നാലാം ക്ലാസ്സ് വരെ വീടിനു തൊട്ടടുത്തുള്ള ഗവണ്മെന്റ് എൽ.പി സ്കൂളിലായിരുന്നു ഞാൻ പഠിച്ചിരുന്നത്. അവിടുത്തെ പഠനം വിജയകരമായി പൂർത്തിയാക്കി അഞ്ചാംക്ലാസ്സെന്ന ഉപരിപഠനത്തിനായി 6 കിലോമീറ്റർ അപ്പുറത്തുള്ള മറ്റൊരു സ്കൂളിലായിരുന്നു എന്നെ ചേർത്തത്. അല്പം ദൂരെ ആണെങ്കിലും അതേ സ്കൂളിൽ തന്നെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ചേട്ടന്റെ തണലിൽ ഞാൻ സുരക്ഷിതയായിരിക്കുമെന്ന് വീട്ടുകാർക്ക് തോന്നി കാണണം. സ്കൂളിലേയ്ക്ക് എന്നും ചേട്ടന്റെ ഒപ്പം പ്രൈവറ്റ് ബസ്സിൽ ആണു പോക്കുവരവ്. അന്ന് ആവശ്യത്തിന് ബസ്സുകളില്ലാത്ത ആ റൂട്ടിൽ ഓടുന്ന ഏതു ബസ്സിലും സാമാന്യം തിരക്കുണ്ടാകുമായിരുന്നു.
വീട്ടുകാർ കൂടെ ഉള്ളപ്പോഴും ഇനി അതല്ല തനിച്ചാണെങ്കിലും തിരക്കുള്ള ബസ്സിൽ കയറിയാൽ ഉടനെ വലിയ വായിൽ നിലവിളിക്കുക എന്നൊരു അരുമയായ ശീലം ഞാൻ അന്ന് വളർത്തി കൊണ്ടുവന്നിരുന്നു. ഇഷ്ടമില്ലാതെ വല്ലയിടത്തും കൊണ്ടുപൊകുന്നതാണെങ്കിൽ തിരക്കില്ലെങ്കിലും കരയും. എന്നുമുള്ള സ്കൂളിലേയ്ക്കുള്ള യാത്രയിലും അത് അണുവിട തെറ്റാതെ ആവർത്തിച്ചു. എന്റെ ഈ സൽസ്വഭാവം അറിയുന്നതുകൊണ്ട് തന്നെ കൂടെനിൽക്കാതിരിക്കാനായി മനപ്പൂർവ്വം ബസ്സിന്റെ പിന്നിൽ കയറുന്ന ചേട്ടന് വരെ ബസ്സിന്റെ മുന്നിൽ നിൽക്കുന്ന എന്റെ കരച്ചിൽ വളരെ വ്യക്തമായി കേൾക്കാമായിരുന്നു. പക്ഷെ അങ്ങനെ ഒരു കരച്ചിലോ കരച്ചിലിന്റെ ഉടമയെയോ യാതൊരു പരിചയവുമില്ലെന്ന മട്ടിൽ ആൾ നിൽക്കുമ്പോഴാകും കൂട്ടുകാരാരെങ്കിലും ‘എടാ നിന്റെ അനിയത്തി കരയുന്നു’ എന്ന് പറയുന്നത്. പിന്നെ പിന്നിലെ സീറ്റിന്റെ ഇടയിലോ മറ്റോ കയറി നിന്ന് മുന്നിൽ എവിടെ എങ്കിലും നിന്ന് കരയുന്ന എന്നെ കണ്ടെത്തി ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയും കണ്ണുമിഴിച്ച് കാണിച്ച് ദേഷ്യപ്പെട്ടും എന്റെ കരച്ചിൽ തീർക്കാൻ ശ്രമിക്കുമ്പോഴേയ്ക്ക് സഹാനുഭൂതി തോന്നി ബസ്സിലെ യാത്രക്കാരായ ചേച്ചിമാർ ആരെങ്കിലും എന്നെ അവർ ഇരിയ്ക്കുന്ന സീറ്റിനിടയിൽ കയറ്റി നിർത്തിയിട്ടുണ്ടാകും. പിന്നെ തികച്ചും സ്വസ്ഥമായ യാത്ര... പോകെ പോകെ ഞാൻ ബസ്സിൽ കയറുമ്പോ തന്നെ ആരെങ്കിലും എന്നെ സീറ്റിനിടയിലേയ്ക്ക് കയറ്റി നിർത്തും. ബാഗും അവർ തന്നെ വാങ്ങി പിടിയ്ക്കും. അങ്ങനെ സാവധാനം ബസ്സിന് എന്റെ കരച്ചിലിൽ നിന്ന് ഒരു മോചനം കിട്ടി.
ഇങ്ങനെയൊക്കെ ജീവിതം പുരോഗമിയ്ക്കുന്നതിനിടയ്ക്കാണ് ആദ്യമായി അനീതിക്കെതിരെ ഞാൻ പടവാളുയർത്തുന്നത്.... രണഭൂമി എന്റെ വീട് തന്നെ. അക്കാലത്ത് എന്റെ ആജന്മശത്രുവായി ഞാൻ പ്രഖ്യാപിച്ചിരുന്നത് എന്റെ ചേട്ടനെ തന്നെ ആയിരുന്നു. നേരെ നോക്കിയാൽ അടിപിടി അക്രമത്തിലെത്തുന്ന എല്ലാ സാഹചര്യങ്ങളിലും ചേട്ടന്റെ പക്ഷം പിടിയ്ക്കുന്ന എന്റെ ഉമ്മച്ചിയുടെ നിലപാടാണ് ഞാൻ ആദ്യമായി അറിഞ്ഞ അനീതി. ഇതിനെതിരെ പ്രതികരിച്ചാൽ കിട്ടാനുള്ള അടിയുടെ എണ്ണം കൂട്ടാമെന്നല്ലാതെ മറ്റ് പ്രയോജനമൊന്നും ഇല്ലെന്ന് മനസ്സിലായപ്പോൾ, പടവാൾ മറ്റൊരു ഡയറക്ഷനിൽ വീശാൻ തീരുമാനിച്ചു. വീട് വിട്ട്; നാടു വിട്ട് പോവുക. ഇതുവഴി രണ്ട് ലാഭങ്ങൾ ഉണ്ടാകും. ഒന്ന്, എനിയ്ക്ക് ഞാൻ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ‘അനീതി‘കളിൽ നിന്ന് രക്ഷപ്പെടാം. രണ്ട്, ഞാൻ പോകാൻ കാരണക്കാരനായ എന്റെ 'ശത്രു'വിന് ആ പേരിൽ കണക്കിന് കിട്ടുകയും ചെയ്യും, മതി... നമുക്കത്രയും മതി....
തുടർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി. എന്ന് എങ്ങനെ എങ്ങോട്ട് പോകണം എന്നതിനൊക്കെ വ്യക്തമായ പദ്ധതികൾ. പക്ഷെ ചിന്തകൾ പ്രാവർത്തികമാക്കേണ്ട സമയമായപ്പോൾ പതുക്കെ പേടി തോന്നിതുടങ്ങി. തനിച്ച് ഒരു മുറിയിൽ കിടന്നുറങ്ങാൻ ഭയക്കുന്ന ഞാൻ എങ്ങനെ ഒറ്റയ്ക്ക് ദൂരെ എവിടേയ്ക്കോ യാത്ര പോകും? !!! പക്ഷെ എന്തുവന്നാലും പോകാതിരിയ്ക്കാനാവില്ല. ഇനി ഈ അക്രമം സഹിക്കാൻ വയ്യ. അങ്ങനെയാണ് അയൽക്കാരിയും കൂട്ടുകാരിയും അതേ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നവളുമായ ബിജിതയോട് ഇക്കാര്യം പറയുന്നത്. ദാ തേടിയ വള്ളി കാലിൽ ചുറ്റി ! അവളാണേൽ ഇങ്ങനൊരു കാര്യം ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി പോലും. അവൾക്ക് വീട്ടിൽ ഒന്നിനു പകരം രണ്ട് ശത്രുക്കൾ ഉണ്ട്. ചേട്ടനും അനിയത്തിയും. പേന പെൻസിൽ റബ്ബർ ഇത്യാദികൾ കൊടുക്കാത്തതു മുതൽ പുതിയതായി പണി കഴിപ്പിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ അവൾക്ക് മാത്രം സ്വന്തമായി മുറിയില്ല എന്നതു വരെയുള്ള അനീതികളുടെ കണ്ണീരിൽ ചാലിച്ച കദന കഥയാണ് അവൾക്ക് പറയാനുണ്ടായിരുന്നത്.കക്ഷി എന്റെ കൂടെ എവിടേം വരാൻ തയ്യാറാണ്. പക്ഷെ ഒരൊറ്റ നിബന്ധന മാത്രം. അവളുടെ വീടുപണി കഴിയാൻ പോകുന്നു; വീടിന്റെ പാലുകാച്ചൽ ചടങ്ങിനിടാൻ ഒരു ചുരിദാറെടുത്തുകൊടുക്കാമെന്ന വാഗ്ദാനം വീട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്. ആ ജീവിതത്തിൽ കിട്ടുന്ന ആദ്യത്തെ ചുരിദാറാണ്. അതൊന്നിടണം...പിന്നെ എന്നു വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും അവൾ വരും....
സമയം വൈകിക്കുന്നത് വല്യ താല്പര്യമില്ലായിരുന്നെങ്കിലും അനീതിയുടെ കയ്പ്പുനീർ കുടിച്ച് ജീവിക്കുന്ന അവളെ രക്ഷിക്കേണ്ടത് എന്റ്റെ കടമയാണെന്ന് വിശ്വസിച്ച് ക്ഷമയോടെ കുറച്ച് നാൾ കൂടി കാത്തിരിയ്ക്കാൻ ഞാൻ തയ്യാറായി. അതിനിടയിലാണ് ക്ലാസ്സിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി മഞ്ജു വീട്ടിൽ അവൾ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന കടുത്ത ഒറ്റപ്പെടലിനെ കുറിച്ച് എന്നോട് പറയുന്നത്. ഇരട്ടകളായ അനിയനും അനിയത്തിയും എല്ലാ യുദ്ധങ്ങളിലും അവൾക്കെതിരാണ് പോലും. കൂടെ മറ്റൊന്നുകൂടി പറഞ്ഞു. അനിയനും അനിയത്തിയും അവളെ വിളിയ്ക്കുന്നത് ‘ചൊറിക്കാലി’ എന്നാണെന്ന് (പണ്ടെങ്ങോ ചൊറി വന്നതിന്റെ പാടുകൾ അവളുടെ കാലിൽ ഉണ്ട്). അതിനുമപ്പുറം ഒരു ചീത്തവാക്ക് ഈ ലോകത്തില്ലെന്ന മട്ടിലാണ് അവളുടെ ഇരിപ്പും സങ്കടവും. ഒക്കെയും കേട്ടു കഴിഞ്ഞപ്പോൾ അനീതിയുടെ ബലിയാടായ അവളേയും രക്ഷിക്കണമെന്ന് ഞാനുറപ്പിച്ചു. എന്തിനധികം പറയുന്നു, നാടുവിടൽപദ്ധതിയിൽ പങ്കാളികളുടെ അംഗസംഖ്യ പൊടുന്നനെ മൂന്നായി വർദ്ധിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം പദ്ധതിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അവിചാരിതമായി ചോർന്നു. വൈകിട്ടത്തെ ബസ്സ് യാത്രയിൽ ഞാനും ബിജിതയും പദ്ധതിയെ കുറിച്ച് ചർച്ച ചെയ്തതെല്ലാം മറ്റൊരുത്തി കേട്ടിരിക്കുന്നു !. ഭയത്തിന്റെ നെരിപ്പോടിലുരുകിയ രാത്രി ! പക്ഷെ ഭയന്നതുപോലെ അവൾ ശത്രുവല്ലെന്ന് പിറ്റേന്ന് രാവിലെ തന്നെ മനസ്സിലായി. അതികഠിനമായ പല ദു:ഖങ്ങളും അവൾക്കുണ്ടെങ്കിലും ചില പ്രതികൂല സാഹചര്യങ്ങളാൽ കൂടെ വരാൻ കഴിയില്ലെന്നും യാത്രയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു തരാമെന്നും ഉപദേശ നിർദ്ദേശങ്ങൾ ഫ്രീയായി തരാമെന്നും അവൾ വാക്കുതന്നു. പദ്ധതി ചോർന്നതു വഴി അപകടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും അതോടെ ഇതിനെ കുറിച്ചുള്ള തുറന്ന സംസാരം നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. പകരം കത്തെഴുതി വിവരങ്ങൾ കൈമാറാമെന്നും തീരുമാനമായി. വിപുലമായികൊണ്ടിരിക്കുന്ന പ്ലാനുകളെ കുറിച്ച് ക്ലാസ്സിലിരുന്ന് ഒരു ബെഞ്ച് പുറകിലിരിക്കുന്ന മഞ്ജുവിനും അടുത്ത ക്ലാസ്സിൽ ഉള്ള ബിജിതയ്ക്കും കത്തെഴുതി. പെട്ടെന്ന് ക്ലാസ്സിലേയ്ക്ക് ടീച്ചർ കയറി വന്നതുകൊണ്ട് മഞ്ജുവിനുള്ള കത്ത് അവൾക്ക് നേരിട്ട് കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തൊട്ട് പിന്നിലെ ബെഞ്ചിലെ സൗമ്യയുടെ കയ്യിൽ കൊടുത്തിട്ട് മഞ്ജുന് പാസ് ചെയ്യാൻ പറഞ്ഞു. ടീച്ചർ വന്ന തിരക്കിൽ ഞാൻ തിരിഞ്ഞിരിയ്ക്കുകയും ചെയ്തു. സൗമ്യ വളരെ കൃത്യമായി കത്ത് പാസ് ചെയ്തു.പക്ഷെ വിശദമായ ഒരു വായനയ്ക്ക് ശേഷമായിരുന്നു എന്ന് മാത്രം. അവിടുന്നാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങിയതും ഇതിന്റെ തലക്കെട്ടിനു പിന്നിലെ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ സംഭവവികാസങ്ങൾ ഉരുത്തിത്തിരിയാൻ തുടങ്ങിയതും.....
ആ പീരീഡ് കഴിഞ്ഞതും സൗമ്യ എന്നെയും മഞ്ജുവിനേയും വിളിച്ച് ഗ്രൌണ്ടിൽ കൊണ്ട്പോയി.ആദ്യം ഇതൊക്കെ ടീച്ചറിനോട് പറയുമെന്ന് ഭീഷണി മുഴക്കി. ഞങ്ങൾ കരയുമെന്നായപ്പോ ടീച്ചറിനോട് പറയാതിരിയ്ക്കണമെങ്കിൽ അവളെ കൂടി കൊണ്ടുപോകണം എന്ന നിബന്ധന വെച്ചു. നിവർത്തി ഇല്ലാതെ ഞങ്ങൾക്ക് അത് സമ്മതിക്കേണ്ടി വന്നു. ഞങ്ങൾ ഒന്ന് ഹാപ്പി ആയ്ക്കോട്ടെ എന്ന് കരുതി ആകണം പോയി കഴിഞ്ഞാൽ എന്നും ഭക്ഷണമൊക്കെ സ്വയം ഉണ്ടാക്കാമെന്നും നീണ്ട മുടി ഉള്ള മഞ്ജുവിനെ എന്നും മുടി പിന്നിക്കെട്ടാൻ സഹായിക്കാമെന്നും ഉള്ള ഓഫർ സൗമ്യ വെച്ചത്. മറുപടി പറയാൻ സമയം കിട്ടുന്നതിനു മുൻപ് ബെല്ലടിച്ചു.
പോകാൻ തീരുമാനിച്ചത് 4 പേർ ആയിരുന്നെങ്കിലും അതുകൂടാതെ ഒരു അഞ്ചുപേരെങ്കിലും കൂട്ടത്തിൽ ചേർന്നു. പക്ഷെ കൂടെ വരാനല്ലെന്ന് മാത്രം . അവർക്കൊക്കെയും വരണമെന്ന് ആഗ്രഹമുള്ളവരാണ്, അതികഠിനമായ ‘ദു:ഖങ്ങൾ‘ ഉള്ളവരാണ്. പക്ഷെ യാത്രയിൽ പങ്കുചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് എന്ന് മാത്രം. അതുകൊണ്ട് രക്ഷപെട്ട് പറക്കാൻ പോകുന്ന കിളികളുടെ ഓരം ചേർന്ന് നടന്നും നിർദ്ദേശങ്ങൾ തന്നും ആഗ്രഹം തീർക്കുന്നു. ചർച്ചകളൊക്കെ മുറുകി വന്നു. പക്ഷെ ഇതിനിടയിൽ അനീതിക്കെതിരെ ഞാൻ ഉയർത്തിയ പടവാൾ ആരും കാണാതെ ഉറയിലേയ്ക്ക് തിരികെ വെച്ചിരുന്നു. കാരണം മറ്റൊന്നുമല്ല ആ വെക്കേഷന് വീട്ടിൽ നിന്ന് പ്ലാൻ ചെയ്തിരിക്കുന്ന മൈസൂർ ട്രിപ്പ് തന്നെ. അനീതിയ്ക്കെതിരെ ഇപ്പോൾ പടവെട്ടണ്ട എന്നും അടുത്ത വെക്കേഷൻ കഴിഞ്ഞു വേണേൽ ആലോചിയ്ക്കാമെന്നുമുള്ളൊരു തണുപ്പൻ തീരുമാനം സൈലന്റായി ഞാനെടുത്തു. പക്ഷെ തയ്യാറാക്കിയ പദ്ധതി പ്രകാരം പോകേണ്ടുന്ന സ്ഥലത്തെ കുറിച്ചുള്ള അഭിപ്രായ സമന്വയവും പോയി കഴിഞ്ഞാൽ പുഴയോരത്തെ മണ്ണിൽ വെയ്ക്കുന്ന വീട്ടിലെ മുറികളുടെ എണ്ണത്തെ സംബന്ധിച്ച തർക്കവും ഒക്കെ ആയി ബാക്കി എല്ലാവരും അതിൽ തന്നെ മുഴുകി. ഞാൻ പ്രത്യക്ഷത്തിൽ ഇതിൽ ഒക്കെ സംബന്ധിക്കുന്നുണ്ടെങ്കിലും മനസ്സിൽ ഇതിൽ നിന്നെങ്ങനെ തലയൂരാമെന്ന കൂലങ്കഷമായ ആലോചനയിലും.
യാത്ര പുറപ്പെടാമെന്ന് പറഞ്ഞുറപ്പിച്ച ദിവസം വന്നെത്തി. പക്ഷെ അന്ന് പോകില്ലെന്ന് എനിക്ക് മാത്രമറിയാം. മറ്റാരോടും അത് പറയാൻ എനിക്ക് തോന്നിയില്ല. നടക്കാത്ത കാര്യത്തിനുവേണ്ടി നടത്തുന്ന ചർച്ചകളും കൂട്ടം കൂടലുകളുമൊക്കെ ഞാൻ നന്നായി ആസ്വദിച്ചു തുടങ്ങിയിരുന്നു. പതിവുപോലെ ഞാൻ രാവിലെ ക്ലാസിലെത്തി. ബിജിത എന്റെ കൂടെ ആണ് സ്കൂളിൽ വരുന്നത്. അവളും പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും ഇല്ലാതെ ആണ് വന്നിരിക്കുന്നത് എന്ന് രാവിലെ മനസ്സിലാക്കിയിരുന്നു. ഇനി അവളും വെക്കേഷന് വീട്ടിൽ നിന്ന് മൈസൂർ പോകുന്നുണ്ടോ എന്ന് ഞാൻ സംശയിക്കാതിരുന്നില്ല. മഞ്ജുവും എന്നത്തെയും പോലെ വന്നിരിക്കുന്നു. പക്ഷെ സൗമ്യ വന്നിരിക്കുന്നത് സകല തയ്യാറെടുപ്പോടും കൂടി ആയിരുന്നുവെന്നതിന് തെളിവ് അവളുടെ ബാഗിന്റെ വലിപ്പം തന്നെ ആയിരുന്നു.
ഞാനും മഞ്ജുവും മുഖാമുഖം നോക്കി. ഉച്ചയ്ക്കുള്ള ഇന്റർവെൽ സമയത്താണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്. 2 പിരീഡ് കഴിഞ്ഞ് 10 മിനിറ്റ് ഇന്റെർവെൽ ആയി. സൗമ്യ എന്നെയും മഞ്ജുവിനെയും കൂട്ടി ബാഗുമെടുത്ത് ക്ലാസ്സിന്റെ മൂലയിൽ ചെന്ന് ബാഗ് തുറന്ന് കാണിച്ചു. ഒരു ജോഡി ഡ്രസ്സ്, 15 രൂപ, ടിഫിൻ ബോക്സ് നിറയെ അരി........ ഇതൊന്നും കൂടാതെ മറ്റൊരു പൊതി കൂടി.... തുറന്നപ്പോൾ 4 കൂട്ടം സാമ്പാർ കഷണങ്ങളും 3 ഉള്ളിയും. രണ്ട് തക്കാളി, രണ്ട് വെണ്ടക്ക, ഒരു വഴുതനങ്ങ, പിന്നെ ഒരു ക്യാരറ്റും. ഇതൊക്കെ എന്തിനെന്ന് ചോദിച്ചപ്പോൾ നിഷ്കളങ്കമായ ഉത്തരം “ അന്നു പറഞ്ഞില്ലേ ചോറും കറിയും ഞാൻ വെയ്ക്കാമെന്ന്. അതിനെടുത്തതാ” എന്ന്. ബെല്ലടിച്ചതും എനിക്ക് ആധി കയറിയതും ഒരുമിച്ചായിരുന്നു. ദൈവമേ....ഇനി എന്തു ചെയ്യും ??? !!!!!
ഇതിനുള്ള പോംവഴി ആലോചിച്ച് തലപുകഞ്ഞ് 2 പിരീഡുകൾ കഴിഞ്ഞുപോയതറിഞ്ഞില്ല. ഉച്ചയ്ക്ക്ക് ഇന്റർവെല്ലിനുള്ള ബെല്ലടിച്ചു. എല്ലാവരും ഭക്ഷണം കഴിക്കാൻ ഇറങ്ങി. ബിജിത പതുങ്ങി പതുങ്ങി ക്ലാസ്സിലേയ്ക്ക് വന്നു. ഞാനും മഞ്ജുവും സൗമ്യയും ബിജിതയ്ക്കൊപ്പം ഇറങ്ങി. സൗമ്യയുടെ കയ്യിൽ മാത്രം ബാഗുണ്ട്. സ്കൂളിന്റെ മെയിൻ ഗേറ്റ് എത്തിയതും സൗമ്യ ആ പതിനഞ്ചു രൂപ എന്നെ ഏൽപ്പിച്ചു. അതുകണ്ടതും ബിജിത കരയാൻ തുടങ്ങി. പോകാൻ ഇഷ്ടമില്ലേ എന്ന് പ്രതീക്ഷയോടെ ഞാൻ ചോദിച്ചു, പക്ഷെ മറുപടി നിരാശാജനകം ആയിരുന്നു...”ചുമ്മാ സങ്കടം വന്നതാ” എന്ന്. ഞങ്ങൾ നാലു പേരുടെ പിന്നിലായി യാത്രയിൽ ഞങ്ങൾക്കൊപ്പം വരാൻ കഴിയാത്ത ഹതഭാഗ്യരുടെ ഒരു നിരയും ഉണ്ടായിരുന്നു. കുറച്ച് ദൂരം വരെ കൂടെ നടന്ന ശേഷം ഞങ്ങളെ യാത്ര അയയ്ക്കാനും മംഗളം നേരാനും കണ്ണിൽ നിന്ന് ഞങ്ങൾ നടന്ന് മറയും വരെ നോക്കി നിൽക്കാനും വന്നവർ.
കുറച്ച് നടന്നപ്പോൾ ഹിന്ദി പഠിപ്പിക്കുന്ന ശാന്തകുമാരി ടീച്ചർ ദൂരെ നിന്ന് നടന്നു വരുന്നത് കണ്ടു. ഇനി ഇതിലും നല്ല ഒരു അവസരം കിട്ടില്ലെന്നറിയാമായിരുന്ന ഞാൻ എല്ലാരോടും ടീച്ചർ ഞങ്ങളെ കണ്ടെന്ന് തോന്നുന്നുവെന്നും തിരിച്ച് സ്കൂളിലേയ്ക്ക് പോകുന്നതാണ് നല്ലതെന്നും പറഞ്ഞു. കുറച്ചൊന്നു സംശയിച്ചു നിന്നശേഷം ആദ്യം സൗമ്യ തിരിഞ്ഞോടി. പിന്നാലെ ഞങ്ങൾ മൂന്നുപേരും. ഞങ്ങൾ നാലു പേരും തിരിഞ്ഞോടുന്നത് കണ്ട് യാത്ര അയയ്ക്കാൻ വന്നവരും പുറകെ ഓടി. ഓടിക്കിതച്ച് ക്ലാസ്സിൽ കയറി ഒന്നും അറിയാത്തത് പോലെ ഇരുന്നു. ക്ലാസ്സ് ലീഡർ ആയിരുന്ന ഞാൻ ബെല്ലടിക്കുന്നതിനു മുൻപ് സ്റ്റാഫ് റൂമിൽ ചോക്കെടുക്കാൻ പോയി തിരിച്ചു വന്നത് പുതിയ ഒരു കഥയുമായിട്ടായിരുന്നു. ശാന്തകുമാരി ടീച്ചർ ചോദ്യം ചെയ്തുവെന്നും എന്തൊക്കെയോ പറഞ്ഞ് കഷ്ടി രക്ഷപെട്ടുവെന്നും ഇനി ഉടനെ ഒരു പോക്ക് അസാധ്യമാണെന്നും എല്ലാത്തിനേം പറഞ്ഞ് വിശ്വസിപ്പിച്ചു. സൗമ്യയ്ക്ക് പതിനഞ്ചുരൂപ തിരികെ കൊടുത്ത് തൽക്കാലം പ്ലാൻ മാറ്റി വെയ്ക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ശേഷം അതുവരെ ഇല്ലാതിരുന്ന ശ്രദ്ധയോടെ പിന്നെ ഉള്ള ക്ലാസ്സുകളിലിരുന്ന് വൈകുന്നേരം ബിജിതയ്ക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങി.
പിറ്റേന്ന് രാവിലെ ക്ലാസ്സിലെത്തുമ്പോൾ പാടേ തകർന്നുപോയ ഒരു പദ്ധതിയുടെ അവശിഷ്ടങ്ങൾ പോലെ ക്ലാസ്സിൽ ചിതറിക്കിടന്നുണ്ടായിരുന്നു.... അനീതിയ്ക്കെതിരെ പോരാടുവാൻ നാടുവിട്ട് ഓടിയ നാലു പോരാളികൾക്ക് ഭക്ഷണമാകേണ്ടിയിരുന്ന നാലുകൂട്ടം സാമ്പാറിന്റെ കഷണങ്ങൾ...
വാൽക്കഷണം അഥവാ സാമ്പാർ കഷണം: അന്നത്തെ നാടുവിടൽ പദ്ധതിയിലെ പങ്കാളികളായ നാൽവർ സംഘത്തിലെ 'മാസ്റ്റർ ബ്രെയ്ൻ' ആയിരുന്ന ഞാൻ ഇന്ന് ദുഫായിയിൽ ഇരുന്ന് പ്ലസ്സും ചാറ്റും ബ്ലോഗും ഒക്കെ ആയി പടപൊരുതുന്നു. ബിജിത മൂന്നാമത്തെ കൊച്ചിനെ പെറ്റു കിടന്ന് ജനസംഖ്യാ നിയന്ത്രണത്തോട് പടവെട്ടുന്നു. ബാക്കി 2 പോരാളികൾ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ എന്തിനോടെങ്കിലും പടപൊരുതി സസുഖം ജീവിക്കുന്നുണ്ടെന്ന് കരുതാം.
അന്നത്തെ എന്റെ 'ആജന്മ ശത്രു' വർഷങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത കൂട്ടുകാരനായി മാറി. അന്നത്തെ യുദ്ധങ്ങളൊക്കെയും കൗമാരത്തിലെത്തിയപ്പോൾ സന്ധിയായി. ഇന്ന് ഒരു ഭർത്താവിന്റെയും അച്ഛന്റെയും ഒക്കെ റോളുകൾ കൈകാര്യം ചെയ്ത് സസുഖം ജീവിയ്ക്കുന്നു... ഇടയ്ക്കിടെ കടലിനക്കരെ നിന്നു വരുന്ന ഫോൺ വിളികളിൽ ഒരുപാട് സ്നേഹം പകർന്നുതരുന്നു.....
--------------------------- ശുഭം ------------------------
Jan 24, 2012
Aug 23, 2011
കുഴിമാടങ്ങൾ പറഞ്ഞത്
അറിഞ്ഞിരുന്നുവോ നീ....
കാലമിത്രയും കാത്തിരുന്നതൊക്കെയും
നിന്റെ കാലടിമണ്ണിന്നടിയിലാണുറങ്ങുന്നതെന്ന്?
കേട്ടിരുന്നുവോ നീ.....
നിന്റെ കാതുകളെ ലക്ഷ്യമാക്കിയ നിലവിളികൾ
മഞ്ഞിൽകുതിർന്ന മണ്ണിൽ കിതച്ചുവീണത്?
കണ്ടിരുന്നുവോ നീ....
മരിച്ചു വിറങ്ങലിച്ച എന്റെ നെഞ്ചിടുക്കിനുള്ളിൽ
നിനക്കായെന്നോ മിടിച്ചിരുന്ന ഹൃദയം
ഇല്ലെന്നെനിയ്ക്കറിയാം...
അറിവുകളുമടയാളങ്ങളും മായ്ച്ചെന്നെ അജ്ഞാതനാക്കി
മരിച്ചതിനുശേഷം തീവ്രവാദിയും.
കാലമിത്രയും കാത്തിരുന്നതൊക്കെയും
നിന്റെ കാലടിമണ്ണിന്നടിയിലാണുറങ്ങുന്നതെന്ന്?
കേട്ടിരുന്നുവോ നീ.....
നിന്റെ കാതുകളെ ലക്ഷ്യമാക്കിയ നിലവിളികൾ
മഞ്ഞിൽകുതിർന്ന മണ്ണിൽ കിതച്ചുവീണത്?
കണ്ടിരുന്നുവോ നീ....
മരിച്ചു വിറങ്ങലിച്ച എന്റെ നെഞ്ചിടുക്കിനുള്ളിൽ
നിനക്കായെന്നോ മിടിച്ചിരുന്ന ഹൃദയം
ഇല്ലെന്നെനിയ്ക്കറിയാം...
അറിവുകളുമടയാളങ്ങളും മായ്ച്ചെന്നെ അജ്ഞാതനാക്കി
മരിച്ചതിനുശേഷം തീവ്രവാദിയും.
Jun 2, 2011
ചത്തവളുടെ കാഴ്ച
ചൂണ്ടയിൽ കൊരുത്തിട്ട വാചാലതയിൽ
കൊത്തിവലിയ്ക്കുന്ന നേരത്ത്
കൂർത്തുവളഞ്ഞ കാമത്തിന്റെ മൂർച്ചയെ
കാണാതെപോയത്
മോഹങ്ങൾ കാഴ്ചയെ ചതിച്ചതുകൊണ്ടാകും
ശേഷം ജീവനതിൽ കുരുങ്ങിപിടയുമ്പോഴും
വഞ്ചനകോർത്ത നൂലിന്റെയറ്റത്ത്
സ്നേഹം രുചിയ്ക്കാനൊരു നാവും
വിരഹം വിശപ്പായ വയറും
കാണുമെന്ന് അവൾ ആശ്വസിച്ചുകാണും
ചൂണ്ടയിൽ പ്രണയം കൊരുത്തവന്റെ
തൃപ്തിയുടെ ആവേശം കാണാനാവും
നാവുമുറിഞ്ഞ്; ജീവനറ്റ് ചീർത്തുകിടക്കുമ്പോഴും
സ്വപ്നങ്ങൾ ഒളിപ്പിച്ച കണ്ണുകൾ
തുറന്നുതന്നെ പിടിച്ചിരിയ്ക്കുന്നത്
കൊത്തിവലിയ്ക്കുന്ന നേരത്ത്
കൂർത്തുവളഞ്ഞ കാമത്തിന്റെ മൂർച്ചയെ
കാണാതെപോയത്
മോഹങ്ങൾ കാഴ്ചയെ ചതിച്ചതുകൊണ്ടാകും
ശേഷം ജീവനതിൽ കുരുങ്ങിപിടയുമ്പോഴും
വഞ്ചനകോർത്ത നൂലിന്റെയറ്റത്ത്
സ്നേഹം രുചിയ്ക്കാനൊരു നാവും
വിരഹം വിശപ്പായ വയറും
കാണുമെന്ന് അവൾ ആശ്വസിച്ചുകാണും
ചൂണ്ടയിൽ പ്രണയം കൊരുത്തവന്റെ
തൃപ്തിയുടെ ആവേശം കാണാനാവും
നാവുമുറിഞ്ഞ്; ജീവനറ്റ് ചീർത്തുകിടക്കുമ്പോഴും
സ്വപ്നങ്ങൾ ഒളിപ്പിച്ച കണ്ണുകൾ
തുറന്നുതന്നെ പിടിച്ചിരിയ്ക്കുന്നത്
May 26, 2011
നട്ടെല്ല്
പ്രണയമെന്ന വാക്കിന്റെ
കേൾവിക്കൊടുവിലായ്
തികട്ടിവരുന്ന പുളിച്ച
ഓർമ്മകൾക്കൊടുക്കം
നിനക്കില്ലാതെപോയ
നട്ടെല്ലിന്റെ സ്ഥാനം നോക്കി
നീട്ടിത്തുപ്പാറുണ്ടിപ്പോഴും
വെറുപ്പിന്റെ കയ്പ്പുനീരെങ്കിലു-
മതിന്റെ നനവിറങ്ങി
മുളപൊട്ടിയൊരെല്ലിൻ തുമ്പ്
വളരാൻ തുടങ്ങിയെങ്കിൽ
നിന്റെ നിഴലാകുന്നവളെങ്കിലും
കണ്ണീരിൽ പുതയില്ലെന്ന്
വെറുതെ മനക്കോട്ട കെട്ടാൻ..
കേൾവിക്കൊടുവിലായ്
തികട്ടിവരുന്ന പുളിച്ച
ഓർമ്മകൾക്കൊടുക്കം
നിനക്കില്ലാതെപോയ
നട്ടെല്ലിന്റെ സ്ഥാനം നോക്കി
നീട്ടിത്തുപ്പാറുണ്ടിപ്പോഴും
വെറുപ്പിന്റെ കയ്പ്പുനീരെങ്കിലു-
മതിന്റെ നനവിറങ്ങി
മുളപൊട്ടിയൊരെല്ലിൻ തുമ്പ്
വളരാൻ തുടങ്ങിയെങ്കിൽ
നിന്റെ നിഴലാകുന്നവളെങ്കിലും
കണ്ണീരിൽ പുതയില്ലെന്ന്
വെറുതെ മനക്കോട്ട കെട്ടാൻ..
May 11, 2011
രണ്ടു ലോകങ്ങൾ
അക്ഷരങ്ങളുടെ ലോകം
സ്വാതന്ത്ര്യത്തിന്റേതാണ്
മോഹങ്ങളും നിരാശകളും
ഇഷ്ടങ്ങളുമനിഷ്ടങ്ങളും
തീരുമാനങ്ങളും തീർച്ചകളും
എന്റേതുമാത്രമാണ്
ഇവിടെ ദൈവം ഞാനാണ്
അതിനുമപ്പുറത്തെ ലോകം
കണക്കുകളുടേതാണ്
വരവും ചെലവും കടങ്ങളും
നിരത്തിവെക്കുന്ന കണക്കുകൾ
അവിടെയൊന്നുമെന്റേതല്ല
ഇല്ലായ്മയുടെ ‘മൈനസ്‘-ൽ
മനം മടുക്കുമ്പോൾ
ഞാൻ ദൈവത്തെ വിളിയ്ക്കും
പക്ഷെ; കഴിഞ്ഞ പകലിൽ
കണ്ണാടിയിൽ നോക്കി തിരിച്ചറിയാനാവാതെ
നിന്നപ്പോഴാണറിയുന്നത്
ഞാനെവിടെയോ എന്നെ മറന്നുവെച്ചെന്ന്
ഒരിടത്തു ദൈവമായും
മറ്റൊരിടത്ത് സൃഷ്ടിയായും
മാറുന്നതിനിടയിലെവിടെയോ
നഷ്ടമായിപ്പോയതാവും
ഞാനെന്ന എന്നെ.
ഒരിക്കൽ തിരികെക്കിട്ടുകതന്നെ ചെയ്യും
പക്ഷെ;സ്വയം തേടിയുള്ള
യാത്രയവസാനിക്കുന്നിടത്ത്
വെളുത്ത ഭാണ്ഡക്കെട്ടായുപേക്ഷിക്കപ്പെടുക
ദൈവമോ അതോ സൃഷ്ടിയോ???
സ്വാതന്ത്ര്യത്തിന്റേതാണ്
മോഹങ്ങളും നിരാശകളും
ഇഷ്ടങ്ങളുമനിഷ്ടങ്ങളും
തീരുമാനങ്ങളും തീർച്ചകളും
എന്റേതുമാത്രമാണ്
ഇവിടെ ദൈവം ഞാനാണ്
അതിനുമപ്പുറത്തെ ലോകം
കണക്കുകളുടേതാണ്
വരവും ചെലവും കടങ്ങളും
നിരത്തിവെക്കുന്ന കണക്കുകൾ
അവിടെയൊന്നുമെന്റേതല്ല
ഇല്ലായ്മയുടെ ‘മൈനസ്‘-ൽ
മനം മടുക്കുമ്പോൾ
ഞാൻ ദൈവത്തെ വിളിയ്ക്കും
പക്ഷെ; കഴിഞ്ഞ പകലിൽ
കണ്ണാടിയിൽ നോക്കി തിരിച്ചറിയാനാവാതെ
നിന്നപ്പോഴാണറിയുന്നത്
ഞാനെവിടെയോ എന്നെ മറന്നുവെച്ചെന്ന്
ഒരിടത്തു ദൈവമായും
മറ്റൊരിടത്ത് സൃഷ്ടിയായും
മാറുന്നതിനിടയിലെവിടെയോ
നഷ്ടമായിപ്പോയതാവും
ഞാനെന്ന എന്നെ.
ഒരിക്കൽ തിരികെക്കിട്ടുകതന്നെ ചെയ്യും
പക്ഷെ;സ്വയം തേടിയുള്ള
യാത്രയവസാനിക്കുന്നിടത്ത്
വെളുത്ത ഭാണ്ഡക്കെട്ടായുപേക്ഷിക്കപ്പെടുക
ദൈവമോ അതോ സൃഷ്ടിയോ???
May 8, 2011
പടയോട്ടം
ഓർമ്മകളിൽ വിഷാദം പൂവിടുമ്പോൾ
കുഴിച്ചിട്ട ചില മരവിപ്പുകൾക്കുമേലെ
അമർഷത്തിന്റെ തീനിറം പടരും
ഒരോ തവണയും വൈരാഗ്യത്തിന്റെ
കൊടുമുടി കയറിയിറങ്ങും
പൊള്ളിയടർന്ന മനസ്സ്
പ്രതികാരത്തിന്റെ വിത്തുപൊട്ടി
ചെടിയായി മരമായി വേരാഴ്ത്തി
ശാഖകളിലായുധമേന്തും
അടുത്ത നിമിഷത്തിൽ
അവരോഹണത്തിലൊരു വിത്തായി
മനസ്സിൽ വീണ്ടും മണ്ണുപുതയ്ക്കും
വാക്കുകൾകൊണ്ട് കണക്കുതീർത്തും
നേട്ടങ്ങൾ കൊണ്ട് കണിയൊരുക്കിയും
ഭൂതകാലത്തിലേയ്ക്ക് ചിന്തകൊണ്ടൊരു-
തേരോട്ടം നടത്താറുണ്ടിടയ്ക്ക്
അല്ലെങ്കിലൊരുപക്ഷെ;
ഓർമ്മകൾ മഴയായ് പെയ്യുമ്പോൾ
മറവിയുടെ കുട പിടിക്കുന്ന;
മനസ്സിനെ മൌനം പുതപ്പിച്ചുറക്കുന്ന
പരാജിതരിൽ ഒരുവളാകും ഞാനും
കുഴിച്ചിട്ട ചില മരവിപ്പുകൾക്കുമേലെ
അമർഷത്തിന്റെ തീനിറം പടരും
ഒരോ തവണയും വൈരാഗ്യത്തിന്റെ
കൊടുമുടി കയറിയിറങ്ങും
പൊള്ളിയടർന്ന മനസ്സ്
പ്രതികാരത്തിന്റെ വിത്തുപൊട്ടി
ചെടിയായി മരമായി വേരാഴ്ത്തി
ശാഖകളിലായുധമേന്തും
അടുത്ത നിമിഷത്തിൽ
അവരോഹണത്തിലൊരു വിത്തായി
മനസ്സിൽ വീണ്ടും മണ്ണുപുതയ്ക്കും
വാക്കുകൾകൊണ്ട് കണക്കുതീർത്തും
നേട്ടങ്ങൾ കൊണ്ട് കണിയൊരുക്കിയും
ഭൂതകാലത്തിലേയ്ക്ക് ചിന്തകൊണ്ടൊരു-
തേരോട്ടം നടത്താറുണ്ടിടയ്ക്ക്
അല്ലെങ്കിലൊരുപക്ഷെ;
ഓർമ്മകൾ മഴയായ് പെയ്യുമ്പോൾ
മറവിയുടെ കുട പിടിക്കുന്ന;
മനസ്സിനെ മൌനം പുതപ്പിച്ചുറക്കുന്ന
പരാജിതരിൽ ഒരുവളാകും ഞാനും
Apr 10, 2011
Mar 23, 2011
തിരുത്തലുകൾ
മൌനത്തിന്റെ കനത്ത ചങ്ങലയാൽ താൻ ബന്ധിതയായിട്ട് ഒരുദിവസമെങ്കിലുമായിക്കാണുമെന്ന് സ്വാതി ഓർത്തു. ഒരു വാക്കായോ ചിരിയായോ ആരുടേയും സ്വരങ്ങളവളെ തേടിച്ചെന്നില്ല. കണ്ണുകളൂം കാതുകളും കൊട്ടിയടയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നതാണ് സത്യം. ഇന്നലെ മുതൽ ബുദ്ധിയും മനസ്സും ജിതന്റെ ആ ചോദ്യത്തിനു പിന്നാലെയാണ്. ഒരുത്തരം തേടുമ്പോൾ അനേകായിരം ചോദ്യങ്ങൾ കൊമ്പുകുലുക്കി മുന്നിൽ വന്നു നിൽക്കുന്ന നിമിഷം വീണ്ടുമവൾ പിന്നോട്ട് നടക്കുന്നു. വീണ്ടും ഉത്തരങ്ങൾ തേടി മനസ്സിനെ കടിഞ്ഞാണില്ലാതെ പായാൻ വിടുന്നു. മണിക്കൂറുകൾ പൊഴിഞ്ഞു വീഴുന്നതറിയാതെ ചിന്തകളുടെ കുത്തൊഴുക്കിലേയ്ക്ക് കൂപ്പുകുത്തുന്നു.
ജിതന്റെ ജീവിതത്തിലെ രണ്ടുപേരിൽ ഒരാളാകാനുള്ള ക്ഷണമാണ് വന്നിരിയ്ക്കുന്നത്. പ്രണയവും ജീവിതവും പങ്കിട്ടെടുക്കുന്നവരിലൊരാൾ. ഒറ്റവാക്കിൽ ഇല്ലെന്ന് പറഞ്ഞു നടക്കാനൊരുങ്ങുമ്പോഴൊക്കെ പ്രണയത്തിന്റെ കാണാവള്ളികൾ സ്വാതിയുടെ കാലുകളിൽ ചുറ്റിപ്പിണയുന്നു. വരിഞ്ഞുമുറുക്കി കൊല്ലുമെന്നുറപ്പുള്ള ഒരു വളർച്ച നൊടിയിടയിൽ ആ വള്ളികൾക്കുണ്ടാകുമെന്ന സത്യം നിഷേധിയ്ക്കാനാവാത്തിടത്ത് അവൾ വീണ്ടും നിശ്ചലയാവുന്നു. പക്ഷെ ആ ക്ഷണം സ്വീകരിയ്ക്കാമെന്ന് വെച്ചാൽ വീണ്ടും ചോദ്യങ്ങളവളെ പിടിമുറുക്കുന്നു. പകുത്തെടുത്ത ദിവസങ്ങളിൽ മാത്രം കിട്ടുന്ന പ്രണയത്തിൽ തന്റെ മനസ്സ് തൃപ്തയാവില്ലെന്നവൾക്ക് നന്നായി തന്നെ അറിയാം. ജീവിതത്തിൽ എന്തു തന്നെ പങ്കിട്ടാലും അതിനാവാത്ത ചിലതുണ്ടല്ലോ. അതിലൊന്നല്ലേ പ്രണയം. സ്വാർത്ഥമല്ലാത്ത, സ്വന്തമാക്കലുകളില്ലാത്ത പ്രണയങ്ങളെക്കുറിച്ച് വായിച്ചപ്പോഴൊക്കെ അതെങ്ങിനെയാണെന്നവൾ അത്ഭുതപ്പെട്ടിട്ടേയുള്ളു. അതിനിയെങ്ങനെയായാലും അനുവദിയ്ക്കപ്പെട്ട സമയത്തേയ്ക്ക് മാത്രം അതിർത്തിവരച്ചിടാനാവുന്നതല്ല തന്റെ പ്രണയമെന്നവൾക്ക് നന്നായറിയാം. പ്രണയത്തിന്റെ ശാരീരികവും മാനസികവുമായ തലങ്ങളിലൊക്കെയും ഒരു പങ്കുവെയ്പ്പ്; ഇല്ല ആ ചിന്തകൾ പോലും ആത്മാവിന്റെ ചുട്ടുപൊള്ളിയ്ക്കുന്നതായി അവൾക്ക് തോന്നി.
നാളെ ജിതൻ വിളിയ്ക്കും. ഒരു പങ്കുകച്ചവടത്തിന് തയ്യാറല്ലെന്ന മറുപടി അയാളിൽ എന്ത് പ്രതികരണമുണ്ടാക്കുമെന്നവളാലോചിച്ചു നോക്കി. പൂർണ്ണമായും തന്റേതായിക്കൂടേ എന്ന് ഒരു പെണ്ണിന്റെ സ്വാർത്ഥത മുഴുവനായി തുറന്നുകാണിച്ച് അവനോട് ചോദിച്ചപ്പോൾ കുടുംബബന്ധങ്ങളുടെ അകലാൻ പോകുന്ന കണ്ണികളെ ഭയമാണെന്നായിരുന്നു മറുപടി. അതുകൊണ്ടാണുപോലും വീട്ടുകാർ നിശ്ചയിച്ച പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ സമ്മതം മൂളേണ്ടി വന്നത്. അവന് ന്യായങ്ങളൊരുപാട് നിരത്താനുണ്ടായിരുന്നു. അച്ഛന്റെ പിടിവാശി, അമ്മയുടെ ഹൃദ്രോഗം, കല്യാണപ്രായമായി വരുന്ന അനിയത്തി അങ്ങനെ പലതും. പക്ഷെ ഇതൊക്കെയും പ്രണയം തുടങ്ങിയകാലത്തുമുണ്ടായിരുന്നതല്ലേ എന്ന് തിരിച്ചു ചോദിയ്ക്കാനവൾ ആഞ്ഞതാണ്. പക്ഷെ ആ വിവാഹം നടക്കുന്നതിന് മുൻപ് തന്നെ ഭാര്യയായി സ്വീകരിയ്ക്കാൻ തയ്യാറാണെന്നവൻ പറഞ്ഞപ്പോൾ ഒരു നിമിഷനേരത്തേയ്ക്ക് അവളൊന്ന് ആശയക്കുഴപ്പത്തിലായി. പക്ഷെ തൊട്ടടുത്ത നിമിഷം ജിതൻ അത് തീർത്തുകൊടുക്കുകയും ചെയ്തു. വീട്ടുകാർ നിശ്ചയിച്ച വിവാഹം നടന്നതിന് ശേഷം മാത്രമേ മൂന്നാമതൊരാൾ ഇതറിയാൻ പാടുള്ളു എന്നവൻ പറഞ്ഞപ്പോൾ കേട്ടതൊന്നും വിശ്വസിയ്ക്കാനാവാതെ സ്വയം മറന്നവൾ നിന്നുപോയി. നാട്ടിൽ പോയി വിവാഹം കഴിച്ചാലും ഒരിക്കലും ആ പെൺകുട്ടിയെ ഈ നഗരത്തിലേയ്ക്ക് കൊണ്ടുവരില്ലെന്നും വർഷത്തിലൊരിയ്ക്കൽ കിട്ടുന്ന അവധിക്കാലത്ത് മാത്രമേ ജിതനെ വിട്ടുകൊടുക്കേണ്ടി വരികയുള്ളുവെന്നുമൊക്കെ തന്നോട് ആശ്വാസരൂപേണ പറഞ്ഞത് ഒരു ഭ്രാന്തന്റെ അർത്ഥശൂന്യമായ പുലമ്പലുകളെന്നപോലെ സ്വാതി കേട്ടുനിന്നു. സ്വയം മറന്നിത്ര നാളും സ്നേഹിച്ചതിന്റെ നന്ദിയാവണം ആദ്യം അവളെ തന്നെ വിവാഹം കഴിയ്ക്കാമെന്ന തീരുമാനത്തിലെത്താൻ ജിതനെ പ്രേരിപ്പിച്ചത്. ഇതുവരെ നേരിൽ കാണാത്ത ഒരു പെൺകുട്ടിയോടൊത്തുള്ള ജീവിതത്തിനുവേണ്ടി തന്നോട് വിലപേശുകയാണവൻ ചെയ്യുന്നതെന്ന് സ്വാതിയ്ക്കു തോന്നി.യാത്രപറയാതെയവൾ നടന്നകന്നത് തികച്ചും ശൂന്യമായ ഒരു മനസ്സോടെയായിരുന്നു.
താൻ ജിതനെ ആണ് സ്നേഹിച്ചത്; തിരിച്ചൊരു സ്നേഹം തന്നോടില്ലായിരുന്നുവെന്ന് സ്വയം വിശ്വസിയ്ക്കാനും അതേ സമയം അവിശ്വസിയ്ക്കുവാനും ശ്രമിയ്ക്കുകയായിരുന്നു അവളിത്രനേരവും. ഏതെങ്കിലുമൊന്നിൽ മനസ്സുറയ്ക്കാതെ ഒരു തീരുമാനമെടുക്കാനാവില്ലെന്ന് സ്വാതിയ്ക്ക് തോന്നി. ജിതനില്ലാതെയാവുമ്പോൾ തന്റെ ജീവിതത്തിലുണ്ടായേക്കാവുന്ന ശൂന്യത അവളെ വല്ലാതെ ഭയപ്പെടുത്തി. വിട്ടുകൊടുക്കാൻ കഴിയാത്തവിധത്തിൽ ഒരു സ്വാർത്ഥത അവന്റെ കാര്യത്തിലുണ്ടെന്ന സത്യം നിഷേധിയ്ക്കാൻ അവൾക്കാകുമായിരുന്നില്ല. പക്ഷെ പങ്കിട്ടെടുക്കാൻ ശ്രമിച്ചാൽ നഷ്ടങ്ങളില്ല, എന്നാൽ നേട്ടങ്ങളുമില്ലെന്നത് അവളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കികൊണ്ടിരുന്നു. ഇതൊരു കുരുക്കാണ്. കഴുത്തിൽ മുറുക്കി ഞെരമ്പുകളെ വരിഞ്ഞുപൊട്ടിച്ച് ജീവനെടുക്കാൻ പോന്ന ഭ്രാന്തമായൊരു കുരുക്ക്.
മൊബൈൽ ഫോണെടുത്ത് ജിതനെ വിളിയ്ക്കുമ്പോൾ ഹൃദയം നെഞ്ചിൻകൂട് തുറന്ന് പുറത്ത് ചാടുമെന്ന് സ്വാതിയ്ക്ക് തോന്നി. സ്വന്തം മനസ്സും ബുദ്ധിയും തമ്മിൽ കഴിഞ്ഞ കുറേ മണിക്കൂറുകളായി നടന്നുവന്ന യുദ്ധത്തിന്റെ ഫലമായി ശരീരം ഒരു ശ്മശാനമായി മാറിക്കഴിഞ്ഞെന്നവൾക്ക് ബോധ്യമായത് നാവ് പോലും മരവിച്ചിരിയ്ക്കുന്നു എന്ന തിരിച്ചറിവിലാണ്. ജിതൻ പലവട്ടം ഹലോ പറഞ്ഞതിന് ശേഷമാണ് അവൾക്ക് സംസാരിയ്ക്കാനായത് തന്നെ. വൈകിട്ട് നേരിൽ കാണണമെന്നും സംസാരിയ്ക്കാനുണ്ടെന്നും പറഞ്ഞ് ആ സംഭാഷണമവസാനിപ്പിച്ചപ്പോൾ സ്വാതി സ്വയമൊന്ന് ആലോചിച്ചുനോക്കി എന്താണ് തന്റെ തീരുമാനമെന്ന്. ഇല്ല; ഇതുവരെ ഒന്നും തീരുമാനിയ്ക്കാൻ കഴിഞ്ഞിട്ടില്ല, ആദ്യം നേരിൽ കാണട്ടെ; എന്നിട്ടാകാം. അങ്ങനെ മനസ്സിലുറപ്പിച്ചിട്ടാണ് അവൾ മൌനത്തിന്റെ കൂടുപൊട്ടിച്ചിറങ്ങിയത്.
താഴത്തെ നിലയിൽ ചെന്നപ്പോൾ ആരുമില്ല. എല്ലാവരും ജോലിയ്ക്ക് പോയിരിയ്ക്കുന്നു. അടുക്കളയിൽ ശ്രീദേവിയമ്മ മാത്രമുണ്ട്.അവൾ ചെന്നത് അവരറിഞ്ഞിട്ടില്ല. തിരക്കിട്ട പാചകത്തിലാണ്. പ്രണയിച്ചവന്റെ കൂടെ നാടുവിട്ടുവന്ന സ്ത്രീയാണ്. ഒടുവിൽ രണ്ട് കുട്ടികളായപ്പോൾ അയാൾ അവരെ തനിച്ചാക്കി മറ്റൊരു സ്ത്രീയോടൊപ്പം പോയി. കുട്ടികളെ നാട്ടിൽ വിട്ട് ഈ നഗരത്തിന്റെ ഭാഗമായത് സ്വന്തം കാലിൽ ജീവിയ്ക്കാനും, കുട്ടികളെ പഠിപ്പിച്ച് അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനും വേണ്ടിയായിരുന്നു. ഒടുവിൽ കുട്ടികളും അവരുടെ വഴിതേടിപ്പറന്നപ്പോൾ ശ്രീദേവിയമ്മ ഇവിടെ തന്നെ ഒതുങ്ങി. ഈ നഗരത്തിലേയ്ക്ക് പറന്നെത്തുന്ന കുറെ പെൺമക്കൾക്ക് വെച്ചുവിളമ്പാൻ; അവർക്കമ്മയാകാൻ. ഒരിക്കലും ഇതിനെ ഹോസ്റ്റലെന്ന് വിളിയ്ക്കാൻ കഴിയാത്തതും ശ്രീദേവിയമ്മയുടെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണെന്ന് സ്വാതി ഓർത്തു. ഒരർത്ഥത്തിൽ ഇത് അന്യനാട്ടിലെ വീടുതന്നെയാണ്. കാത്തിരിയ്ക്കാൻ അമ്മയുള്ള സ്ഥലം വീടല്ലാതെ മറ്റെന്താണ്!
ഒന്നും പറയാതെ സ്വാതി തിരികെ നടന്നു. സംസാരിയ്ക്കാൻ നിന്നാൽ ഇന്നലെ രാത്രിഭക്ഷണത്തിനും ഇന്നത്തെ പ്രാതലിനുമൊന്നും കാണാതിരുന്നതിന്റെ കാരണമന്വേഷിയ്ക്കും. പോയതുപോലെ തന്നെ തിരികെ മുറിയിലെത്തി. മായയുടെ കട്ടിലൊഴിഞ്ഞുകിടക്കുന്നു. അച്ഛനു സുഖമില്ലെന്നറിഞ്ഞ് നാട്ടിലേയ്ക്ക് പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ ഒന്ന് വിളിച്ചന്വേഷിയ്ക്കുകപോലും ചെയ്തില്ലല്ലോ എന്ന് കുറ്റബോധത്തോടെ അവളോർത്തു. മായ കൂടെ ഉണ്ടായിരുന്നെങ്കിൽ താനിത്രയ്ക്ക് അശക്തയാകുമായിരുന്നില്ലെന്ന് സ്വാതിയ്ക്ക് തോന്നി. മായ കുറച്ചുകൂടി ബോൾഡാണ്. എല്ലാത്തിനോടും വളരെ പ്രായോഗികമായ സമീപനം. ഒരുപക്ഷെ അവളകപ്പെട്ടിരിയ്ക്കുന്ന പത്മവ്യൂഹത്തെക്കുറിച്ച് മായയെ വിളിച്ചുപറഞ്ഞാൽ ആദ്യത്തെ പ്രതികരണം ഒരു ചിരിയായിരിക്കും. പ്രണയമെന്നത് കാലഹരണപ്പെട്ട ഒരു വികാരമാണെന്നാണ് അവളെപ്പോഴും പറയാറുള്ളത്. മായയ്ക്കെന്നും തന്റെ പ്രണയത്തെക്കുറിച്ച് പരിഹസിയ്ക്കാനേ നേരമുണ്ടായിരുന്നുള്ളു എന്നോർത്തപ്പോൾ ഒന്നും ആരോടും പറയേണ്ടെന്ന് അവൾ തീരുമാനിച്ചു.
ജിതൻ പതിവില്ലാതെ നേരത്തെ എത്തിയിരിയ്ക്കുന്നുവെന്ന് സ്വാതി തെല്ലത്ഭുതത്തോടെ ഓർത്തു. അലസമായ വസ്ത്രധാരണവും തളർന്ന കണ്ണുകളും അവൻ അനുഭവിയ്ക്കുന്ന മാനസിക സംഘർഷം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഒന്നും സംഭവിയ്ക്കാത്തതുപോലെ എന്തെല്ലാമോ പറയാൻ അവൾ ശ്രമിച്ചുനോക്കി. എന്നിട്ടും തികച്ചും അപ്രതീക്ഷിതമായൊരു നിമിഷത്തിൽ അവനുനേരെ ഒരു ചോദ്യമെറിഞ്ഞ് കലുഷിതമായൊരു ലോകത്തിന്റെ വാതിലവൾ തന്നെ തുറന്നു. “എനിയ്ക്കീ വിവാഹത്തിന് സമ്മതമല്ലെങ്കിൽ എന്താകും ജിതന്റെ തീരുമാനം?”. തീരെ പ്രതീക്ഷിയ്ക്കാത്ത എന്തോ ഒന്ന് കേട്ടതുപോലെ അവനൊന്ന് പകച്ചെങ്കിലും ‘അതിനെക്കുറിച്ചാലോചിക്കണമെന്ന് തോന്നിയിട്ടില്ല’ എന്ന് അലക്ഷ്യമായി പറഞ്ഞ് ചായക്കപ്പിലേയ്ക്ക് മിഴിനട്ടിരിയ്ക്കുക മാത്രം ചെയ്തു. തന്നിൽ നിന്ന് പോസിറ്റീവായ ഒരു മറുപടി ജിതൻ പ്രതീക്ഷിയ്ക്കുന്നുണ്ടെന്നവൾക്കുറപ്പായി. “മറക്കണം” എന്ന് ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിക്കാതെ രണ്ടാളെയും സ്വീകരിക്കണമെന്ന് തീരുമാനിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ‘മറക്കാൻ കഴിയാത്തതുകൊണ്ടുതന്നെ’ എന്ന് പറഞ്ഞത് കേട്ട് വരണ്ട മണ്ണിൽ ഒരു മഴത്തുള്ളി പതിഞ്ഞതുപോലെ തോന്നി സ്വാതിയ്ക്ക്. പക്ഷെ തന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ തീർത്ത ഊഷരതയെ ഇല്ലാതാക്കാൻ മാത്രം കെല്പില്ല ആ മഴത്തുള്ളിയ്ക്കെന്ന് അവൾക്കുറപ്പായിരുന്നു
മറ്റൊരുവൾക്കുവേണ്ടി ജിതനെ വിട്ടുകൊടുക്കേണ്ടി വരുന്ന അവധിക്കാലങ്ങളിൽ സ്വയം പങ്കുവെച്ചുകൊടുക്കാൻ ഒരു കൂട്ട് തനിയ്ക്കുമുണ്ടാകുന്നതിൽ തെറ്റെന്തെങ്കിലുമുണ്ടോ എന്ന ചോദ്യമവൾ ചോദിച്ചത് അവന്റെ കണ്ണിൽ തന്നെ നോക്കിയായിരുന്നു. നിവൃത്തികേടിന്റെ നിസ്സഹായാവസ്ഥ അവനുമൊന്നറിയാൻ വേണ്ടി മാത്രമായിരുന്നു അവളാ ചോദ്യമെറിഞ്ഞത്. ഇരച്ചുവന്ന കോപത്തിൽ ജിതന്റെ മുഖം രക്തവർണ്ണമായി. അതുകണ്ടപ്പോൾ സ്വാതിയ്ക്ക് ചിരിയാണ് വന്നത്. അവനവന് കഴിയാത്തത് മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിയ്ക്കരുതെന്ന് പറഞ്ഞ് തിരികെ നടക്കാനൊരുങ്ങുമ്പോൾ ജിതൻ എന്തോ ചോദിയ്ക്കാൻ വന്നതുപോലെ അവൾക്ക് തോന്നി. പക്ഷെ വാക്കുകളൊന്നും പുറത്തേയ്ക്ക് വന്നില്ലെന്ന് മാത്രം. ജിതന്റെ ചിന്തകൾ ശബ്ദമെടുക്കുംമുൻപ് സ്വാതി തിരിഞ്ഞുനടക്കാൻ തുടങ്ങി. അവൾക്കറിയാമായിരുന്നു അവന് പറയാനുള്ളതൊക്കെയും തന്നെ ദുർബലയാക്കുമെന്ന്. ബസ്സിലിരുന്ന് മൊബൈൽ ഫോൺ സിം ഊരിയെറിയുമ്പോൾ ആത്മാവ് വിട്ടുപിരിയുമ്പോൾ ശരീരം പിടയുന്നതുപോലെ പോലെ അവളുടെ ഹൃദയം നൊന്തുപിടഞ്ഞു. രണ്ടുവർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളും വികാരങ്ങളും പങ്കുവെച്ചിരുന്ന കിളിവാതിലിന്റെ താക്കോലാണ് വലിച്ചെറിഞ്ഞത്. നിറഞ്ഞുവരുന്ന കണ്ണുകളെ ഇറുകെപ്പൂട്ടി അവളിരുന്നു.
മായയ്ക്ക് ഒരു കത്തെഴുതി വെച്ച് ശ്രീദേവിയമ്മയോട് മാത്രം സ്വാതി യാത്ര പറഞ്ഞു. ഒറ്റ നോട്ടത്തിൽ അവളുടെ മനസ്സു വായിച്ചതുപോലെ ഒന്നും ചോദിയ്ക്കാതെ അവളുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുക മാത്രമാണവർ ചെയ്തത്. ആ നഗരവുമായി അതുവരെയുണ്ടായിരുന്ന കെട്ടുപാടുകളൊക്കെയും ഇല്ലാതായതുപോലെ അവൾക്ക് തോന്നി. നാട്ടിലേയ്ക്ക് മടങ്ങുന്ന യാത്രയിൽ മുഴുവൻ അവളോർത്തത് അമ്മയെക്കുറിച്ചായിരുന്നു. ഓർമ്മവെച്ചകാലം മുതൽ അമ്മയോട് പറയാത്തതൊന്നുമുണ്ടായിരുന്നില്ല. ജിതനെ പരിചയപ്പെട്ടതുമുതൽ എല്ലാം അമ്മയ്ക്ക് അറിയുന്നതുമാണ്. തന്റെ ഇഷ്ടങ്ങൾക്കൊരിക്കലും എതിരു നിൽക്കാത്ത അമ്മയുടെ മനസ്സിൽ ജിതൻ എന്നോ സ്വന്തം മരുമകനായി പ്രതിഷ്ഠിക്കപ്പെട്ടുകഴിഞ്ഞിരുന്നു. “തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. പക്ഷെ അതറിയുന്ന നിമിഷം ആ തെറ്റ് തിരുത്തുന്നതാണ് യഥാർത്ഥ മഹത്വം” എന്ന് തന്റെ കുട്ടിക്കാലത്തെങ്ങോ അമ്മ പറഞ്ഞത് ആ നിമിഷം സ്വാതിയുടെ മനസ്സിലേയ്ക്കെത്തി. അതെ; തന്റെ പ്രണയം തിരുത്തപ്പെടേണ്ട ഒരു തെറ്റ് മാത്രമായിരുന്നുവെന്നവൾ തിരിച്ചറിയുകയായിരുന്നു. വരാനിരിയ്ക്കുന്ന ശരികളെഴുതപ്പെടാൻ ചെയ്തുപോയ തെറ്റുകളൊക്കെയും കാലത്തിന്റെ സ്ലേറ്റിൽ നിന്ന് തുടച്ചുമാറ്റാനെന്നതുപോലെ പുറത്ത് മഴ പെയ്തുകൊണ്ടിരുന്നു.
ജിതന്റെ ജീവിതത്തിലെ രണ്ടുപേരിൽ ഒരാളാകാനുള്ള ക്ഷണമാണ് വന്നിരിയ്ക്കുന്നത്. പ്രണയവും ജീവിതവും പങ്കിട്ടെടുക്കുന്നവരിലൊരാൾ. ഒറ്റവാക്കിൽ ഇല്ലെന്ന് പറഞ്ഞു നടക്കാനൊരുങ്ങുമ്പോഴൊക്കെ പ്രണയത്തിന്റെ കാണാവള്ളികൾ സ്വാതിയുടെ കാലുകളിൽ ചുറ്റിപ്പിണയുന്നു. വരിഞ്ഞുമുറുക്കി കൊല്ലുമെന്നുറപ്പുള്ള ഒരു വളർച്ച നൊടിയിടയിൽ ആ വള്ളികൾക്കുണ്ടാകുമെന്ന സത്യം നിഷേധിയ്ക്കാനാവാത്തിടത്ത് അവൾ വീണ്ടും നിശ്ചലയാവുന്നു. പക്ഷെ ആ ക്ഷണം സ്വീകരിയ്ക്കാമെന്ന് വെച്ചാൽ വീണ്ടും ചോദ്യങ്ങളവളെ പിടിമുറുക്കുന്നു. പകുത്തെടുത്ത ദിവസങ്ങളിൽ മാത്രം കിട്ടുന്ന പ്രണയത്തിൽ തന്റെ മനസ്സ് തൃപ്തയാവില്ലെന്നവൾക്ക് നന്നായി തന്നെ അറിയാം. ജീവിതത്തിൽ എന്തു തന്നെ പങ്കിട്ടാലും അതിനാവാത്ത ചിലതുണ്ടല്ലോ. അതിലൊന്നല്ലേ പ്രണയം. സ്വാർത്ഥമല്ലാത്ത, സ്വന്തമാക്കലുകളില്ലാത്ത പ്രണയങ്ങളെക്കുറിച്ച് വായിച്ചപ്പോഴൊക്കെ അതെങ്ങിനെയാണെന്നവൾ അത്ഭുതപ്പെട്ടിട്ടേയുള്ളു. അതിനിയെങ്ങനെയായാലും അനുവദിയ്ക്കപ്പെട്ട സമയത്തേയ്ക്ക് മാത്രം അതിർത്തിവരച്ചിടാനാവുന്നതല്ല തന്റെ പ്രണയമെന്നവൾക്ക് നന്നായറിയാം. പ്രണയത്തിന്റെ ശാരീരികവും മാനസികവുമായ തലങ്ങളിലൊക്കെയും ഒരു പങ്കുവെയ്പ്പ്; ഇല്ല ആ ചിന്തകൾ പോലും ആത്മാവിന്റെ ചുട്ടുപൊള്ളിയ്ക്കുന്നതായി അവൾക്ക് തോന്നി.
നാളെ ജിതൻ വിളിയ്ക്കും. ഒരു പങ്കുകച്ചവടത്തിന് തയ്യാറല്ലെന്ന മറുപടി അയാളിൽ എന്ത് പ്രതികരണമുണ്ടാക്കുമെന്നവളാലോചിച്ചു നോക്കി. പൂർണ്ണമായും തന്റേതായിക്കൂടേ എന്ന് ഒരു പെണ്ണിന്റെ സ്വാർത്ഥത മുഴുവനായി തുറന്നുകാണിച്ച് അവനോട് ചോദിച്ചപ്പോൾ കുടുംബബന്ധങ്ങളുടെ അകലാൻ പോകുന്ന കണ്ണികളെ ഭയമാണെന്നായിരുന്നു മറുപടി. അതുകൊണ്ടാണുപോലും വീട്ടുകാർ നിശ്ചയിച്ച പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ സമ്മതം മൂളേണ്ടി വന്നത്. അവന് ന്യായങ്ങളൊരുപാട് നിരത്താനുണ്ടായിരുന്നു. അച്ഛന്റെ പിടിവാശി, അമ്മയുടെ ഹൃദ്രോഗം, കല്യാണപ്രായമായി വരുന്ന അനിയത്തി അങ്ങനെ പലതും. പക്ഷെ ഇതൊക്കെയും പ്രണയം തുടങ്ങിയകാലത്തുമുണ്ടായിരുന്നതല്ലേ എന്ന് തിരിച്ചു ചോദിയ്ക്കാനവൾ ആഞ്ഞതാണ്. പക്ഷെ ആ വിവാഹം നടക്കുന്നതിന് മുൻപ് തന്നെ ഭാര്യയായി സ്വീകരിയ്ക്കാൻ തയ്യാറാണെന്നവൻ പറഞ്ഞപ്പോൾ ഒരു നിമിഷനേരത്തേയ്ക്ക് അവളൊന്ന് ആശയക്കുഴപ്പത്തിലായി. പക്ഷെ തൊട്ടടുത്ത നിമിഷം ജിതൻ അത് തീർത്തുകൊടുക്കുകയും ചെയ്തു. വീട്ടുകാർ നിശ്ചയിച്ച വിവാഹം നടന്നതിന് ശേഷം മാത്രമേ മൂന്നാമതൊരാൾ ഇതറിയാൻ പാടുള്ളു എന്നവൻ പറഞ്ഞപ്പോൾ കേട്ടതൊന്നും വിശ്വസിയ്ക്കാനാവാതെ സ്വയം മറന്നവൾ നിന്നുപോയി. നാട്ടിൽ പോയി വിവാഹം കഴിച്ചാലും ഒരിക്കലും ആ പെൺകുട്ടിയെ ഈ നഗരത്തിലേയ്ക്ക് കൊണ്ടുവരില്ലെന്നും വർഷത്തിലൊരിയ്ക്കൽ കിട്ടുന്ന അവധിക്കാലത്ത് മാത്രമേ ജിതനെ വിട്ടുകൊടുക്കേണ്ടി വരികയുള്ളുവെന്നുമൊക്കെ തന്നോട് ആശ്വാസരൂപേണ പറഞ്ഞത് ഒരു ഭ്രാന്തന്റെ അർത്ഥശൂന്യമായ പുലമ്പലുകളെന്നപോലെ സ്വാതി കേട്ടുനിന്നു. സ്വയം മറന്നിത്ര നാളും സ്നേഹിച്ചതിന്റെ നന്ദിയാവണം ആദ്യം അവളെ തന്നെ വിവാഹം കഴിയ്ക്കാമെന്ന തീരുമാനത്തിലെത്താൻ ജിതനെ പ്രേരിപ്പിച്ചത്. ഇതുവരെ നേരിൽ കാണാത്ത ഒരു പെൺകുട്ടിയോടൊത്തുള്ള ജീവിതത്തിനുവേണ്ടി തന്നോട് വിലപേശുകയാണവൻ ചെയ്യുന്നതെന്ന് സ്വാതിയ്ക്കു തോന്നി.യാത്രപറയാതെയവൾ നടന്നകന്നത് തികച്ചും ശൂന്യമായ ഒരു മനസ്സോടെയായിരുന്നു.
താൻ ജിതനെ ആണ് സ്നേഹിച്ചത്; തിരിച്ചൊരു സ്നേഹം തന്നോടില്ലായിരുന്നുവെന്ന് സ്വയം വിശ്വസിയ്ക്കാനും അതേ സമയം അവിശ്വസിയ്ക്കുവാനും ശ്രമിയ്ക്കുകയായിരുന്നു അവളിത്രനേരവും. ഏതെങ്കിലുമൊന്നിൽ മനസ്സുറയ്ക്കാതെ ഒരു തീരുമാനമെടുക്കാനാവില്ലെന്ന് സ്വാതിയ്ക്ക് തോന്നി. ജിതനില്ലാതെയാവുമ്പോൾ തന്റെ ജീവിതത്തിലുണ്ടായേക്കാവുന്ന ശൂന്യത അവളെ വല്ലാതെ ഭയപ്പെടുത്തി. വിട്ടുകൊടുക്കാൻ കഴിയാത്തവിധത്തിൽ ഒരു സ്വാർത്ഥത അവന്റെ കാര്യത്തിലുണ്ടെന്ന സത്യം നിഷേധിയ്ക്കാൻ അവൾക്കാകുമായിരുന്നില്ല. പക്ഷെ പങ്കിട്ടെടുക്കാൻ ശ്രമിച്ചാൽ നഷ്ടങ്ങളില്ല, എന്നാൽ നേട്ടങ്ങളുമില്ലെന്നത് അവളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കികൊണ്ടിരുന്നു. ഇതൊരു കുരുക്കാണ്. കഴുത്തിൽ മുറുക്കി ഞെരമ്പുകളെ വരിഞ്ഞുപൊട്ടിച്ച് ജീവനെടുക്കാൻ പോന്ന ഭ്രാന്തമായൊരു കുരുക്ക്.
മൊബൈൽ ഫോണെടുത്ത് ജിതനെ വിളിയ്ക്കുമ്പോൾ ഹൃദയം നെഞ്ചിൻകൂട് തുറന്ന് പുറത്ത് ചാടുമെന്ന് സ്വാതിയ്ക്ക് തോന്നി. സ്വന്തം മനസ്സും ബുദ്ധിയും തമ്മിൽ കഴിഞ്ഞ കുറേ മണിക്കൂറുകളായി നടന്നുവന്ന യുദ്ധത്തിന്റെ ഫലമായി ശരീരം ഒരു ശ്മശാനമായി മാറിക്കഴിഞ്ഞെന്നവൾക്ക് ബോധ്യമായത് നാവ് പോലും മരവിച്ചിരിയ്ക്കുന്നു എന്ന തിരിച്ചറിവിലാണ്. ജിതൻ പലവട്ടം ഹലോ പറഞ്ഞതിന് ശേഷമാണ് അവൾക്ക് സംസാരിയ്ക്കാനായത് തന്നെ. വൈകിട്ട് നേരിൽ കാണണമെന്നും സംസാരിയ്ക്കാനുണ്ടെന്നും പറഞ്ഞ് ആ സംഭാഷണമവസാനിപ്പിച്ചപ്പോൾ സ്വാതി സ്വയമൊന്ന് ആലോചിച്ചുനോക്കി എന്താണ് തന്റെ തീരുമാനമെന്ന്. ഇല്ല; ഇതുവരെ ഒന്നും തീരുമാനിയ്ക്കാൻ കഴിഞ്ഞിട്ടില്ല, ആദ്യം നേരിൽ കാണട്ടെ; എന്നിട്ടാകാം. അങ്ങനെ മനസ്സിലുറപ്പിച്ചിട്ടാണ് അവൾ മൌനത്തിന്റെ കൂടുപൊട്ടിച്ചിറങ്ങിയത്.
താഴത്തെ നിലയിൽ ചെന്നപ്പോൾ ആരുമില്ല. എല്ലാവരും ജോലിയ്ക്ക് പോയിരിയ്ക്കുന്നു. അടുക്കളയിൽ ശ്രീദേവിയമ്മ മാത്രമുണ്ട്.അവൾ ചെന്നത് അവരറിഞ്ഞിട്ടില്ല. തിരക്കിട്ട പാചകത്തിലാണ്. പ്രണയിച്ചവന്റെ കൂടെ നാടുവിട്ടുവന്ന സ്ത്രീയാണ്. ഒടുവിൽ രണ്ട് കുട്ടികളായപ്പോൾ അയാൾ അവരെ തനിച്ചാക്കി മറ്റൊരു സ്ത്രീയോടൊപ്പം പോയി. കുട്ടികളെ നാട്ടിൽ വിട്ട് ഈ നഗരത്തിന്റെ ഭാഗമായത് സ്വന്തം കാലിൽ ജീവിയ്ക്കാനും, കുട്ടികളെ പഠിപ്പിച്ച് അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനും വേണ്ടിയായിരുന്നു. ഒടുവിൽ കുട്ടികളും അവരുടെ വഴിതേടിപ്പറന്നപ്പോൾ ശ്രീദേവിയമ്മ ഇവിടെ തന്നെ ഒതുങ്ങി. ഈ നഗരത്തിലേയ്ക്ക് പറന്നെത്തുന്ന കുറെ പെൺമക്കൾക്ക് വെച്ചുവിളമ്പാൻ; അവർക്കമ്മയാകാൻ. ഒരിക്കലും ഇതിനെ ഹോസ്റ്റലെന്ന് വിളിയ്ക്കാൻ കഴിയാത്തതും ശ്രീദേവിയമ്മയുടെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണെന്ന് സ്വാതി ഓർത്തു. ഒരർത്ഥത്തിൽ ഇത് അന്യനാട്ടിലെ വീടുതന്നെയാണ്. കാത്തിരിയ്ക്കാൻ അമ്മയുള്ള സ്ഥലം വീടല്ലാതെ മറ്റെന്താണ്!
ഒന്നും പറയാതെ സ്വാതി തിരികെ നടന്നു. സംസാരിയ്ക്കാൻ നിന്നാൽ ഇന്നലെ രാത്രിഭക്ഷണത്തിനും ഇന്നത്തെ പ്രാതലിനുമൊന്നും കാണാതിരുന്നതിന്റെ കാരണമന്വേഷിയ്ക്കും. പോയതുപോലെ തന്നെ തിരികെ മുറിയിലെത്തി. മായയുടെ കട്ടിലൊഴിഞ്ഞുകിടക്കുന്നു. അച്ഛനു സുഖമില്ലെന്നറിഞ്ഞ് നാട്ടിലേയ്ക്ക് പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ ഒന്ന് വിളിച്ചന്വേഷിയ്ക്കുകപോലും ചെയ്തില്ലല്ലോ എന്ന് കുറ്റബോധത്തോടെ അവളോർത്തു. മായ കൂടെ ഉണ്ടായിരുന്നെങ്കിൽ താനിത്രയ്ക്ക് അശക്തയാകുമായിരുന്നില്ലെന്ന് സ്വാതിയ്ക്ക് തോന്നി. മായ കുറച്ചുകൂടി ബോൾഡാണ്. എല്ലാത്തിനോടും വളരെ പ്രായോഗികമായ സമീപനം. ഒരുപക്ഷെ അവളകപ്പെട്ടിരിയ്ക്കുന്ന പത്മവ്യൂഹത്തെക്കുറിച്ച് മായയെ വിളിച്ചുപറഞ്ഞാൽ ആദ്യത്തെ പ്രതികരണം ഒരു ചിരിയായിരിക്കും. പ്രണയമെന്നത് കാലഹരണപ്പെട്ട ഒരു വികാരമാണെന്നാണ് അവളെപ്പോഴും പറയാറുള്ളത്. മായയ്ക്കെന്നും തന്റെ പ്രണയത്തെക്കുറിച്ച് പരിഹസിയ്ക്കാനേ നേരമുണ്ടായിരുന്നുള്ളു എന്നോർത്തപ്പോൾ ഒന്നും ആരോടും പറയേണ്ടെന്ന് അവൾ തീരുമാനിച്ചു.
ജിതൻ പതിവില്ലാതെ നേരത്തെ എത്തിയിരിയ്ക്കുന്നുവെന്ന് സ്വാതി തെല്ലത്ഭുതത്തോടെ ഓർത്തു. അലസമായ വസ്ത്രധാരണവും തളർന്ന കണ്ണുകളും അവൻ അനുഭവിയ്ക്കുന്ന മാനസിക സംഘർഷം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഒന്നും സംഭവിയ്ക്കാത്തതുപോലെ എന്തെല്ലാമോ പറയാൻ അവൾ ശ്രമിച്ചുനോക്കി. എന്നിട്ടും തികച്ചും അപ്രതീക്ഷിതമായൊരു നിമിഷത്തിൽ അവനുനേരെ ഒരു ചോദ്യമെറിഞ്ഞ് കലുഷിതമായൊരു ലോകത്തിന്റെ വാതിലവൾ തന്നെ തുറന്നു. “എനിയ്ക്കീ വിവാഹത്തിന് സമ്മതമല്ലെങ്കിൽ എന്താകും ജിതന്റെ തീരുമാനം?”. തീരെ പ്രതീക്ഷിയ്ക്കാത്ത എന്തോ ഒന്ന് കേട്ടതുപോലെ അവനൊന്ന് പകച്ചെങ്കിലും ‘അതിനെക്കുറിച്ചാലോചിക്കണമെന്ന് തോന്നിയിട്ടില്ല’ എന്ന് അലക്ഷ്യമായി പറഞ്ഞ് ചായക്കപ്പിലേയ്ക്ക് മിഴിനട്ടിരിയ്ക്കുക മാത്രം ചെയ്തു. തന്നിൽ നിന്ന് പോസിറ്റീവായ ഒരു മറുപടി ജിതൻ പ്രതീക്ഷിയ്ക്കുന്നുണ്ടെന്നവൾക്കുറപ്പായി. “മറക്കണം” എന്ന് ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിക്കാതെ രണ്ടാളെയും സ്വീകരിക്കണമെന്ന് തീരുമാനിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ‘മറക്കാൻ കഴിയാത്തതുകൊണ്ടുതന്നെ’ എന്ന് പറഞ്ഞത് കേട്ട് വരണ്ട മണ്ണിൽ ഒരു മഴത്തുള്ളി പതിഞ്ഞതുപോലെ തോന്നി സ്വാതിയ്ക്ക്. പക്ഷെ തന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ തീർത്ത ഊഷരതയെ ഇല്ലാതാക്കാൻ മാത്രം കെല്പില്ല ആ മഴത്തുള്ളിയ്ക്കെന്ന് അവൾക്കുറപ്പായിരുന്നു
മറ്റൊരുവൾക്കുവേണ്ടി ജിതനെ വിട്ടുകൊടുക്കേണ്ടി വരുന്ന അവധിക്കാലങ്ങളിൽ സ്വയം പങ്കുവെച്ചുകൊടുക്കാൻ ഒരു കൂട്ട് തനിയ്ക്കുമുണ്ടാകുന്നതിൽ തെറ്റെന്തെങ്കിലുമുണ്ടോ എന്ന ചോദ്യമവൾ ചോദിച്ചത് അവന്റെ കണ്ണിൽ തന്നെ നോക്കിയായിരുന്നു. നിവൃത്തികേടിന്റെ നിസ്സഹായാവസ്ഥ അവനുമൊന്നറിയാൻ വേണ്ടി മാത്രമായിരുന്നു അവളാ ചോദ്യമെറിഞ്ഞത്. ഇരച്ചുവന്ന കോപത്തിൽ ജിതന്റെ മുഖം രക്തവർണ്ണമായി. അതുകണ്ടപ്പോൾ സ്വാതിയ്ക്ക് ചിരിയാണ് വന്നത്. അവനവന് കഴിയാത്തത് മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിയ്ക്കരുതെന്ന് പറഞ്ഞ് തിരികെ നടക്കാനൊരുങ്ങുമ്പോൾ ജിതൻ എന്തോ ചോദിയ്ക്കാൻ വന്നതുപോലെ അവൾക്ക് തോന്നി. പക്ഷെ വാക്കുകളൊന്നും പുറത്തേയ്ക്ക് വന്നില്ലെന്ന് മാത്രം. ജിതന്റെ ചിന്തകൾ ശബ്ദമെടുക്കുംമുൻപ് സ്വാതി തിരിഞ്ഞുനടക്കാൻ തുടങ്ങി. അവൾക്കറിയാമായിരുന്നു അവന് പറയാനുള്ളതൊക്കെയും തന്നെ ദുർബലയാക്കുമെന്ന്. ബസ്സിലിരുന്ന് മൊബൈൽ ഫോൺ സിം ഊരിയെറിയുമ്പോൾ ആത്മാവ് വിട്ടുപിരിയുമ്പോൾ ശരീരം പിടയുന്നതുപോലെ പോലെ അവളുടെ ഹൃദയം നൊന്തുപിടഞ്ഞു. രണ്ടുവർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളും വികാരങ്ങളും പങ്കുവെച്ചിരുന്ന കിളിവാതിലിന്റെ താക്കോലാണ് വലിച്ചെറിഞ്ഞത്. നിറഞ്ഞുവരുന്ന കണ്ണുകളെ ഇറുകെപ്പൂട്ടി അവളിരുന്നു.
മായയ്ക്ക് ഒരു കത്തെഴുതി വെച്ച് ശ്രീദേവിയമ്മയോട് മാത്രം സ്വാതി യാത്ര പറഞ്ഞു. ഒറ്റ നോട്ടത്തിൽ അവളുടെ മനസ്സു വായിച്ചതുപോലെ ഒന്നും ചോദിയ്ക്കാതെ അവളുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുക മാത്രമാണവർ ചെയ്തത്. ആ നഗരവുമായി അതുവരെയുണ്ടായിരുന്ന കെട്ടുപാടുകളൊക്കെയും ഇല്ലാതായതുപോലെ അവൾക്ക് തോന്നി. നാട്ടിലേയ്ക്ക് മടങ്ങുന്ന യാത്രയിൽ മുഴുവൻ അവളോർത്തത് അമ്മയെക്കുറിച്ചായിരുന്നു. ഓർമ്മവെച്ചകാലം മുതൽ അമ്മയോട് പറയാത്തതൊന്നുമുണ്ടായിരുന്നില്ല. ജിതനെ പരിചയപ്പെട്ടതുമുതൽ എല്ലാം അമ്മയ്ക്ക് അറിയുന്നതുമാണ്. തന്റെ ഇഷ്ടങ്ങൾക്കൊരിക്കലും എതിരു നിൽക്കാത്ത അമ്മയുടെ മനസ്സിൽ ജിതൻ എന്നോ സ്വന്തം മരുമകനായി പ്രതിഷ്ഠിക്കപ്പെട്ടുകഴിഞ്ഞിരുന്നു. “തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. പക്ഷെ അതറിയുന്ന നിമിഷം ആ തെറ്റ് തിരുത്തുന്നതാണ് യഥാർത്ഥ മഹത്വം” എന്ന് തന്റെ കുട്ടിക്കാലത്തെങ്ങോ അമ്മ പറഞ്ഞത് ആ നിമിഷം സ്വാതിയുടെ മനസ്സിലേയ്ക്കെത്തി. അതെ; തന്റെ പ്രണയം തിരുത്തപ്പെടേണ്ട ഒരു തെറ്റ് മാത്രമായിരുന്നുവെന്നവൾ തിരിച്ചറിയുകയായിരുന്നു. വരാനിരിയ്ക്കുന്ന ശരികളെഴുതപ്പെടാൻ ചെയ്തുപോയ തെറ്റുകളൊക്കെയും കാലത്തിന്റെ സ്ലേറ്റിൽ നിന്ന് തുടച്ചുമാറ്റാനെന്നതുപോലെ പുറത്ത് മഴ പെയ്തുകൊണ്ടിരുന്നു.
Mar 22, 2011
ഒരു പെൺപൂവിന്റെ സ്വപ്നം
“കല്യാണമൊക്കെ അറുബോറൻ ഏർപ്പാടാണ്, തനിച്ചുള്ള ജീവിതം മാക്സിമം എൻജോയ് ചെയ്ത ശേഷം സെറ്റിൽ ആകാം” എന്ന് വളരെ നിസ്സാരമായി പറഞ്ഞ് ജീവിതത്തിരക്കുകളിലേയ്ക്ക് ഊളിയിട്ടിറങ്ങുന്ന പെൺയുവത്വത്തിനിടയിൽ ‘കല്യാണം കഴിയ്ക്കുക, ഭർത്താവൊന്നിച്ച് കുടുംബജീവിതം നയിക്കുക’ എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് നിറഞ്ഞ കണ്ണുകളോടെ എന്നോട് പറഞ്ഞ കൂട്ടുകാരിയെ അന്നുമുതലാണ് ഞാനറിയാൻ ശ്രമിച്ചത്... അന്നുമുതലാണവളെനിയ്ക്ക് കൂട്ടുകാരിയായതും.
സറീന എന്ന ഹൈദ്രാബാദുകാരിയെ ഞാനാദ്യം കാണുന്നത് തൊട്ടടുത്ത മുറിയിൽ താമസിയ്ക്കാനെത്തുമ്പോഴാണ്. അവളണിഞ്ഞിരുന്ന പർദ്ദ കൊണ്ട് മറച്ചുപിടിച്ചിരുന്നത് മറ്റാരെയും കാണിയ്ക്കാൻ അവളിഷ്ടപ്പെടാതിരുന്ന വലതു കയ്യിന്റെയും കാലിന്റെയും സ്വാധീനക്കുറവായിരുന്നു. കുട്ടിക്കാലത്ത് പോളിയോരോഗം സമ്മാനിച്ച തളർച്ച അവളുടെ സ്വപ്നങ്ങളെയാണ് ഏറെ തളർത്തിക്കളഞ്ഞത്. പൂർണ്ണ ആരോഗ്യമുള്ള അനുജത്തിയുടേയും അനുജന്റെയും കളിചിരികൾക്കിടയിൽ സറീന ഒറ്റപ്പെടുകയായിരുന്നു. സ്വന്തം മാതാവ് പോലും ആവശ്യത്തിനും അനാവശ്യത്തിനും ക്രൂരമായി ശിക്ഷിച്ചും ശാസിച്ചും സ്നേഹമെന്ന വലയത്തിൽ നിന്ന് അവളെ മാത്രമകറ്റി നിർത്തി. അതുകൊണ്ടാകാം 12 വയസ്സിലവൾ ഇളയമ്മയുടെ കൈ പിടിച്ച് മുംബൈ നഗരത്തിന്റെ തിരക്കുകളിൽ മുഴുകാൻ വന്നെത്തിയതും. ഇടതുകയ്യിൽ പേന പിടിച്ച് വേഗത്തിലെഴുതാനും സ്വാധീനക്കുറവിനെ തോൽപ്പിച്ച് സാധാരണ രീതിയിൽ നടക്കാനും ശ്രമിച്ച് സാധാരണജീവിതത്തെ അവൾ കയ്യെത്തിപ്പിടിയ്ക്കുകയായിരുന്നു. അതിലവൾ ഒട്ടൊക്കെ വിജയിയ്ക്കുകയും ചെയ്തു. തിരക്കുപിടിച്ച പഠനകാലത്തിനൊടുവിൽ ഒരു എം.ബി.എ സ്വന്തമാക്കി ഹൈദ്രാബാദിലേയ്ക്ക് മടങ്ങി.
കുറേക്കാലത്തിനു ശേഷം മടങ്ങി വന്ന മകളോട് ഏറെ വാത്സല്യമൊന്നും പ്രകടിപ്പിക്കാൻ പിന്നീടും ആ അമ്മയ്ക്ക് കഴിഞ്ഞില്ല. വിവാഹപ്രായമെത്തിയ മൂത്തമകളെ അവഗണിച്ച് ഇളയ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. സറീനയുടെ ഭാവിജീവിതം അവർക്ക് മുന്നിൽ ഒരു വിഷയമേ അല്ലായിരുന്നു. ഇതിനിടയിലെപ്പോഴോ പൊട്ടിവിടർന്നൊരു പ്രണയം. അവളുടെ വരണ്ടുപോയ ജീവിതത്തിലെ ചെറിയൊരു കുളിർകാറ്റ്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന അയാളെ സ്വയം മറന്ന് സ്നേഹിച്ചപ്പൊഴും വിരഹമെന്ന നോവിനെയകറ്റാൻ അയാൾക്ക് പിന്നാലെ ദുബായ് നഗരത്തിലെത്തിച്ചേർന്നപ്പോഴും അവളെ നയിച്ചതൊക്കെയും ഒരായിരം നിറവുള്ള ഭാവിജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. തേടിപ്പിടിച്ച ജോലിയിൽ നിന്നുള്ള വരുമാനത്തിന്റെ ഏറിയ പങ്കും അവൻ കൈക്കലാക്കിയപ്പോഴും കുടുംബത്തിന് താങ്ങാവാനവൾ മറന്നില്ല. അനുജത്തിയുടെ പ്രസവം, അനുജന്റെ പഠനം, പിതാവിന്റെ ചികിത്സ അങ്ങനെ അങ്ങനെ നിരവധി ആവശ്യങ്ങളുണ്ടായിരുന്നു അവൾക്കു മുന്നിൽ. അവധിക്കാലങ്ങൾക്കവധി കൊടുത്ത് അവൾ അവരുടെ ആവശ്യങ്ങളൊരോന്നായി നടത്തിക്കൊടുത്തു.
പക്ഷെ കഷ്ടപ്പാടുകളിൽ അവളുടെ മനസ്സിന് താങ്ങായി നിന്ന സ്വപ്നങ്ങളും വൈകാതെ പൊലിഞ്ഞു. വീട്ടുകാരുടെ സമ്മതമില്ലെന്ന കാരണം പറഞ്ഞ് അവളുടെ കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറി. താമസിയാതെ തന്നെ അയാൾ നാട്ടിലേയ്ക്ക് മടങ്ങി വേറൊരു വിവാഹം കഴിച്ച് വീണ്ടും ദുബായിൽ എത്തുകയും ചെയ്തു. മാനസികമായും സാമ്പത്തികമായും അവളെ ചൂഷണം ചെയ്ത ശേഷം അയാൾ വിദഗ്ദമായി ഒഴിഞ്ഞുമാറുകയായിരുന്നു. നൊമ്പരങ്ങളിൽ നീറിയൊടുങ്ങാൻ അനുവദിയ്ക്കാതെ അവൾക്ക് കൂട്ടായി നിന്നത് കുറെ ചങ്ങാതിമാരായിരുന്നു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് അവരുടെ നിർബന്ധത്തിന് വഴങ്ങി പുതിയൊരു ബന്ധത്തെക്കുറിച്ച് സറീന ചിന്തിയ്ക്കാൻ തുടങ്ങി. ചങ്ങാതിമാർ വഴിയും മാട്രിമോണിയൽ സൈറ്റുകൾ വഴിയും വിവാഹാലോചനകൾ വന്നു. പക്ഷെ അവളുടെ വൈകല്യം അതിന് വലിയൊരു വിഘ്നമായി നിന്നു.
ഇതിനിടയിൽ എല്ലാം അംഗീകരിയ്ക്കാൻ തയ്യാറായി തന്നെ ഒരാൾ വന്നു. അവളെക്കുറിച്ചെല്ലാമറിഞ്ഞിട്ടും ആ വിവാഹാലോചനയുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു ആ മനുഷ്യന്റെ തീരുമാനം. മനസ്സിൽ വീണ്ടും സ്വപ്നങ്ങൾ പൂക്കാൻ തുടങ്ങി. നേരിൽ കാണാൻ വരുമെന്ന് പറഞ്ഞ ദിവസം അയാളെ കാണാൻ അവൾ അണിഞ്ഞൊരുങ്ങി യാത്രയായി. വിശ്വസ്ഥയായ കൂട്ടുകാരിയേയും കൂടെ കൂട്ടി. കണ്ടു; സംസാരിച്ചു; ഇഷ്ടമായി. പക്ഷെ അവിടെയും വിധി അവൾക്കെതിരാവുകയായിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ സറീനയേക്കാളധികം അയാൾക്കിഷ്ടമായത് അവളുടെ കൂട്ടുകാരിയെ ആയിരുന്നു. അവർ ഫോണിലും നേരിലും സംസാരിയ്ക്കാൻ തുടങ്ങിയപ്പോൾ മൌനമായി അവൾ വഴിമാറിക്കൊടുത്തു.അല്ലെങ്കിലും അവൾ അവർക്കൊരു തടസ്സമേ ആയിരുന്നില്ലല്ലോ. പിന്നെ അവർ തമ്മിലുണ്ടായ പ്രണയത്തിനും ഒടുവിൽ വിവാഹത്തിനുമൊക്കെ ഒരു കാഴ്ചക്കാരിയായി മാത്രം മാറി സറീന. തനിയ്ക്ക് കിട്ടേണ്ട സൌഭാഗ്യങ്ങളൊക്കെ മറ്റൊരാളിലേയ്ക്ക് എത്തിച്ചേരുന്നത് എല്ലാ നിരാശയും സങ്കടങ്ങളും ഉള്ളിലൊതുക്കി നോക്കിനിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു. ഇപ്പോഴും ഇടയ്ക്കിടെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിയ്ക്കപ്പെട്ട അതിഥിയായി അവൾ പോകുന്നു. നഷ്ടബോധത്തിന്റെ എരിതീയിൽ എണ്ണയൊഴിച്ച് മടങ്ങി വരുന്നു. പിന്നെ കുറച്ച് ദിവസങ്ങൾ മൌനത്തിന്റെ പുതപ്പാൽ സ്വയംമൂടി അതിനുള്ളിലെ ഏകാന്തതയിലലിയുന്നു.
തീർത്തും ഒറ്റപ്പെട്ടുപോയ മനസ്സോടെ സറീന ഇന്നും ജീവിയ്ക്കുന്നു. കഴിഞ്ഞ അവധിയ്ക്ക് നാട്ടിൽ പോകാൻ തുടങ്ങുമ്പോൾ അവളെന്നോട് പറഞ്ഞിരുന്നു. ഇത്തവണയെങ്കിലും വിവാഹമെന്ന സ്വപ്നം കയ്യെത്തിപ്പിടിയ്ക്കാൻ കഴിഞ്ഞാൽ ഇനിയൊരു തിരിച്ചു വരിവുണ്ടാകില്ലെന്ന്. പക്ഷെ അങ്ങനെയൊന്നുണ്ടായില്ല. അവളുടെ വീട്ടിൽ ആർക്കും അതിന് താല്പര്യവുമില്ല. വരുമാനമാർഗ്ഗമില്ലാതെ ആയെങ്കിലോ എന്നുള്ള ഭയം. ഇടയ്ക്കിടെയുള്ള ഫോൺ സംഭാഷണങ്ങളിൽ അവൾ പറയാറുണ്ട്, വിരസമാകുന്ന ജീവിതത്തെ കുറിച്ച്, തികച്ചും ന്യായമായിട്ടുപോലും കയ്യെത്തിപ്പിടിക്കാനാവാതെ പോവുന്ന സ്വപ്നത്തെക്കുറിച്ച്, കുത്തിനോവിയ്ക്കുന്ന ഏകാന്തതയെക്കുറിച്ച്. “ ഒരു പുരുഷന്റെ സ്നേഹം ലഭിയ്ക്കണമെങ്കിൽ അറിയേണ്ടുന്ന കുറുക്കുവഴികൾ എന്തൊക്കെയാണ്” എന്ന് തമാശയായി അവളെന്നോട് ചോദിച്ചപ്പോൾ പതിഞ്ഞ ഒരു ചിരിയിൽ ഞാനെന്റെ മറുപടിയൊതുക്കി.
വിവാഹമല്ല ഒരു പെൺപൂവിന്റെ ആത്യന്തികമായ ലക്ഷ്യമെന്നൊക്കെ പറയാമെങ്കിലും അരക്ഷിതമായ ഒരു ഏകാന്തതയിലിരുന്ന് ഇന്ന് അവൾക്ക് കാണാവുന്ന ഏറ്റവും മനോഹരമായ സ്വപ്നം വിവാഹം തന്നെയാണെന്ന് ഞാൻ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരു മനസ്സിലാക്കാൻ. ഞാനൊരിയ്ക്കൻ പിന്നിട്ട വഴികളിലാണവളിലൂടെയാണവളിപ്പോൾ നടക്കുന്നത്. കാരണവും സാഹചര്യവും വ്യത്യസ്തമായിരുന്നെങ്കിലും അവളിന്നറിയുന്ന ആ ഘനീഭവിച്ച ഏകാന്തത എനിയ്ക്ക് പരിചിതമാണ്. അവളെ അറിയുന്ന, അവളുടെ മനസ്സിന്റെ നന്മ കാണാൻ കഴിയുന്ന ഒരാൾ അവളെ തേടിയെത്തുമെന്ന് പറയാനേ എനിയ്ക്ക് കഴിയൂ. അങ്ങനെ ആശ്വസിക്കാനും വിശ്വസിയ്ക്കാനുമാണെനിയ്ക്കിഷ്ടം. കാരണം അവൾ അത്തരത്തിലൊരു സ്നേഹവും ജീവിതവും അർഹിയ്ക്കുന്നു. അതല്ലെങ്കിൽ ദൈവമെങ്ങനെ നീതിമാനാകും!!!!
സറീന എന്ന ഹൈദ്രാബാദുകാരിയെ ഞാനാദ്യം കാണുന്നത് തൊട്ടടുത്ത മുറിയിൽ താമസിയ്ക്കാനെത്തുമ്പോഴാണ്. അവളണിഞ്ഞിരുന്ന പർദ്ദ കൊണ്ട് മറച്ചുപിടിച്ചിരുന്നത് മറ്റാരെയും കാണിയ്ക്കാൻ അവളിഷ്ടപ്പെടാതിരുന്ന വലതു കയ്യിന്റെയും കാലിന്റെയും സ്വാധീനക്കുറവായിരുന്നു. കുട്ടിക്കാലത്ത് പോളിയോരോഗം സമ്മാനിച്ച തളർച്ച അവളുടെ സ്വപ്നങ്ങളെയാണ് ഏറെ തളർത്തിക്കളഞ്ഞത്. പൂർണ്ണ ആരോഗ്യമുള്ള അനുജത്തിയുടേയും അനുജന്റെയും കളിചിരികൾക്കിടയിൽ സറീന ഒറ്റപ്പെടുകയായിരുന്നു. സ്വന്തം മാതാവ് പോലും ആവശ്യത്തിനും അനാവശ്യത്തിനും ക്രൂരമായി ശിക്ഷിച്ചും ശാസിച്ചും സ്നേഹമെന്ന വലയത്തിൽ നിന്ന് അവളെ മാത്രമകറ്റി നിർത്തി. അതുകൊണ്ടാകാം 12 വയസ്സിലവൾ ഇളയമ്മയുടെ കൈ പിടിച്ച് മുംബൈ നഗരത്തിന്റെ തിരക്കുകളിൽ മുഴുകാൻ വന്നെത്തിയതും. ഇടതുകയ്യിൽ പേന പിടിച്ച് വേഗത്തിലെഴുതാനും സ്വാധീനക്കുറവിനെ തോൽപ്പിച്ച് സാധാരണ രീതിയിൽ നടക്കാനും ശ്രമിച്ച് സാധാരണജീവിതത്തെ അവൾ കയ്യെത്തിപ്പിടിയ്ക്കുകയായിരുന്നു. അതിലവൾ ഒട്ടൊക്കെ വിജയിയ്ക്കുകയും ചെയ്തു. തിരക്കുപിടിച്ച പഠനകാലത്തിനൊടുവിൽ ഒരു എം.ബി.എ സ്വന്തമാക്കി ഹൈദ്രാബാദിലേയ്ക്ക് മടങ്ങി.
കുറേക്കാലത്തിനു ശേഷം മടങ്ങി വന്ന മകളോട് ഏറെ വാത്സല്യമൊന്നും പ്രകടിപ്പിക്കാൻ പിന്നീടും ആ അമ്മയ്ക്ക് കഴിഞ്ഞില്ല. വിവാഹപ്രായമെത്തിയ മൂത്തമകളെ അവഗണിച്ച് ഇളയ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. സറീനയുടെ ഭാവിജീവിതം അവർക്ക് മുന്നിൽ ഒരു വിഷയമേ അല്ലായിരുന്നു. ഇതിനിടയിലെപ്പോഴോ പൊട്ടിവിടർന്നൊരു പ്രണയം. അവളുടെ വരണ്ടുപോയ ജീവിതത്തിലെ ചെറിയൊരു കുളിർകാറ്റ്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന അയാളെ സ്വയം മറന്ന് സ്നേഹിച്ചപ്പൊഴും വിരഹമെന്ന നോവിനെയകറ്റാൻ അയാൾക്ക് പിന്നാലെ ദുബായ് നഗരത്തിലെത്തിച്ചേർന്നപ്പോഴും അവളെ നയിച്ചതൊക്കെയും ഒരായിരം നിറവുള്ള ഭാവിജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. തേടിപ്പിടിച്ച ജോലിയിൽ നിന്നുള്ള വരുമാനത്തിന്റെ ഏറിയ പങ്കും അവൻ കൈക്കലാക്കിയപ്പോഴും കുടുംബത്തിന് താങ്ങാവാനവൾ മറന്നില്ല. അനുജത്തിയുടെ പ്രസവം, അനുജന്റെ പഠനം, പിതാവിന്റെ ചികിത്സ അങ്ങനെ അങ്ങനെ നിരവധി ആവശ്യങ്ങളുണ്ടായിരുന്നു അവൾക്കു മുന്നിൽ. അവധിക്കാലങ്ങൾക്കവധി കൊടുത്ത് അവൾ അവരുടെ ആവശ്യങ്ങളൊരോന്നായി നടത്തിക്കൊടുത്തു.
പക്ഷെ കഷ്ടപ്പാടുകളിൽ അവളുടെ മനസ്സിന് താങ്ങായി നിന്ന സ്വപ്നങ്ങളും വൈകാതെ പൊലിഞ്ഞു. വീട്ടുകാരുടെ സമ്മതമില്ലെന്ന കാരണം പറഞ്ഞ് അവളുടെ കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറി. താമസിയാതെ തന്നെ അയാൾ നാട്ടിലേയ്ക്ക് മടങ്ങി വേറൊരു വിവാഹം കഴിച്ച് വീണ്ടും ദുബായിൽ എത്തുകയും ചെയ്തു. മാനസികമായും സാമ്പത്തികമായും അവളെ ചൂഷണം ചെയ്ത ശേഷം അയാൾ വിദഗ്ദമായി ഒഴിഞ്ഞുമാറുകയായിരുന്നു. നൊമ്പരങ്ങളിൽ നീറിയൊടുങ്ങാൻ അനുവദിയ്ക്കാതെ അവൾക്ക് കൂട്ടായി നിന്നത് കുറെ ചങ്ങാതിമാരായിരുന്നു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് അവരുടെ നിർബന്ധത്തിന് വഴങ്ങി പുതിയൊരു ബന്ധത്തെക്കുറിച്ച് സറീന ചിന്തിയ്ക്കാൻ തുടങ്ങി. ചങ്ങാതിമാർ വഴിയും മാട്രിമോണിയൽ സൈറ്റുകൾ വഴിയും വിവാഹാലോചനകൾ വന്നു. പക്ഷെ അവളുടെ വൈകല്യം അതിന് വലിയൊരു വിഘ്നമായി നിന്നു.
ഇതിനിടയിൽ എല്ലാം അംഗീകരിയ്ക്കാൻ തയ്യാറായി തന്നെ ഒരാൾ വന്നു. അവളെക്കുറിച്ചെല്ലാമറിഞ്ഞിട്ടും ആ വിവാഹാലോചനയുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു ആ മനുഷ്യന്റെ തീരുമാനം. മനസ്സിൽ വീണ്ടും സ്വപ്നങ്ങൾ പൂക്കാൻ തുടങ്ങി. നേരിൽ കാണാൻ വരുമെന്ന് പറഞ്ഞ ദിവസം അയാളെ കാണാൻ അവൾ അണിഞ്ഞൊരുങ്ങി യാത്രയായി. വിശ്വസ്ഥയായ കൂട്ടുകാരിയേയും കൂടെ കൂട്ടി. കണ്ടു; സംസാരിച്ചു; ഇഷ്ടമായി. പക്ഷെ അവിടെയും വിധി അവൾക്കെതിരാവുകയായിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ സറീനയേക്കാളധികം അയാൾക്കിഷ്ടമായത് അവളുടെ കൂട്ടുകാരിയെ ആയിരുന്നു. അവർ ഫോണിലും നേരിലും സംസാരിയ്ക്കാൻ തുടങ്ങിയപ്പോൾ മൌനമായി അവൾ വഴിമാറിക്കൊടുത്തു.അല്ലെങ്കിലും അവൾ അവർക്കൊരു തടസ്സമേ ആയിരുന്നില്ലല്ലോ. പിന്നെ അവർ തമ്മിലുണ്ടായ പ്രണയത്തിനും ഒടുവിൽ വിവാഹത്തിനുമൊക്കെ ഒരു കാഴ്ചക്കാരിയായി മാത്രം മാറി സറീന. തനിയ്ക്ക് കിട്ടേണ്ട സൌഭാഗ്യങ്ങളൊക്കെ മറ്റൊരാളിലേയ്ക്ക് എത്തിച്ചേരുന്നത് എല്ലാ നിരാശയും സങ്കടങ്ങളും ഉള്ളിലൊതുക്കി നോക്കിനിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു. ഇപ്പോഴും ഇടയ്ക്കിടെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിയ്ക്കപ്പെട്ട അതിഥിയായി അവൾ പോകുന്നു. നഷ്ടബോധത്തിന്റെ എരിതീയിൽ എണ്ണയൊഴിച്ച് മടങ്ങി വരുന്നു. പിന്നെ കുറച്ച് ദിവസങ്ങൾ മൌനത്തിന്റെ പുതപ്പാൽ സ്വയംമൂടി അതിനുള്ളിലെ ഏകാന്തതയിലലിയുന്നു.
തീർത്തും ഒറ്റപ്പെട്ടുപോയ മനസ്സോടെ സറീന ഇന്നും ജീവിയ്ക്കുന്നു. കഴിഞ്ഞ അവധിയ്ക്ക് നാട്ടിൽ പോകാൻ തുടങ്ങുമ്പോൾ അവളെന്നോട് പറഞ്ഞിരുന്നു. ഇത്തവണയെങ്കിലും വിവാഹമെന്ന സ്വപ്നം കയ്യെത്തിപ്പിടിയ്ക്കാൻ കഴിഞ്ഞാൽ ഇനിയൊരു തിരിച്ചു വരിവുണ്ടാകില്ലെന്ന്. പക്ഷെ അങ്ങനെയൊന്നുണ്ടായില്ല. അവളുടെ വീട്ടിൽ ആർക്കും അതിന് താല്പര്യവുമില്ല. വരുമാനമാർഗ്ഗമില്ലാതെ ആയെങ്കിലോ എന്നുള്ള ഭയം. ഇടയ്ക്കിടെയുള്ള ഫോൺ സംഭാഷണങ്ങളിൽ അവൾ പറയാറുണ്ട്, വിരസമാകുന്ന ജീവിതത്തെ കുറിച്ച്, തികച്ചും ന്യായമായിട്ടുപോലും കയ്യെത്തിപ്പിടിക്കാനാവാതെ പോവുന്ന സ്വപ്നത്തെക്കുറിച്ച്, കുത്തിനോവിയ്ക്കുന്ന ഏകാന്തതയെക്കുറിച്ച്. “ ഒരു പുരുഷന്റെ സ്നേഹം ലഭിയ്ക്കണമെങ്കിൽ അറിയേണ്ടുന്ന കുറുക്കുവഴികൾ എന്തൊക്കെയാണ്” എന്ന് തമാശയായി അവളെന്നോട് ചോദിച്ചപ്പോൾ പതിഞ്ഞ ഒരു ചിരിയിൽ ഞാനെന്റെ മറുപടിയൊതുക്കി.
വിവാഹമല്ല ഒരു പെൺപൂവിന്റെ ആത്യന്തികമായ ലക്ഷ്യമെന്നൊക്കെ പറയാമെങ്കിലും അരക്ഷിതമായ ഒരു ഏകാന്തതയിലിരുന്ന് ഇന്ന് അവൾക്ക് കാണാവുന്ന ഏറ്റവും മനോഹരമായ സ്വപ്നം വിവാഹം തന്നെയാണെന്ന് ഞാൻ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരു മനസ്സിലാക്കാൻ. ഞാനൊരിയ്ക്കൻ പിന്നിട്ട വഴികളിലാണവളിലൂടെയാണവളിപ്പോൾ നടക്കുന്നത്. കാരണവും സാഹചര്യവും വ്യത്യസ്തമായിരുന്നെങ്കിലും അവളിന്നറിയുന്ന ആ ഘനീഭവിച്ച ഏകാന്തത എനിയ്ക്ക് പരിചിതമാണ്. അവളെ അറിയുന്ന, അവളുടെ മനസ്സിന്റെ നന്മ കാണാൻ കഴിയുന്ന ഒരാൾ അവളെ തേടിയെത്തുമെന്ന് പറയാനേ എനിയ്ക്ക് കഴിയൂ. അങ്ങനെ ആശ്വസിക്കാനും വിശ്വസിയ്ക്കാനുമാണെനിയ്ക്കിഷ്ടം. കാരണം അവൾ അത്തരത്തിലൊരു സ്നേഹവും ജീവിതവും അർഹിയ്ക്കുന്നു. അതല്ലെങ്കിൽ ദൈവമെങ്ങനെ നീതിമാനാകും!!!!
Mar 21, 2011
ഓർമ്മകളുടെ ഗന്ധം
ഇന്ന് മധ്യാഹ്നത്തിൽ കണ്ണടച്ചാൽ ഓർമ്മയിലെത്തുന്ന ഗന്ധർവ്വന്മാരെ കുറിച്ച്; ഗന്ധങ്ങളെക്കുറിച്ച് വായിച്ച് തീർന്നപ്പോഴാണ് ഓർമ്മകളിൽ പലതരം ഗന്ധങ്ങൾ കഥപറയാൻ തുടങ്ങുന്നത്. കണ്ണടച്ചപ്പോൾ ആദ്യം ഓർമ്മയിലെത്തിയത് വല്യുമ്മ എന്നതിനു പകരം ഉമ്മ എന്നുതന്നെ ഞാൻ വിളിച്ചിരുന്ന എന്റെ ഉമ്മച്ചിയുടെ ഉമ്മയുടെ മണമായിരുന്നു. അത് കാച്ചിയ വെളിച്ചെണ്ണയുടേയും ലൈഫ് ബോയ് സോപ്പിന്റെയും ഒരു മിശ്രിത ഗന്ധമായിരുന്നു. അതിലുമുപരി സ്നേഹത്തിന്റെയും വാത്സല്യത്തിന്റേയും ഗന്ധമായിരുന്നു. ഉമ്മ ഒരിക്കൽ പോലും മറ്റൊരു സോപ്പു ഉപയോഗിച്ച് കണ്ടിട്ടേയില്ല. പ്രവാസികളായ പേരക്കുട്ടികളും മരുമക്കളും സമ്മാനിച്ചിരുന്ന വാസനസോപ്പുകളിലൊന്നുപോലും ഉപയോഗിച്ചതേയില്ല. അതിനു നിർബന്ധിച്ചാൽ “മരിച്ച് മയ്യത്ത് കുളിപ്പിക്കുമ്പോൾ മാത്രം ഫോറിൻ സോപ്പ് തേച്ച് കുളിപ്പിക്കണം” എന്ന് പാതി തമാശയായും പാതി കാര്യമായും പറഞ്ഞ് സുന്ദരമായി ചിരിച്ചൊഴിയുമായിരുന്ന തലമുഴുവൻ പഞ്ഞിപോലെ നരച്ച ആ വിരുതത്തി. ഒടുവിൽ ഉമ്മായുടെ മയ്യത്ത് കുളിപ്പിക്കുന്ന നേരത്ത് പേരോർമ്മയില്ലാത്ത ഏതോ ഒരു വിദേശനിർമ്മിത സോപ്പിന്റെയും വെള്ളതിൽ ചേർത്ത കർപ്പൂരത്തിന്റെയും ഗന്ധത്തിൽ മൂക്കിൽ നിന്ന് എന്നെന്നേയ്ക്കുമായി ആ ലൈഫ്ബോയ് സോപ്പിന്റെ ഗന്ധം ഒഴിഞ്ഞുപോകുന്നത് ഒട്ടൊരു ദു:ഖത്തോടെ തിരിച്ചറിഞ്ഞു. എങ്കിലും മനസ്സിലെ ഗന്ധങ്ങളെ ഒഴിവാക്കാൻ മരണത്തിനും കഴിയില്ലല്ലോ.
കുട്ടിക്കാലത്തിന്റെ ഹൃദ്യമായ ഗന്ധങ്ങളിലൊന്ന് വാപ്പിച്ചിയുടെ ജ്യേഷ്ഠന്റെ മകൻ വിദേശത്തുനിന്ന് വരുമ്പോൾ പെട്ടിതുറക്കുമ്പോൾ നിറയുന്ന മണമാണ്. ബ്രൂട്ടിന്റെയും യാഡ്ലീയുടേയും ലക്സിന്റെയും ഗന്ധങ്ങളെനിയ്ക്ക് ഇക്കായുടെ സ്നേഹവാത്സല്യങ്ങളുടെ ഓർമ്മകളാണ്. എനിയ്ക്കായ് പ്രത്യേകമെടുത്തുവെച്ച സമ്മാനങ്ങളും പുത്തനുടുപ്പും ഹീറോപ്പേനയുമൊക്കെ ഒക്കെ പകർന്നുതന്ന സന്തോഷത്തിന്റെ സുഖമുള്ള ഓർമ്മകൾ. പത്താംക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങി പാസ്സായപ്പോൾ പലരിൽ നിന്നും പേനയും ബുക്കുകളും വസ്ത്രങ്ങളുമെല്ലാം സമ്മാനമായി കിട്ടിയപ്പോൾ ഇക്കായുടെ വകയായി എനിയ്ക്ക് കിട്ടിയത് ഒരു പഴയ കത്തായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരുപാടു അക്ഷരത്തെറ്റുകളോടെ അതിലേറെ നിഷ്കളങ്കമായ സ്നേഹത്തോടെ ഞാൻ ഇക്കായ്ക്ക് അയച്ച ഒരു പഴയ കത്ത്. ആ വർഷങ്ങളത്രയും അത് സൂക്ഷിച്ചുവെച്ചിരുന്നു എന്ന അറിവ് എനിയ്ക്ക് പകർന്ന സന്തോഷം ഒരുപാട് വലുതായിരുന്നു. നീണ്ടപ്രവാസജീവിതത്തിനുശേഷം ഏതൊരു ശരാശരി ഗൾഫ്കാരനെയും പോലെ നാട്ടിലേയ്ക്കയച്ച; പ്രാരാബ്ധക്കടലിലൊഴുകിപ്പോയ ഒരുപാട് പണത്തിന്റെ കണക്ക് മാത്രം സ്വന്തമാക്കി ഇക്കയും. ഇന്ന് കാലങ്ങളേറെ കഴിഞ്ഞ് ഞാനുമൊരു പ്രവാസിയായി. നാട്ടിലേയ്ക്കുള്ള യാത്രകളിൽ പെട്ടിയൊരുക്കുമ്പോഴും നാട്ടിലെത്തി അത് തുറക്കുമ്പോഴും നിറയുന്ന ആ ഫോറിൻ മണം ഇന്നും എനിക്ക് ഒരു ജ്യേഷ്ഠന്റെ സ്നേഹത്തിന്റെ മണമാണ്.സ്വന്തം ഉപയോഗങ്ങൾക്കായി വാങ്ങാറില്ലെങ്കിലും ഇടയ്ക്കൊക്കെ കടയിൽ പോകുമ്പോൾ ഞാനിന്നും യാഡ്ലീയുടെയും ലക്സിന്റെയുമൊക്കെ ഗന്ധം വെറുതെയൊന്ന് മൂക്കിലാവാഹിയ്ക്കും. ടിക്കറ്റില്ലാതെ കുട്ടിക്കാലത്തിലേയ്ക്ക് ഫ്ലൈറ്റ് കയറാൻ.
മുല്ല്ലപ്പൂവിന്റെ ഗന്ധം കല്യാണത്തലേന്നുള്ള രാത്രിയുടെ ഓർമ്മയാണ്. മണവാട്ടിക്കും മറ്റു സ്ത്രീ ജനങ്ങൾക്കുമായി കല്യാണദിവസം ചൂടുവാൻ തലേന്ന് തന്നെ വാങ്ങിവെച്ചിട്ടുള്ള മുല്ലമാലകളിലെ മൊട്ടുകൾ വിരിയുന്നതിന്റെ സൌരഭ്യം. മുല്ലപ്പൂഗന്ധം നുകരുമ്പോൾ ഒപ്പനപ്പാട്ടുകളുടെ താളവും കുട്ടിപ്പട്ടാളത്തിന്റെ കളിയാരവങ്ങളും ബന്ധുജനങ്ങളുടെ സാന്നിധ്യവും നിറഞ്ഞൊഴുകുന്ന ഒരു കല്യാണവീടിന്റെ ചിത്രം ഇന്നും മനസ്സിലെത്തും.കൂടെ കുറേ ചിരിയ്ക്കുന്ന മുഖങ്ങളും. അറയൊരുക്കലും മൈലാഞ്ചിയിടലും രാത്രി വൈകുവോളം നീളുന്ന സദ്യയൊരുക്കലുമൊക്കെയായി കുസൃതികളും തമാശകളും സന്തോഷവും പരന്നൊഴുകുന്ന കല്യാണരാവിന്റെ മനോഹരമായൊരു ചിത്രം.
വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെയും കറികളുടേയും ഗന്ധം സ്കൂൾകാലത്തിന്റേതാണ്. പലതരം കറികളുടേയും അച്ചാറുകളുടേയും സമ്മിശ്ര ഗന്ധത്തിന്റെ ഓർമ്മയിൽ ഞാനിന്നും കൂട്ടുകാരൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നൊരു ഹൈസ്കൂൾ വിദ്യാർത്ഥിനിയാകും. പുതിയ പുസ്തകത്തിന്റെയും ബാഗിന്റെയും മണം, പുതിയ അധ്യയന വർഷത്തിനുമാത്രം സ്വന്തമാണ്. മഴയുടെ ശീൽക്കാരങ്ങളിൽ ഒഴുകിപ്പോയ കുറേ ജൂൺ മാസങ്ങളുടെ ഓർമ്മകൾ. നനഞ്ഞൊട്ടിയ നീലപ്പാവാടയുമിട്ട് വേനലവധിക്കാലത്തിന്റെ ആലസ്യങ്ങളിൽ നിന്ന് മുഴുവനായും വേറിടാത്തൊരു മനസ്സോടെ പുസ്തകത്താളുകൾ ആദ്യമായി തുറക്കുമ്പോൾ മൂക്കിലേയ്ക്കിരച്ചെത്തുന്ന ആ ഗന്ധം ഒന്നുകൂടി നുകരാൻ, ഓർമ്മകളിൽ ചിറകടിച്ചു പറക്കാൻ ഇന്നും പുതിയ പുസ്തകങ്ങളെ ഒരു നിമിഷം മുഖത്തോടു ചേർക്കുന്നു. അവാച്യമായ ഒരു നിർവൃതി കണ്ണടച്ചാസ്വദിയ്ക്കുന്നു.
വയലിലെ ചേറിന്റെ മണമെനിയ്ക്ക് ഒരു വീഴ്ചയുടെ ഓർമ്മയാണ് സമ്മാനിയ്ക്കുക. അഞ്ചാംക്ലാസ്സിൽ വെച്ച് ഓഫീസ് റൂമിൽ നിന്ന് ചോക്കെടുക്കാൻ പോയി വരവേ തട്ടിയലച്ചു വീണതിന്റെ ഓർമ്മ ഇന്നും മായാതെ കണ്ണിനുതാഴെയായി അടയാളമായി അവശേഷിയ്ക്കുന്നു. ആ മുറിവും മുഖം മുഴുവൻ നീരുമായി ആമ്പൽപ്പൂവ് പറിയ്ക്കാൻ വയലും താണ്ടിപ്പോയതുകൊണ്ടാണ് ആ വീഴ്ച വയലിലെ ചേറുമായി ബന്ധം സ്ഥാപിച്ചത്. റെയ്നോൾഡ് പേനകൊണ്ടെഴുതുന്ന മീരയെന്ന അഞ്ചാംക്ലാസ്സിലെ കൂട്ടുകാരിയെ മനസ്സിലേയ്ക്കെത്തിക്കുന്നത് കുട്ടിക്യൂറാ പൌഡറിന്റെ മണമാണ്. അവളോടൊപ്പം ആദ്യമായി അമ്പലത്തിൽ പോയതിന്റെ ഓർമ്മയ്ക്ക് അവിടുത്തെ വിളക്കിലെ എണ്ണയുടെയും മഞ്ഞൾ പ്രസാദത്തിന്റെയും മണവും.
അങ്ങനെ എത്രയെത്ര ഗന്ധങ്ങൾ, ഓർമ്മകൾ, മുഖങ്ങൾ. ഗന്ധങ്ങളെ ഗന്ധർവ്വനോടുപമിച്ച ഞാനറിയാത്ത ആ ചങ്ങാതിയ്ക്കൊരുപാട് നന്ദി.... ഒരുപാട് ഗന്ധങ്ങളെ ഓർമ്മകളിലേയ്ക്കെത്തിച്ചതിന്; ഒരുപാട് മുഖങ്ങളെ മനസ്സിൽ നിറച്ചതിന്.....
ഗന്ധമെന്ന ഗന്ധർവ്വനെ സമ്മാനിച്ച കൂട്ടുകാരനിവിടെയുണ്ട്....
http://www.mathrubhumi.com/nri/orthunokkumbol/article_165817/
കുട്ടിക്കാലത്തിന്റെ ഹൃദ്യമായ ഗന്ധങ്ങളിലൊന്ന് വാപ്പിച്ചിയുടെ ജ്യേഷ്ഠന്റെ മകൻ വിദേശത്തുനിന്ന് വരുമ്പോൾ പെട്ടിതുറക്കുമ്പോൾ നിറയുന്ന മണമാണ്. ബ്രൂട്ടിന്റെയും യാഡ്ലീയുടേയും ലക്സിന്റെയും ഗന്ധങ്ങളെനിയ്ക്ക് ഇക്കായുടെ സ്നേഹവാത്സല്യങ്ങളുടെ ഓർമ്മകളാണ്. എനിയ്ക്കായ് പ്രത്യേകമെടുത്തുവെച്ച സമ്മാനങ്ങളും പുത്തനുടുപ്പും ഹീറോപ്പേനയുമൊക്കെ ഒക്കെ പകർന്നുതന്ന സന്തോഷത്തിന്റെ സുഖമുള്ള ഓർമ്മകൾ. പത്താംക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങി പാസ്സായപ്പോൾ പലരിൽ നിന്നും പേനയും ബുക്കുകളും വസ്ത്രങ്ങളുമെല്ലാം സമ്മാനമായി കിട്ടിയപ്പോൾ ഇക്കായുടെ വകയായി എനിയ്ക്ക് കിട്ടിയത് ഒരു പഴയ കത്തായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരുപാടു അക്ഷരത്തെറ്റുകളോടെ അതിലേറെ നിഷ്കളങ്കമായ സ്നേഹത്തോടെ ഞാൻ ഇക്കായ്ക്ക് അയച്ച ഒരു പഴയ കത്ത്. ആ വർഷങ്ങളത്രയും അത് സൂക്ഷിച്ചുവെച്ചിരുന്നു എന്ന അറിവ് എനിയ്ക്ക് പകർന്ന സന്തോഷം ഒരുപാട് വലുതായിരുന്നു. നീണ്ടപ്രവാസജീവിതത്തിനുശേഷം ഏതൊരു ശരാശരി ഗൾഫ്കാരനെയും പോലെ നാട്ടിലേയ്ക്കയച്ച; പ്രാരാബ്ധക്കടലിലൊഴുകിപ്പോയ ഒരുപാട് പണത്തിന്റെ കണക്ക് മാത്രം സ്വന്തമാക്കി ഇക്കയും. ഇന്ന് കാലങ്ങളേറെ കഴിഞ്ഞ് ഞാനുമൊരു പ്രവാസിയായി. നാട്ടിലേയ്ക്കുള്ള യാത്രകളിൽ പെട്ടിയൊരുക്കുമ്പോഴും നാട്ടിലെത്തി അത് തുറക്കുമ്പോഴും നിറയുന്ന ആ ഫോറിൻ മണം ഇന്നും എനിക്ക് ഒരു ജ്യേഷ്ഠന്റെ സ്നേഹത്തിന്റെ മണമാണ്.സ്വന്തം ഉപയോഗങ്ങൾക്കായി വാങ്ങാറില്ലെങ്കിലും ഇടയ്ക്കൊക്കെ കടയിൽ പോകുമ്പോൾ ഞാനിന്നും യാഡ്ലീയുടെയും ലക്സിന്റെയുമൊക്കെ ഗന്ധം വെറുതെയൊന്ന് മൂക്കിലാവാഹിയ്ക്കും. ടിക്കറ്റില്ലാതെ കുട്ടിക്കാലത്തിലേയ്ക്ക് ഫ്ലൈറ്റ് കയറാൻ.
മുല്ല്ലപ്പൂവിന്റെ ഗന്ധം കല്യാണത്തലേന്നുള്ള രാത്രിയുടെ ഓർമ്മയാണ്. മണവാട്ടിക്കും മറ്റു സ്ത്രീ ജനങ്ങൾക്കുമായി കല്യാണദിവസം ചൂടുവാൻ തലേന്ന് തന്നെ വാങ്ങിവെച്ചിട്ടുള്ള മുല്ലമാലകളിലെ മൊട്ടുകൾ വിരിയുന്നതിന്റെ സൌരഭ്യം. മുല്ലപ്പൂഗന്ധം നുകരുമ്പോൾ ഒപ്പനപ്പാട്ടുകളുടെ താളവും കുട്ടിപ്പട്ടാളത്തിന്റെ കളിയാരവങ്ങളും ബന്ധുജനങ്ങളുടെ സാന്നിധ്യവും നിറഞ്ഞൊഴുകുന്ന ഒരു കല്യാണവീടിന്റെ ചിത്രം ഇന്നും മനസ്സിലെത്തും.കൂടെ കുറേ ചിരിയ്ക്കുന്ന മുഖങ്ങളും. അറയൊരുക്കലും മൈലാഞ്ചിയിടലും രാത്രി വൈകുവോളം നീളുന്ന സദ്യയൊരുക്കലുമൊക്കെയായി കുസൃതികളും തമാശകളും സന്തോഷവും പരന്നൊഴുകുന്ന കല്യാണരാവിന്റെ മനോഹരമായൊരു ചിത്രം.
വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെയും കറികളുടേയും ഗന്ധം സ്കൂൾകാലത്തിന്റേതാണ്. പലതരം കറികളുടേയും അച്ചാറുകളുടേയും സമ്മിശ്ര ഗന്ധത്തിന്റെ ഓർമ്മയിൽ ഞാനിന്നും കൂട്ടുകാരൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നൊരു ഹൈസ്കൂൾ വിദ്യാർത്ഥിനിയാകും. പുതിയ പുസ്തകത്തിന്റെയും ബാഗിന്റെയും മണം, പുതിയ അധ്യയന വർഷത്തിനുമാത്രം സ്വന്തമാണ്. മഴയുടെ ശീൽക്കാരങ്ങളിൽ ഒഴുകിപ്പോയ കുറേ ജൂൺ മാസങ്ങളുടെ ഓർമ്മകൾ. നനഞ്ഞൊട്ടിയ നീലപ്പാവാടയുമിട്ട് വേനലവധിക്കാലത്തിന്റെ ആലസ്യങ്ങളിൽ നിന്ന് മുഴുവനായും വേറിടാത്തൊരു മനസ്സോടെ പുസ്തകത്താളുകൾ ആദ്യമായി തുറക്കുമ്പോൾ മൂക്കിലേയ്ക്കിരച്ചെത്തുന്ന ആ ഗന്ധം ഒന്നുകൂടി നുകരാൻ, ഓർമ്മകളിൽ ചിറകടിച്ചു പറക്കാൻ ഇന്നും പുതിയ പുസ്തകങ്ങളെ ഒരു നിമിഷം മുഖത്തോടു ചേർക്കുന്നു. അവാച്യമായ ഒരു നിർവൃതി കണ്ണടച്ചാസ്വദിയ്ക്കുന്നു.
വയലിലെ ചേറിന്റെ മണമെനിയ്ക്ക് ഒരു വീഴ്ചയുടെ ഓർമ്മയാണ് സമ്മാനിയ്ക്കുക. അഞ്ചാംക്ലാസ്സിൽ വെച്ച് ഓഫീസ് റൂമിൽ നിന്ന് ചോക്കെടുക്കാൻ പോയി വരവേ തട്ടിയലച്ചു വീണതിന്റെ ഓർമ്മ ഇന്നും മായാതെ കണ്ണിനുതാഴെയായി അടയാളമായി അവശേഷിയ്ക്കുന്നു. ആ മുറിവും മുഖം മുഴുവൻ നീരുമായി ആമ്പൽപ്പൂവ് പറിയ്ക്കാൻ വയലും താണ്ടിപ്പോയതുകൊണ്ടാണ് ആ വീഴ്ച വയലിലെ ചേറുമായി ബന്ധം സ്ഥാപിച്ചത്. റെയ്നോൾഡ് പേനകൊണ്ടെഴുതുന്ന മീരയെന്ന അഞ്ചാംക്ലാസ്സിലെ കൂട്ടുകാരിയെ മനസ്സിലേയ്ക്കെത്തിക്കുന്നത് കുട്ടിക്യൂറാ പൌഡറിന്റെ മണമാണ്. അവളോടൊപ്പം ആദ്യമായി അമ്പലത്തിൽ പോയതിന്റെ ഓർമ്മയ്ക്ക് അവിടുത്തെ വിളക്കിലെ എണ്ണയുടെയും മഞ്ഞൾ പ്രസാദത്തിന്റെയും മണവും.
അങ്ങനെ എത്രയെത്ര ഗന്ധങ്ങൾ, ഓർമ്മകൾ, മുഖങ്ങൾ. ഗന്ധങ്ങളെ ഗന്ധർവ്വനോടുപമിച്ച ഞാനറിയാത്ത ആ ചങ്ങാതിയ്ക്കൊരുപാട് നന്ദി.... ഒരുപാട് ഗന്ധങ്ങളെ ഓർമ്മകളിലേയ്ക്കെത്തിച്ചതിന്; ഒരുപാട് മുഖങ്ങളെ മനസ്സിൽ നിറച്ചതിന്.....
ഗന്ധമെന്ന ഗന്ധർവ്വനെ സമ്മാനിച്ച കൂട്ടുകാരനിവിടെയുണ്ട്....
http://www.mathrubhumi.com/nri/orthunokkumbol/article_165817/
Nov 25, 2010
അപരിചിതൻ.....
2010 ആഗസ്റ്റ്മാസം, വല്ലാതെ വരണ്ടുപോയിരുന്നു മനസ്സും ജീവിതവും. വിരസങ്ങളാകുന്ന ദിനരാത്രങ്ങൾ; അവധിക്കാലം കഴിഞ്ഞ് മാതാപിതാക്കളെ പിരിഞ്ഞതിന്റെ വേദനയും വിരസതയും ഒക്കെ മനസ്സിനെ ഭരിയ്ക്കുന്നുണ്ടായിരുന്നു. നഷ്ടങ്ങളോർത്ത് സ്വയം വേദനിയ്ക്കുക എന്ന ദു:ശ്ശീലം ഒരുപാട് ശക്തിപ്രാപിച്ചിരുന്നു എന്നിൽ. ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു മധ്യാഹ്നത്തിലാണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ഫേസ്ബുക്കിൽ അക്കൌണ്ട് തുറക്കുന്നത്. പതിവിനു വിപരീതമായി ഇത്തവണ ശരിയായ പേരിൽ തന്നെ മതി പ്രൊഫൈൽ എന്ന് തീരുമാനിയ്ക്കുകയായിരുന്നു. ആരിൽ നിന്നൊക്കെയോ സ്വയം മറച്ചുപിടിയ്ക്കേണ്ടിവന്നത് എന്നിൽ ഒരു മടുപ്പുളവാക്കിയിരുന്നു. അതിന് ഒരു പരിഹാരമാകട്ടെയെന്നും കരുതി.
കൂട്ടുകാരുമായി ചാറ്റ് ചെയ്യുന്നതോ പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതോ ഒന്നുമായിരുന്നില്ല ഞാനതിൽ ചെയ്തിരുന്നത്. കൂടുതലും സ്റ്റാറ്റസ് മെസ്സേജുകളെഴുതിക്കൂട്ടുന്നതിലും അവ മാറിമാറി പരീക്ഷിയ്ക്കുന്നതും തന്നെയായിരുന്നു പ്രധാന വിനോദം. പതിവുപോലെ നൈരാശ്യത്തിന്റെ; ദു:ഖത്തിന്റെ ഭാഷയായിരുന്നു അവയിൽ പലതിനുമുണ്ടായിരുന്നത്. അന്നൊരു ദിവസം ഫേസ്ബുക്ക് തുറക്കുമ്പോൾ ഒരു അപരിചിതന്റെ ഫ്രണ്ട്സ് റിക്വസ്റ്റ് കണ്ടു. പ്രൊഫൈൽ എടുത്തുനോക്കിയപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാരൻ. സാധാരണ അപരിചിതരെ കൂട്ടുചേർക്കാൻ ഒരു മടിയാണ്. അത്രയൊന്നും ആക്ടീവ് അല്ലാത്തൊരു പ്രൊഫൈൽ ആണെന്ന് മനസ്സിലാക്കാനായി. പക്ഷെ എന്തുകൊണ്ടോ നിരസിയ്ക്കാൻ കഴിയാത്തൊരു സൌഹൃദംപോലെ തോന്നിച്ചു അത്. അതുകൊണ്ടാകണം ഒരുമടിയും കൂടാതെ ഞാനാ സുഹൃത്തിനെ സ്വീകരിച്ചത്. ‘ആഡ്’ ചെയ്തെങ്കിലും ഓൺലൈൻ ആയി കണ്ടില്ല. വെറുതെ ഫോട്ടോസ് എല്ലാം എടുത്തുനോക്കി. ഒരു മോഡലിന്റെ ഓർമ്മപ്പെടുത്തുന്ന വിധം ഒരുപാട് പോസിലുള്ള കുറെ ചിത്രങ്ങൾ. ഇടയ്ക്കെപ്പോഴോ തോന്നി വെറും ഒരു ജാഡക്കാരനാകുമെന്ന്. സൌഹൃദത്തിൽ പൊതുവേ ഉപാധികളോ ജാഡകളോ ഇഷ്ടപ്പെടാത്ത എനിയ്ക്ക് ഈ സുഹൃത്തിനെ അംഗീകരിക്കാൻ കഴിയില്ലായിരിക്കുമെന്നുതന്നെ തോന്നി.
തൊട്ടടുത്ത ദിവസം രാത്രിയിൽ ജിമെയിലിൽ സുഹൃത്തുക്കളോട് ചാറ്റ് ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് ഫേസ്ബുക്കിൽ ചാറ്റ് മെസ്സേജ് കണ്ടത്. തലേ ദിവസത്തെ ജാഡക്കാരനാണ്. തിരിച്ച് ഹായ് പറയണോ എന്ന് ഒരു നിമിഷം സംശയിച്ചു. പിന്നെയെന്തോ സംസാരിയ്ക്കാമെന്ന് തോന്നി. ആദ്യത്തെ ഉപചാരങ്ങൾക്കൊക്കെ ശേഷം പെട്ടെന്ന് തന്നെ ആ വിദ്വാൻ എന്നോട് മൊബൈൽ നമ്പർ ചോദിച്ചു. “അമ്പടാ!! ഇവൻ ആളുകൊള്ളാമല്ലോ...പെൺകുട്ടികളെ വളയ്ക്കുന്നതും കുറച്ച സമയമൊക്കെ എടുത്തുവേണ്ടേ..ഇതൊരുമാതിരി സ്വിച്ചിട്ടപോലെയാണല്ലോ” എന്ന് മനസ്സിലോർത്തുകൊണ്ട് ഇപ്പോൾ തരാൻ പറ്റില്ലെന്ന് പറഞ്ഞു. എന്റെപ്രൊഫൈലിന്റെ ഉടമസ്ഥ(ൻ) അതിൽ പറയുന്നതുപോലെ ഒരു പെൺകുട്ടി തന്നെയാണൊ അതോ ഇനി കപടമാണോ എന്ന് തീരുമാനിയ്ക്കാൻ ആണ് മൊബൈൽ നമ്പർ എന്ന് മറുപടി തന്നു. എന്റെ പ്രൊഫൈൽ ചിത്രത്തിൽ കാണുന്നത് ഞാൻ തന്നെയാണോ എന്നും ചോദിച്ചു. മറുപടിയ്ക്ക് കാത്തുനിൽക്കാതെ പിന്നെക്കാണാമെന്ന് പറഞ്ഞ് ആ കഥാപാത്രം മുങ്ങി. അപ്പോഴേയ്ക്ക് എന്റെ ചുണ്ടിൽ ഒരു ചിരിയുണർന്നിരുന്നു എന്തിനോ വേണ്ടി....
അതൊരു തുടക്കമായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ മണിക്കൂറുകൾ നീണ്ട ചാറ്റിങ്ങിന്റ്റെ വളരെ ലളിതമായ തുടക്കം. പിന്നെയെപ്പോഴോ കൈമാറിയ മൊബൈൽ നമ്പരിലേയ്ക്ക് വിളിവന്നു. സുന്ദരമായ; മൃദുലമെങ്കിലും മുഴങ്ങുന്ന ശബ്ദത്തിൽ ആദ്യമായ് എന്നെത്തേടിയെത്തിയ അവന്റെ ഫോൺകോൾ. കൂടുതൽ അറിഞ്ഞപ്പോൾ ഇഷ്ടങ്ങൾ, കാത്തിരിപ്പുകൾ, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ ഇവയിലൊക്കെയും പൊരുത്തങ്ങളായിരുന്നു ഏറെയും. ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരാളാണ് എന്റെ സുഹൃത്തെന്ന് പതിയെ മനസ്സിലാക്കാനായി.
കുറച്ചുദിവസങ്ങളങ്ങനെ ചാറ്റിങ്ങിലും ഫോണിൽ കൂടിയുള്ള സംസാരവുമൊക്കെയായി മുന്നോട്ടുപോയി. നേരിൽ കാണാനുള്ള തിടുക്കം വല്ലാതെയുണ്ടായിരുന്നു. രണ്ടുമണിക്കൂർ യാത്രയുടെ അന്തരമുണ്ടായിരുന്നു ഞങ്ങളുടെ ജോലിസ്ഥലങ്ങൾ തമ്മിൽ. ആ വരുന്ന വാരാന്ത്യത്തിൽ നേരിൽ കാണാമെന്ന് തീരുമാനിയ്ക്കുകയായിരുന്നു.പറഞ്ഞതുപോലെ എന്നെയും തേടിയവൻ വന്നു. ഫേസ്ബുക്കിൽ കണ്ട ചിത്രത്തിൽ കാണുന്നതുപോലെ തന്നെ സുമുഖനാണ്. അവനെക്കണ്ടപ്പോൾ അല്പം ഇരുണ്ടനിറക്കാരിയായതിന്റെ അപകർഷതാബോധം എനിയ്ക്ക് കുറച്ചൊന്നുകൂടിയോ എന്ന് സംശയം. ഹൃദ്യമായ പെരുമാറ്റം. സന്തോഷം പകരുന്ന; ചിരിയ്ക്കുന്ന മുഖം. ഞാനവനെ വല്ലാതെയിഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു. തിരികെയെന്നെ സ്നേഹിയ്ക്കുമെന്ന യാതൊരു പ്രതീക്ഷയുമില്ലാതെ; സ്വീകാര്യതയെക്കുറിച്ചു തെല്ലും ഭയമില്ലാതെ ഞാൻ പ്രണയിയ്ക്കാൻ തുടങ്ങുകയായിരുന്നു.
വന്ന് കണ്ട് മടങ്ങിയശേഷം ഫോൺവിളികളുടേയും ചാറ്റിങ്ങിന്റ്റേയും എണ്ണവും ദൈർഘ്യവും പതിന്മടങ്ങായി വർദ്ധിച്ചു. പക്ഷെ അപ്പോഴൊക്കെയും സൌഹൃദത്തിന്റെ പരിധി ലംഘിക്കപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. പ്രതീക്ഷിയ്ക്കാതൊരു ദിവസം സ്വന്തം വീടിന്റെ ചിത്രം മെയിൽ ചെയ്തുതന്നിട്ട് “ഇതാണെന്റെ വീട്. ഈ വീടിന്റെ ഭാഗമാകാൻ വരുന്നോ” എന്നവൻ എന്നോട് ചോദിക്കുമ്പോൾ ആഗ്രഹിച്ചതൊക്കെയും എഴുതിച്ചേർക്കപ്പെട്ടൊരു പകൽസ്വപ്നം സത്യമാവുകയായിരുന്നു. ജീവിതത്തിലേയ്ക്ക് സന്തോഷം തിരിച്ചെത്തുകയായിരുന്നു. “നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു”വെന്ന് ഒരിക്കൽപ്പോലും പരസ്പരം പറയാതെ തുടങ്ങിയ പ്രണയത്തിന്റെ വസന്തകാലം.
ദുരനുഭവങ്ങളാൽ പകച്ചമനസ്സോടെയെങ്കിലും പ്രതീക്ഷകളെ ഞാനുള്ളിൽ വളർത്തി. പ്രക്ഷുബ്ധമായൊരു മനസ്സോടെ ഞാനൊരു യാത്രയിലായിരുന്നു. ഉറങ്ങുന്നവന്റെ ചുണ്ടിൽ മൌനമേൽപ്പിച്ച രഹസ്യം പോലെ പ്രണയമെന്റെ മനസ്സിൽ പതുങ്ങിയിരുന്നു. പ്രതീക്ഷകളേൽപ്പിച്ച അശാന്തമായൊരു കടലുള്ളിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു.തിളച്ചുമറിയുന്ന ചിന്തകൾക്കുമേലെ പ്രണയമുണരുമെന്നും രഹസ്യമെന്ന കൂടുതുറന്ന് ലോകത്തിന്റെ കാതിലതമൃത് പോലെ വർഷിയ്ക്കപ്പെടുമെന്നും ഞാൻ പ്രതീക്ഷിയ്ക്കാൻ തുടങ്ങി.
എങ്കിലും പ്രണയനഷ്ടത്തിൽ ഒരിക്കൽ ഉലഞ്ഞുപോയ മനസ്സ് പലപ്പോഴും ഭയക്കുന്നുണ്ടായിരുന്നു. ഒരു ഓർമ്മപ്പെടുത്തൽപോലെ ഇടയ്ക്കിടെ ഞാൻ ആ ദുർദിനങ്ങളെ ഞാൻ ചിന്തകളിലേയ്ക്ക് കടംകൊണ്ടു. പക്ഷെ യഥാർത്ഥപ്രണയത്തിന്റെ തിരകൾ തീരം തേടി ചെല്ലുകതന്നെ ചെയ്യുമല്ലോ. എന്റെ ഭയങ്ങളൊക്കെയും അസ്ഥാനത്താണെന്ന് ബോധ്യമാക്കിക്കൊണ്ട് കഴിഞ്ഞ നവംബർ 11 ന് വളരെ ലളിതമായി നടന്ന വിവാഹചടങ്ങിൽ ഞങ്ങൾ ഇനിയുള്ള ജീവിതം പരസ്പരം പകുത്തുനൽകി.കാത്തിരുന്ന പ്രണയം സഫലമായി.
പുതിയൊരു ജന്മത്തിന്റെ തുടക്കം.ഒരുപാടുകാലങ്ങൾക്ക് ശേഷം ഞാൻ എന്റെ ജീവിതത്തെ സ്നേഹിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. പുലരിയുടെ സൌന്ദര്യവും രാത്രിയുടെ വശ്യതയുമൊക്കെ എന്റെ ദിവസങ്ങളിൽ വീണ്ടും വർണ്ണങ്ങൾ ചാലിയ്ക്കുവാൻ തുടങ്ങുന്നു. ഒരു കൊടുംവേനലിനൊടുക്കം പ്രണയമെന്നിൽ മഴയായ് പൊഴിയുന്നു. .
എന്റെ പ്രണയമേ... സൌമ്യമായ കാൽവെപ്പുകളോടെ നീ വന്നുകയറിയത് എന്റെ ഹൃദയത്തിലേയ്ക്കായിരുന്നു.. സുന്ദരമായ ശബ്ദത്തിൽ നീയെന്നോട് പറഞ്ഞത് പ്രണയത്തിന്റെ ഭാഷയായിരുന്നു... മൃദുലമായി നീ തൊട്ടുണർത്തിയത് എന്റെ ആത്മാവിനെയായിരുന്നു.... തനിച്ചുള്ള യാതനകൾക്കും യാത്രകൾക്കുമൊടുക്കം ചിറകുതളർന്ന് നിന്റെ ഹൃദയത്തിലേയ്ക്കാണ് ഞാനടർന്നുവീണത്. ഇന്നു ഞാൻ നിന്നിലേയ്ക്കൊതുങ്ങുകയാണ്. എന്റെ ചിറകുകളുടെ സ്വാതന്ത്ര്യം പ്രണയത്തിന്റെ നേർത്ത തന്ത്രികളാൽ നിന്റെ ഹൃദയത്തോട് ചേർക്കപ്പെട്ടിരിയ്ക്കുന്നു. വാക്കുകളുടെ മാസ്മരികത കൊണ്ട് നിന്നെ പ്രലോഭിപ്പിക്കാനല്ല, പ്രണയത്തിന്റെ മാന്ത്രികതകൊണ്ട് നിന്റെ ഹൃദയത്തെ ഭ്രമിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. എങ്കിലും ഇനിയെനിയ്ക്കിതുപറയാതെ വയ്യ!!! നിന്നെ ഞാനൊരുപാട് സ്നേഹിയ്ക്കുന്നു. സ്വന്തമാക്കലുകളിൽ മൃതിയടയാത്ത എന്റെ പ്രണയം ഒരു വർഷമേഘം പോലെ നിന്നെ പൊതിയുന്നുണ്ട്.... പെയ്തൊഴിയാനല്ല...മറിച്ച് നിന്നിൽ പെയ്തലിയാൻ.....
കൂട്ടുകാരുമായി ചാറ്റ് ചെയ്യുന്നതോ പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതോ ഒന്നുമായിരുന്നില്ല ഞാനതിൽ ചെയ്തിരുന്നത്. കൂടുതലും സ്റ്റാറ്റസ് മെസ്സേജുകളെഴുതിക്കൂട്ടുന്നതിലും അവ മാറിമാറി പരീക്ഷിയ്ക്കുന്നതും തന്നെയായിരുന്നു പ്രധാന വിനോദം. പതിവുപോലെ നൈരാശ്യത്തിന്റെ; ദു:ഖത്തിന്റെ ഭാഷയായിരുന്നു അവയിൽ പലതിനുമുണ്ടായിരുന്നത്. അന്നൊരു ദിവസം ഫേസ്ബുക്ക് തുറക്കുമ്പോൾ ഒരു അപരിചിതന്റെ ഫ്രണ്ട്സ് റിക്വസ്റ്റ് കണ്ടു. പ്രൊഫൈൽ എടുത്തുനോക്കിയപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാരൻ. സാധാരണ അപരിചിതരെ കൂട്ടുചേർക്കാൻ ഒരു മടിയാണ്. അത്രയൊന്നും ആക്ടീവ് അല്ലാത്തൊരു പ്രൊഫൈൽ ആണെന്ന് മനസ്സിലാക്കാനായി. പക്ഷെ എന്തുകൊണ്ടോ നിരസിയ്ക്കാൻ കഴിയാത്തൊരു സൌഹൃദംപോലെ തോന്നിച്ചു അത്. അതുകൊണ്ടാകണം ഒരുമടിയും കൂടാതെ ഞാനാ സുഹൃത്തിനെ സ്വീകരിച്ചത്. ‘ആഡ്’ ചെയ്തെങ്കിലും ഓൺലൈൻ ആയി കണ്ടില്ല. വെറുതെ ഫോട്ടോസ് എല്ലാം എടുത്തുനോക്കി. ഒരു മോഡലിന്റെ ഓർമ്മപ്പെടുത്തുന്ന വിധം ഒരുപാട് പോസിലുള്ള കുറെ ചിത്രങ്ങൾ. ഇടയ്ക്കെപ്പോഴോ തോന്നി വെറും ഒരു ജാഡക്കാരനാകുമെന്ന്. സൌഹൃദത്തിൽ പൊതുവേ ഉപാധികളോ ജാഡകളോ ഇഷ്ടപ്പെടാത്ത എനിയ്ക്ക് ഈ സുഹൃത്തിനെ അംഗീകരിക്കാൻ കഴിയില്ലായിരിക്കുമെന്നുതന്നെ തോന്നി.
തൊട്ടടുത്ത ദിവസം രാത്രിയിൽ ജിമെയിലിൽ സുഹൃത്തുക്കളോട് ചാറ്റ് ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് ഫേസ്ബുക്കിൽ ചാറ്റ് മെസ്സേജ് കണ്ടത്. തലേ ദിവസത്തെ ജാഡക്കാരനാണ്. തിരിച്ച് ഹായ് പറയണോ എന്ന് ഒരു നിമിഷം സംശയിച്ചു. പിന്നെയെന്തോ സംസാരിയ്ക്കാമെന്ന് തോന്നി. ആദ്യത്തെ ഉപചാരങ്ങൾക്കൊക്കെ ശേഷം പെട്ടെന്ന് തന്നെ ആ വിദ്വാൻ എന്നോട് മൊബൈൽ നമ്പർ ചോദിച്ചു. “അമ്പടാ!! ഇവൻ ആളുകൊള്ളാമല്ലോ...പെൺകുട്ടികളെ വളയ്ക്കുന്നതും കുറച്ച സമയമൊക്കെ എടുത്തുവേണ്ടേ..ഇതൊരുമാതിരി സ്വിച്ചിട്ടപോലെയാണല്ലോ” എന്ന് മനസ്സിലോർത്തുകൊണ്ട് ഇപ്പോൾ തരാൻ പറ്റില്ലെന്ന് പറഞ്ഞു. എന്റെപ്രൊഫൈലിന്റെ ഉടമസ്ഥ(ൻ) അതിൽ പറയുന്നതുപോലെ ഒരു പെൺകുട്ടി തന്നെയാണൊ അതോ ഇനി കപടമാണോ എന്ന് തീരുമാനിയ്ക്കാൻ ആണ് മൊബൈൽ നമ്പർ എന്ന് മറുപടി തന്നു. എന്റെ പ്രൊഫൈൽ ചിത്രത്തിൽ കാണുന്നത് ഞാൻ തന്നെയാണോ എന്നും ചോദിച്ചു. മറുപടിയ്ക്ക് കാത്തുനിൽക്കാതെ പിന്നെക്കാണാമെന്ന് പറഞ്ഞ് ആ കഥാപാത്രം മുങ്ങി. അപ്പോഴേയ്ക്ക് എന്റെ ചുണ്ടിൽ ഒരു ചിരിയുണർന്നിരുന്നു എന്തിനോ വേണ്ടി....
അതൊരു തുടക്കമായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ മണിക്കൂറുകൾ നീണ്ട ചാറ്റിങ്ങിന്റ്റെ വളരെ ലളിതമായ തുടക്കം. പിന്നെയെപ്പോഴോ കൈമാറിയ മൊബൈൽ നമ്പരിലേയ്ക്ക് വിളിവന്നു. സുന്ദരമായ; മൃദുലമെങ്കിലും മുഴങ്ങുന്ന ശബ്ദത്തിൽ ആദ്യമായ് എന്നെത്തേടിയെത്തിയ അവന്റെ ഫോൺകോൾ. കൂടുതൽ അറിഞ്ഞപ്പോൾ ഇഷ്ടങ്ങൾ, കാത്തിരിപ്പുകൾ, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ ഇവയിലൊക്കെയും പൊരുത്തങ്ങളായിരുന്നു ഏറെയും. ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരാളാണ് എന്റെ സുഹൃത്തെന്ന് പതിയെ മനസ്സിലാക്കാനായി.
കുറച്ചുദിവസങ്ങളങ്ങനെ ചാറ്റിങ്ങിലും ഫോണിൽ കൂടിയുള്ള സംസാരവുമൊക്കെയായി മുന്നോട്ടുപോയി. നേരിൽ കാണാനുള്ള തിടുക്കം വല്ലാതെയുണ്ടായിരുന്നു. രണ്ടുമണിക്കൂർ യാത്രയുടെ അന്തരമുണ്ടായിരുന്നു ഞങ്ങളുടെ ജോലിസ്ഥലങ്ങൾ തമ്മിൽ. ആ വരുന്ന വാരാന്ത്യത്തിൽ നേരിൽ കാണാമെന്ന് തീരുമാനിയ്ക്കുകയായിരുന്നു.പറഞ്ഞതുപോലെ എന്നെയും തേടിയവൻ വന്നു. ഫേസ്ബുക്കിൽ കണ്ട ചിത്രത്തിൽ കാണുന്നതുപോലെ തന്നെ സുമുഖനാണ്. അവനെക്കണ്ടപ്പോൾ അല്പം ഇരുണ്ടനിറക്കാരിയായതിന്റെ അപകർഷതാബോധം എനിയ്ക്ക് കുറച്ചൊന്നുകൂടിയോ എന്ന് സംശയം. ഹൃദ്യമായ പെരുമാറ്റം. സന്തോഷം പകരുന്ന; ചിരിയ്ക്കുന്ന മുഖം. ഞാനവനെ വല്ലാതെയിഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു. തിരികെയെന്നെ സ്നേഹിയ്ക്കുമെന്ന യാതൊരു പ്രതീക്ഷയുമില്ലാതെ; സ്വീകാര്യതയെക്കുറിച്ചു തെല്ലും ഭയമില്ലാതെ ഞാൻ പ്രണയിയ്ക്കാൻ തുടങ്ങുകയായിരുന്നു.
വന്ന് കണ്ട് മടങ്ങിയശേഷം ഫോൺവിളികളുടേയും ചാറ്റിങ്ങിന്റ്റേയും എണ്ണവും ദൈർഘ്യവും പതിന്മടങ്ങായി വർദ്ധിച്ചു. പക്ഷെ അപ്പോഴൊക്കെയും സൌഹൃദത്തിന്റെ പരിധി ലംഘിക്കപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. പ്രതീക്ഷിയ്ക്കാതൊരു ദിവസം സ്വന്തം വീടിന്റെ ചിത്രം മെയിൽ ചെയ്തുതന്നിട്ട് “ഇതാണെന്റെ വീട്. ഈ വീടിന്റെ ഭാഗമാകാൻ വരുന്നോ” എന്നവൻ എന്നോട് ചോദിക്കുമ്പോൾ ആഗ്രഹിച്ചതൊക്കെയും എഴുതിച്ചേർക്കപ്പെട്ടൊരു പകൽസ്വപ്നം സത്യമാവുകയായിരുന്നു. ജീവിതത്തിലേയ്ക്ക് സന്തോഷം തിരിച്ചെത്തുകയായിരുന്നു. “നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു”വെന്ന് ഒരിക്കൽപ്പോലും പരസ്പരം പറയാതെ തുടങ്ങിയ പ്രണയത്തിന്റെ വസന്തകാലം.
ദുരനുഭവങ്ങളാൽ പകച്ചമനസ്സോടെയെങ്കിലും പ്രതീക്ഷകളെ ഞാനുള്ളിൽ വളർത്തി. പ്രക്ഷുബ്ധമായൊരു മനസ്സോടെ ഞാനൊരു യാത്രയിലായിരുന്നു. ഉറങ്ങുന്നവന്റെ ചുണ്ടിൽ മൌനമേൽപ്പിച്ച രഹസ്യം പോലെ പ്രണയമെന്റെ മനസ്സിൽ പതുങ്ങിയിരുന്നു. പ്രതീക്ഷകളേൽപ്പിച്ച അശാന്തമായൊരു കടലുള്ളിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു.തിളച്ചുമറിയുന്ന ചിന്തകൾക്കുമേലെ പ്രണയമുണരുമെന്നും രഹസ്യമെന്ന കൂടുതുറന്ന് ലോകത്തിന്റെ കാതിലതമൃത് പോലെ വർഷിയ്ക്കപ്പെടുമെന്നും ഞാൻ പ്രതീക്ഷിയ്ക്കാൻ തുടങ്ങി.
എങ്കിലും പ്രണയനഷ്ടത്തിൽ ഒരിക്കൽ ഉലഞ്ഞുപോയ മനസ്സ് പലപ്പോഴും ഭയക്കുന്നുണ്ടായിരുന്നു. ഒരു ഓർമ്മപ്പെടുത്തൽപോലെ ഇടയ്ക്കിടെ ഞാൻ ആ ദുർദിനങ്ങളെ ഞാൻ ചിന്തകളിലേയ്ക്ക് കടംകൊണ്ടു. പക്ഷെ യഥാർത്ഥപ്രണയത്തിന്റെ തിരകൾ തീരം തേടി ചെല്ലുകതന്നെ ചെയ്യുമല്ലോ. എന്റെ ഭയങ്ങളൊക്കെയും അസ്ഥാനത്താണെന്ന് ബോധ്യമാക്കിക്കൊണ്ട് കഴിഞ്ഞ നവംബർ 11 ന് വളരെ ലളിതമായി നടന്ന വിവാഹചടങ്ങിൽ ഞങ്ങൾ ഇനിയുള്ള ജീവിതം പരസ്പരം പകുത്തുനൽകി.കാത്തിരുന്ന പ്രണയം സഫലമായി.
പുതിയൊരു ജന്മത്തിന്റെ തുടക്കം.ഒരുപാടുകാലങ്ങൾക്ക് ശേഷം ഞാൻ എന്റെ ജീവിതത്തെ സ്നേഹിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. പുലരിയുടെ സൌന്ദര്യവും രാത്രിയുടെ വശ്യതയുമൊക്കെ എന്റെ ദിവസങ്ങളിൽ വീണ്ടും വർണ്ണങ്ങൾ ചാലിയ്ക്കുവാൻ തുടങ്ങുന്നു. ഒരു കൊടുംവേനലിനൊടുക്കം പ്രണയമെന്നിൽ മഴയായ് പൊഴിയുന്നു. .
എന്റെ പ്രണയമേ... സൌമ്യമായ കാൽവെപ്പുകളോടെ നീ വന്നുകയറിയത് എന്റെ ഹൃദയത്തിലേയ്ക്കായിരുന്നു.. സുന്ദരമായ ശബ്ദത്തിൽ നീയെന്നോട് പറഞ്ഞത് പ്രണയത്തിന്റെ ഭാഷയായിരുന്നു... മൃദുലമായി നീ തൊട്ടുണർത്തിയത് എന്റെ ആത്മാവിനെയായിരുന്നു.... തനിച്ചുള്ള യാതനകൾക്കും യാത്രകൾക്കുമൊടുക്കം ചിറകുതളർന്ന് നിന്റെ ഹൃദയത്തിലേയ്ക്കാണ് ഞാനടർന്നുവീണത്. ഇന്നു ഞാൻ നിന്നിലേയ്ക്കൊതുങ്ങുകയാണ്. എന്റെ ചിറകുകളുടെ സ്വാതന്ത്ര്യം പ്രണയത്തിന്റെ നേർത്ത തന്ത്രികളാൽ നിന്റെ ഹൃദയത്തോട് ചേർക്കപ്പെട്ടിരിയ്ക്കുന്നു. വാക്കുകളുടെ മാസ്മരികത കൊണ്ട് നിന്നെ പ്രലോഭിപ്പിക്കാനല്ല, പ്രണയത്തിന്റെ മാന്ത്രികതകൊണ്ട് നിന്റെ ഹൃദയത്തെ ഭ്രമിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. എങ്കിലും ഇനിയെനിയ്ക്കിതുപറയാതെ വയ്യ!!! നിന്നെ ഞാനൊരുപാട് സ്നേഹിയ്ക്കുന്നു. സ്വന്തമാക്കലുകളിൽ മൃതിയടയാത്ത എന്റെ പ്രണയം ഒരു വർഷമേഘം പോലെ നിന്നെ പൊതിയുന്നുണ്ട്.... പെയ്തൊഴിയാനല്ല...മറിച്ച് നിന്നിൽ പെയ്തലിയാൻ.....
Oct 2, 2010
ഇല മരത്തിനോട്....
ഒക്ടോബറിന്റെ നഷ്ടംപോലെ
ഞാൻ നിന്നിൽ നിന്നടർന്നുവീഴുന്നത്
ശിശിരത്തിന്റെ അനിവാര്യതയ്ക്കൊടുവിൽ
മറ്റൊരു വസന്തത്തിൽ നീ പൂവിട്ടുനിൽക്കുന്ന
സ്വപ്നമെന്റെ നെഞ്ചിലേറ്റിയാണ്.
ഞാനടർന്നുമാറിയ മുറിവുണക്കാൻ
വസന്തത്തിന്റെ വാർത്തയുംപേറി കാറ്റുവരും
എന്നിലെ ജീവരക്തം നിന്റെ വേരുറഞ്ഞ-
മണ്ണിൽ പടർത്തി കരിഞ്ഞുണങ്ങി
ഞാനാ കാറ്റിലലിഞ്ഞുയാത്രയാകും...
എന്റെ ഹൃദയരക്തം കുടിച്ചുറങ്ങുന്ന
വരണ്ട മണ്ണിന്റെ ചുവന്ന മാറിൽ
നീയെനിയ്ക്കായ് പൊഴിയ്ക്കണം
പ്രണയത്തിന്റെ ഒരിതൾപ്പൂവ്..
വേർപാടിനെ വെല്ലുന്നൊരടയാളം പോലെ
അനന്തമായ എന്റെയീ യാത്രയിൽ
മറ്റേതെങ്കിലുമൊരു കാറ്റിലലിഞ്ഞെന്നെ-
ത്തേടിയെത്താതിരിയ്ക്കില്ല
പ്രണയത്തിന്റെയാ നഷ്ടസുഗന്ധം...
അന്നൊരുപക്ഷെ...
നിന്നിൽനിന്ന് വസന്തമൊഴിഞ്ഞിട്ടുണ്ടാകും
ഞാൻ നിന്നിൽ നിന്നടർന്നുവീഴുന്നത്
ശിശിരത്തിന്റെ അനിവാര്യതയ്ക്കൊടുവിൽ
മറ്റൊരു വസന്തത്തിൽ നീ പൂവിട്ടുനിൽക്കുന്ന
സ്വപ്നമെന്റെ നെഞ്ചിലേറ്റിയാണ്.
ഞാനടർന്നുമാറിയ മുറിവുണക്കാൻ
വസന്തത്തിന്റെ വാർത്തയുംപേറി കാറ്റുവരും
എന്നിലെ ജീവരക്തം നിന്റെ വേരുറഞ്ഞ-
മണ്ണിൽ പടർത്തി കരിഞ്ഞുണങ്ങി
ഞാനാ കാറ്റിലലിഞ്ഞുയാത്രയാകും...
എന്റെ ഹൃദയരക്തം കുടിച്ചുറങ്ങുന്ന
വരണ്ട മണ്ണിന്റെ ചുവന്ന മാറിൽ
നീയെനിയ്ക്കായ് പൊഴിയ്ക്കണം
പ്രണയത്തിന്റെ ഒരിതൾപ്പൂവ്..
വേർപാടിനെ വെല്ലുന്നൊരടയാളം പോലെ
അനന്തമായ എന്റെയീ യാത്രയിൽ
മറ്റേതെങ്കിലുമൊരു കാറ്റിലലിഞ്ഞെന്നെ-
ത്തേടിയെത്താതിരിയ്ക്കില്ല
പ്രണയത്തിന്റെയാ നഷ്ടസുഗന്ധം...
അന്നൊരുപക്ഷെ...
നിന്നിൽനിന്ന് വസന്തമൊഴിഞ്ഞിട്ടുണ്ടാകും
Sep 15, 2010
ചില വീട്ടാക്കടങ്ങൾ
നെഞ്ചോട്ചേർന്നിരുന്ന് നീയെന്റെ
ഹൃദയതാളമെണ്ണുമ്പോൾ
മൌനം തുളച്ചെന്റെ പ്രണയം
നിന്റെ കാതിൽവന്നലയ്ക്കുമെന്ന്
ഞാനൊരുവേള വല്ലാതെ ഭയപ്പെട്ടു
ഒരു ജന്മത്തിന്റെ പ്രണയം നൽകി-
പകരം നിന്റെ ചിന്തകളിലിടംനേടവേ
പ്രിയത്താൽ നീയാർക്കോ മുറിച്ചു നൽകിയ
ഹൃദയത്തിന്റെ താളം പിഴയ്ക്കരുതെന്ന്
സ്വയമൊരിക്കൽക്കൂടിയോർമ്മിച്ചു
അരക്കെട്ടിലാളിയ കാമത്തിന്റെ കനൽ
മിഴികളിൽ ശലഭങ്ങളാകാതിരിയ്ക്കാൻ-
കൺമൂടി മനസ്സിൽ വരച്ചെടുക്കുകയായിരുന്നു
ഞാനിതുവരെ കാണാത്തൊരു മുഖവും
നനഞ്ഞ രണ്ടുമിഴികളും
കുത്തിനോവിയ്ക്കാറുണ്ട് പലപ്പോഴും
പങ്കുവെച്ചപ്രണയത്തിന്റെ വിരലടയാളങ്ങൾ;
നീ ഹൃദയവും ജീവനും ജീവിതവും വീതിച്ച
നിന്റെ പ്രണയിനിയിൽനിന്നവളറിയാതെ-
കടംകൊണ്ട നിമിഷങ്ങളുടെ
പലിശപ്പെരുക്കങ്ങൾ....
ഹൃദയതാളമെണ്ണുമ്പോൾ
മൌനം തുളച്ചെന്റെ പ്രണയം
നിന്റെ കാതിൽവന്നലയ്ക്കുമെന്ന്
ഞാനൊരുവേള വല്ലാതെ ഭയപ്പെട്ടു
ഒരു ജന്മത്തിന്റെ പ്രണയം നൽകി-
പകരം നിന്റെ ചിന്തകളിലിടംനേടവേ
പ്രിയത്താൽ നീയാർക്കോ മുറിച്ചു നൽകിയ
ഹൃദയത്തിന്റെ താളം പിഴയ്ക്കരുതെന്ന്
സ്വയമൊരിക്കൽക്കൂടിയോർമ്മിച്ചു
അരക്കെട്ടിലാളിയ കാമത്തിന്റെ കനൽ
മിഴികളിൽ ശലഭങ്ങളാകാതിരിയ്ക്കാൻ-
കൺമൂടി മനസ്സിൽ വരച്ചെടുക്കുകയായിരുന്നു
ഞാനിതുവരെ കാണാത്തൊരു മുഖവും
നനഞ്ഞ രണ്ടുമിഴികളും
കുത്തിനോവിയ്ക്കാറുണ്ട് പലപ്പോഴും
പങ്കുവെച്ചപ്രണയത്തിന്റെ വിരലടയാളങ്ങൾ;
നീ ഹൃദയവും ജീവനും ജീവിതവും വീതിച്ച
നിന്റെ പ്രണയിനിയിൽനിന്നവളറിയാതെ-
കടംകൊണ്ട നിമിഷങ്ങളുടെ
പലിശപ്പെരുക്കങ്ങൾ....
Aug 10, 2010
നനഞ്ഞത്
നനഞ്ഞുകത്തുന്ന വിറകുപോലെ മനസ്സ്
പുകഞ്ഞും നീറ്റിയും ഇടയ്ക്ക്
അടക്കത്തിൽ ചില പൊട്ടലും ചീറ്റലും...
കണ്ണീരുവീണ് ആത്മാവടക്കം നനഞ്ഞതിനാലാകുമോ
പ്രണയത്തിന്റെ പൊൻവെയിൽ തട്ടിയിട്ടും
നനവുമാറാതെയിങ്ങനെ??
.
പുകഞ്ഞും നീറ്റിയും ഇടയ്ക്ക്
അടക്കത്തിൽ ചില പൊട്ടലും ചീറ്റലും...
കണ്ണീരുവീണ് ആത്മാവടക്കം നനഞ്ഞതിനാലാകുമോ
പ്രണയത്തിന്റെ പൊൻവെയിൽ തട്ടിയിട്ടും
നനവുമാറാതെയിങ്ങനെ??
.
Jan 27, 2010
ഒരു കണ്ണീർച്ചിത്രം

ജനുവരി 19, 2010... വളരെ സാധാരണമായ ഒരു ദിവസമായിരുന്നു...വൈകുന്നേരം ആറുമണി വരെ. തലേന്ന് ജോലികഴിഞ്ഞ് മടങ്ങും വഴി കാണേണ്ടി വന്ന ഒരു അപകടത്തിന്റെ ഓർമ്മയാണോ അതോ നേരിടാൻ പോകുന്ന ഒരു തീരാനഷ്ടത്തിനെ മുൻകൂട്ടിക്കണ്ട അകക്കണ്ണിന്റെ അപകടസൂചനയോ...അന്ന് ഓഫീസിൽ നിന്ന് ഇറങ്ങും മുൻപ് ചാറ്റ്ചെയ്തുകൊണ്ടിരുന്ന ചങ്ങാതിമാരുമായി ഞാനൊടുവിൽ സംസാരിച്ചത് മരണത്തെക്കുറിച്ചായിരുന്നു; അതിന് യാതൊരു കാരണവുമുണ്ടായിരുന്നുമില്ല. റൂമിലെത്തി ലാപ്ടോപ്പ് ഓൺചെയ്തതും എന്തൊക്കെയോ ചില എറർ മെസ്സേജും തന്ന് അത് അതിന്റെ പ്രവർത്തനം മുടക്കി. ഒരു നേരം ഭക്ഷണമില്ലെങ്കിലും എനിക്ക് അതുമായി പൊരുത്തപ്പെടാനാകും. എന്നാൽ എന്നെ ചുറ്റി നിൽക്കുന്ന കനത്ത ഏകാന്തതയ്ക്ക് ഏകപരിഹാരമായ ലാപ്ടോപ്പിന്റെ മൌനം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അകലങ്ങളിലെവിടെയൊക്കെയോ ഉള്ള എന്റെ ചങ്ങാതിമാരെ കാണാനും സംസാരിയ്ക്കാനുമായി തുറന്നിട്ടിരുന്ന ജാലകവാതിലാണ് കൊട്ടിയടയ്ക്കപ്പെട്ടത്. മൌനത്തിന്റെ ഒരു തുരുത്തിൽ അരാലോ ഉപേക്ഷിക്കപ്പെട്ടതുപോലെ ഞാനിരുന്നു; എന്തൊക്കെയോ ചിന്തിച്ചുകൊണ്ട്...
ആ ചിന്തയിൽ നിന്നുണർന്നത് വീട്ടിൽ നിന്നും ഉമ്മച്ചി വിളിയ്ക്കുമ്പോഴാണ്. പതിവുള്ള എന്റെ ഫോൺ വിളി കാണാത്തതുകൊണ്ടുള്ള വിളിയാണെന്നറിയാവുന്നതുകൊണ്ട് ഹലോ പറയലും, വിളിക്കാൻ കഴിയാഞ്ഞതിന്റെ കാരണം ബോധിപ്പിക്കലും ഒരുമിച്ചങ്ങ് നടത്തി. പക്ഷെ; “അതിനല്ല വിളിച്ചത്....വേറെ ഒരു കാര്യം പറയാനുണ്ട്...കേട്ടാൽ വിഷമിയ്ക്കരുത്” എന്ന് ഉമ്മച്ചി പറഞ്ഞത് കേട്ടപ്പോൾ അടുത്ത വാചകത്തിലേയ്ക്കുള്ള ഒരു നിമിഷാർദ്ധം കൊണ്ട് പല മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി. പക്ഷെ.... ഒരു ദു:ഖവാർത്തകേൾക്കാൻ സ്വയം സന്നദ്ധയായിക്കൊണ്ടിരുന്ന എന്റെ മനസ്സിനെ ആകെ തകർത്തുകളഞ്ഞു പിന്നെ ഞാൻ കേട്ട വാക്കുകൾ.
കവിരാജ്... മണിയൻ എന്ന ഓമനപ്പേരാൽ ഞാനടക്കമുള്ള കളിക്കൂട്ടുകാർ വിളിച്ചിരുന്ന ഞങ്ങളുടെ പ്രീയപ്പെട്ട ചങ്ങാതി മരണത്തിന്റെ കയ്യും പിടിച്ച് നടന്നകന്നിരിയ്ക്കുന്നു. ഏകദേശം ഒരേ പ്രായത്തിലുള്ള ആറേഴുകുട്ടികൾ; ഞങ്ങളൊരുമിച്ചാണ് കളിച്ചതും വളർന്നതും. ഗ്രാമപ്രദേശമായതിനാൽ അയൽവക്കത്തുള്ള വീടുകൾ പരസ്പരം നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അതേചങ്ങാത്തം ഞങ്ങൾ കുട്ടികൾ തമ്മിലും ഉണ്ടായിരുന്നു. മാതാപിതാക്കൾ ജോലിക്കാരായതിനാൽ അവധിക്കാലങ്ങളിൽ ഞാനും എന്റെ ജ്യേഷ്ഠനും മാത്രമാകും പകൽ സമയങ്ങളിൽ എന്റെ വീട്ടിൽ ഉണ്ടാവുക. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ ഞങ്ങളുടെ വീട്ടിലാണ് സമ്മേളിച്ചിരുന്നത്. കളികൾക്കിടയിലെ കാര്യം പോലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബാലവേദിയും അവധിക്കാലങ്ങളിൽ ഞങ്ങളടക്കമുള്ള ചങ്ങാതിമാരാൽ കൂടുതൽ സജീവമാകും. കളിയായാലും കലയായായും പഠനകാര്യങ്ങളായാലും കവിരാജ് എപ്പോഴും മുൻപന്തിയിലുണ്ടാകും. നന്നായി ചിത്രം വരയ്ക്കും, എഴുതും, പൊതുകാര്യങ്ങളെക്കുറിച്ചും വ്യക്തമായ ബോധവും കാഴ്ചപ്പാടും....പിന്നെ അസാമാന്യമായ നർമ്മബോധവും. വളർന്നപ്പോൾ ഞങ്ങൾ പെൺകുട്ടികൾ വീട്ടിലേയ്ക്ക് കൂടുതൽ ഒതുങ്ങിയപ്പോഴും പരസ്പരമുള്ള കൂട്ടുകെട്ടിന് മങ്ങലൊന്നും സംഭവിച്ചില്ല. പകരം ആ സുഹൃദ്ബന്ധം സഹോദരസ്നേഹമായി പരിണമിച്ചു എന്നതാകും ശരി.
ദുബായിൽ വന്നതിന് ശേഷം എപ്പോഴൊക്കെ നാട്ടിൽ പോയിട്ടുണ്ടോ അപ്പോഴൊക്കെയും കവിരാജ് എന്നെ കാണാൻ വന്നു. വിവാഹിതനായപ്പോഴും ഫയർഫോഴ്സിൽ ജോലികിട്ടി പരിശീലനത്തിന്റെ തിരക്കുകളായപ്പോഴും ഞാൻ നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞാൽ ഉടനെ എന്നെ കാണാൻ വരുമായിരുന്നു. വന്നാൽ മണിക്കൂറുകളോളം സംസാരിയ്ക്കും. ഒരുപാട് തമാശകൾ പറയും. ഞാൻ എന്റെ എല്ലാ വേദനകളും മറന്ന് പൊട്ടിച്ചിരിയ്ക്കുന്ന അപൂർവ്വം അവസരങ്ങളായിരുന്നു അതൊക്കെയും. ഒരു സഹോദരന്റെ സ്നേഹത്തോടെ , സ്വാതന്ത്ര്യത്തോടെ ഒരുമിച്ചു ചെലവിട്ട ആ നിമിഷങ്ങളെ ഞാനിന്ന് മാറോട് ചേർക്കുന്നു. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ സാമിപ്യവും സ്നേഹവും ഓർമ്മ മാത്രമായി തീരുന്നത് അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാത്തത്രെ ദൂരെയിരുന്ന് വിങ്ങുന്ന മനസ്സോടെ നിസ്സഹായയായി ഞാൻ മനക്കണ്ണാൽ കാണുന്നു.
കാലത്തിന്റെ ഏത് കോണിലേയ്ക്കാണ് കൂട്ടുകാരാ (അതോ സഹോദരനോ?!)..... നീ പോയ്മറഞ്ഞത് ??? തനിച്ചായിപ്പോയതിന്റെ വ്യഥകളിൽ തളരുമ്പോൾ ആശ്വാസം പകരാൻ; തമാശകൾ പറഞ്ഞെന്നിൽ ചിരി പടർത്താൻ; ഹൃദയത്തിൽ സൂക്ഷിയ്ക്കുന്ന സ്നേഹത്തിന്റെ ആഴങ്ങളുമായി ഇനിയൊരിയ്ക്കലും നീയാപടികടന്ന് വരില്ലേ???? ഇല്ലെന്ന് എനിയ്ക്കറിയാം; എങ്കിലും മരണത്തിന്റെ ലോകത്തേയ്ക്ക് നീ നടന്നകന്നത് ഇന്നും അംഗീകരിയ്ക്കാൻ മടിയ്ക്കുന്ന എന്റെ മനസ്സ് വെറുതേയെങ്കിലും ഇനിയും കാത്തിരിയ്ക്കും, വീടിന്റെ തണലുതേടിയെത്തുന എന്റെ അവധിക്കാലങ്ങളിൽ ഒരു സഹോദരന്റെ സ്നേഹത്തോടെ ആകുലതകളോടെ എന്നെ കാണാനെത്തുമായിരുന്ന എന്റെ പ്രീയപ്പെട്ട കൂട്ടുകാരനെ...
Dec 30, 2009
ഒരോർമ്മച്ചിത്രം
എന്റെ ഓർമ്മപ്പുസ്തകത്തിലെ ഏറ്റവും പഴക്കംചെന്ന താളുകൾ പലതും മറവിയിൽ പിഞ്ഞിത്തുടങ്ങിയിരിയ്ക്കുന്നു. പലതും തുടക്കവും അവസാനവുമില്ലാത്ത ചില ഓർമ്മച്ചിന്തുകൾ മാത്രമായിരിയ്ക്കുന്നു. അതിലൊന്നാണ് രണ്ടരവയസ്സിൽ എന്റെ ഫോട്ടോയെടുക്കാൻ കൊണ്ടുപോയ ചെറിയ ഒരോർമ്മ. സ്വതവേ മെലിഞ്ഞ ശരീരപ്രകൃതമായതിനാൽ, ശൈശവകാലത്തൊന്നും എന്റെ ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നില്ല. എന്റെ ശരീരമൊക്കെ ഒന്നു പുഷ്ടിപ്പെട്ടിട്ട് ഫോട്ടോയെടുത്താൽ മതിയെന്ന് തീരുമാനിച്ച മാതാപിതാക്കൾക്ക് ഏറെ താമസിയാതെ ഒന്ന് ബോധ്യപ്പെട്ടു...ആ മഹാത്ഭുതം ഉടനെ ഒന്നും ഉണ്ടാകില്ലെന്ന്. എങ്കിൽ പിന്നെ അപ്പോഴുള്ള കോലം തന്നെ മതിയെന്ന് തീരുമാനിച്ച് എന്നെയും ജ്യേഷ്ഠനേയും ഒരുക്കി ചമയിച്ച് കൊണ്ടുപോയി. പക്ഷെ ഒറ്റയ്ക്ക് ഒരു കസേരയിലിരുത്തി പോസ് ചെയ്യിച്ച് ഫോട്ടോ എടുക്കാമെന്ന തീരുമാനത്തെ ഞാൻ നഖശിഖാന്തം എതിർത്തു. ആ സ്റ്റുഡിയോ മൊത്തം കേൾക്കാൻ പാകത്തിൽ അലറിവിളിച്ചു കരഞ്ഞു. ആ ക്യാമറയ്ക്ക് മുന്നിലിരുത്തി ഫോട്ടോഗ്രാഫർ എന്നെ ആ യന്ത്രത്തിനുള്ളിലേയ്ക്കോ മറ്റോ കയറ്റിവിടുമെന്ന് ഭയന്നാകണം ഞാനന്ന് നിർത്താതെ കരഞ്ഞത്. ഒടുവിൽ പതിനെട്ടടവും പയറ്റി തോറ്റപ്പോൾ ഒറ്റയ്ക്കുള്ള ഫോട്ടോ വേണ്ട, കുടുംബചിത്രം മതിയെന്ന് തീരുമാനിയ്ക്കുകയായിരുന്നു. അന്നു എന്നേക്കാൾ മൂന്നുവയസ്സ് കൂടുതലുള്ള ജ്യേഷ്ഠൻ കാണിച്ച പക്വത, കാലിൻമേൽ കാലും കയറ്റിവെച്ച് പോസ്ചെയ്ത നല്ലൊരു ചിത്രമായി ഇന്നും വീട്ടിലെ ആൽബത്തിൽ കാണാം.വീടെന്ന സ്നേഹക്കൂടിൽ നിന്ന് പറിച്ചുമാറ്റപ്പെടുമോ എന്ന എന്റെ കുഞ്ഞുമനസ്സിന്റെ ഭയം നിമിത്തം നല്ലൊരു കുടുംബചിത്രംകൂടി ആ ആൽബത്തിൽ ഇടം പിടിച്ചു. എങ്കിലും തനിച്ചുള്ള ഫോട്ടോ ഇല്ലെന്ന സങ്കടം ആൽബം കാണുമ്പോഴൊക്കെ മനസ്സിൽ തോന്നാറുണ്ടായിരുന്നു. പിന്നെ ഞാൻ വളർന്ന് ഫോട്ടോഷോപ്പ് ഒക്കെ പയറ്റാൻ തുടങ്ങിയപ്പോൾ ഉമ്മച്ചിയുടെ മടിയിലിരിക്കുന്ന എന്നെ താഴെകാണും വിധമാക്കി സ്വയം ആശ്വസിച്ചു.

വീടെന്ന തണലിൽ വാപ്പിച്ചിയുടേയും ഉമ്മച്ചിയുടേയും സ്നേഹവലയത്തിലൊതുങ്ങി നിൽക്കാനായിരുന്നു എന്നുമെനിക്കിഷ്ടം. ചെറുപ്പകാലത്ത് ഇടയ്ക്കൊക്കെ വീട്ടിൽ നിന്ന് സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ പോയാൽ ഒരു തീയറ്റർ ഉണ്ട്. എറണാകുളം ടൌണിൽ സിനിമ കാണാൻ പോകുന്നത് വല്ലപ്പോഴും മാത്രമായിരുന്നു. അല്ലെങ്കിൽ ആശ്രയം ഈ കൊച്ചു തീയറ്റർ തന്നെ ആയിരുന്നു. അന്ന് ടി.വി ഒക്കെ അത്രയേറെ പ്രചാരത്തിൽ വന്നിട്ടില്ലാത്തതിനാൽ, പുതിയ സിനിമകൾ റിലീസായി കുറച്ച് കാലം കഴിഞ്ഞാണ് ആ തീയറ്ററിൽ പ്രദർശിപ്പിക്കുകയെങ്കിലും സാമാന്യം തിരക്കുണ്ടാകാറുണ്ട്. സിനിമ കണ്ടാസ്വദിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ലെങ്കിലും എന്തോ മഹാകാര്യത്തിന് പോകുന്നതുപോലെ ഞാനും പോയി മാതാപിതാക്കൾക്കൊപ്പം എല്ലാ സിനിമയ്ക്കും. മുന്നിലിരിയ്ക്കുന്ന ആളിന്റെ തല കാരണം ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ് ബഹളംവെച്ച് കരഞ്ഞും പിന്നെ സീറ്റിന്റെ ഹാൻഡ് റെസ്റ്റിൽ കയറ്റിയിരുത്തുമ്പോൾ സമാധാനപ്പെട്ടും കഥയും കഥാപാത്രങ്ങളുമൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ സിനിമകൾ കണ്ടുവന്നു. എന്നാൽ അക്കാലത്ത് സിനിമയ്ക്ക് പോകുമ്പോൾ മനസ്സിൽ ഭയം തോന്നിച്ചിരുന്നത് അവിടെ സ്ഥിരമായി കാണാറുള്ള ഒരു പ്രായംചെന്ന മനുഷ്യനായിരുന്നു. അയാൾ എന്റെ വാപ്പിച്ചിയുടെ പരിചയക്കാരനായിരുന്നിരിക്കണം. സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ നിൽക്കുമ്പോഴോ മറ്റോ അയാൾ ഞങ്ങളെ കണ്ടാൽ അടുത്തുവന്ന് കുശലാന്വേഷണം നടത്തുമായിരുന്നു. എന്റെ മനസ്സിനെ അലട്ടിയിരുന്നത് ഈ കുശലാന്വേഷണത്തിനൊടുവിൽ സ്ഥിരമായി അയാൾ വാപ്പിച്ചിയോട് എന്നെ ചൂണ്ടി പറഞ്ഞിരുന്ന ഒരു ഡയലോഗാണ്. “സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഇവളെ എനിയ്ക്ക് തന്നിട്ട് പോയാൽ മതി” എന്ന്. വാപ്പിച്ചി അത് സമ്മതിയ്ക്കുകയും ചെയ്യും. പിന്നെ സിനിമ കഴിഞ്ഞ് വീടെത്തുന്നതുവരെ അയാളുടെ ആ ചോദ്യം ഒരു ഭയമായി എന്റെ മനസ്സിനെ വലയം ചെയ്യുമായിരുന്നു. എന്നെ ആരുടേയോ കയ്യിൽ നിന്ന് വിലകൊടുത്ത് വാങ്ങിയതാണെന്നുള്ള ജ്യേഷ്ഠൻവക കെട്ടുകഥകൾ കൂടിയാകുമ്പോൾ എന്റെ ഭയം പൂർണ്ണസ്ഥായിയിലെത്തും. അപ്പോഴൊക്കെയും വാപ്പിച്ചിയോട് എന്നെ അയാൾക്ക് കൊടുക്കുമോ എന്ന് ചോദിയ്ക്കുകയും ‘കൊടുക്കില്ല’ എന്ന മറുപടിയിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യുമായിരുന്നു.
അതുപോലെ വീടിനുമുന്നിലൂടെ ഇടയ്ക്കൊക്കെ പോകുമായിരുന്ന ഒരു പട്ടാളക്കാരനുണ്ടായിരുന്നു. അവധിയ്ക്ക് വരുമ്പോഴായിരിക്കണം അയാളെ ഞാൻ കണ്ടിരുന്നത്. സ്കൂളിൽ എന്റെ സഹപാഠിആയിരുന്ന ആൺകുട്ടിയുടെ അച്ഛനായിരുന്നു അദ്ദേഹം. മൂന്ന് ആൺമക്കളുണ്ടായിരുന്ന അദ്ദേഹത്തിന് പെൺകുട്ടികളോട് ഒരു പ്രത്യേകവാത്സല്യമുണ്ടായിരുന്നു. അതുകൊണ്ടാകണം എന്നെ വീടിന്റെ മുറ്റത്തുകാണുമ്പോഴൊക്കെ അടുത്തേയ്ക്കു വിളിയ്ക്കുകയും ലാളിയ്ക്കുകയും ചെയ്യുമായിരുന്നു. പക്ഷെ ആ സ്നേഹം ഞാനിഷ്ടപ്പെട്ടിരുന്നുവെങ്കിലും അടുത്തുചെന്നാൽ കൂടെ കൊണ്ടുപോയെങ്കിലോ എന്ന ഭയം നിമിത്തം പലപ്പോഴും അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെല്ലാൻ ഞാൻ മടികാണിച്ചു. വിശേഷങ്ങൾ ചോദിയ്ക്കുന്നതിനിടയിൽ ഉമ്മച്ചിയോട് “മോളൂട്ടിയെ എനിയ്ക്ക് തന്നേക്കുമോ?” എന്ന് ചോദിച്ചിരുന്നതാകാണം എന്റെ മനസ്സിനെ അയാളിൽ നിന്ന് അകറ്റിനിർത്തിയ ഭയത്തിന് കാരണം. അയാൾ സ്വന്തം കുട്ടികൾക്കായി വാങ്ങിക്കൊണ്ടുപോകുന്ന മിഠായികളിൽ ഒരു പങ്ക് എനിയ്ക്കും ലഭിയ്ക്കാറുണ്ടായിരുന്നു. അത് പെൺമക്കളില്ലാതിരുന്ന ഒരുച്ഛൻ മകൾക്കായി കാത്തുവെച്ചിരുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പങ്കായിരുന്നുവെന്ന് ഏറെ വളർന്നതിനുശേഷം ഇന്നെനിയ്ക്ക് മനസ്സിലാകുന്നു. കാലമേറെകഴിഞ്ഞ് അദ്ദേഹത്തിന് ഒരു അപകടത്തിൽ തലയ്ക്ക് പരിക്കേൽക്കുകയും സമനിലയ്ക്ക് കാര്യമായ തകരാറ് സംഭവിയ്ക്കുകയും ചെയ്തെന്ന് ആരോപറഞ്ഞ് ഞാനറിഞ്ഞിരുന്നു. ഓർമ്മകളിൽ ഇടയ്ക്കിടെ നുണയാറുണ്ടായിരുന്ന മിഠായികളുടെ മധുരത്തിൽ വേദന പടർത്തുന്ന ഒരു അനുഭവമായിമാറി അത്.
എന്നും വീടിന്റെയും മാതാപിതാക്കളുടേയും സ്നേഹസാമിപ്യം കൊതിച്ചിരുന്ന ഞാനിന്ന് അവരിൽന്നിന്നെല്ലാം ഒരുപാടകലെയിരുന്ന് ജീവിതത്തോട് നിശബ്ദമായി പരാതി പറയുന്നു. ആരും തട്ടിപ്പറിയ്ക്കാതെ തന്നെ എത്ര കൌശലത്തോടെ ജീവിതം എന്നെ അവരിൽ നിന്ന് അടർത്തിമാറ്റിയെന്ന് ഒട്ടൊരത്ഭുതത്തോടെ ചിന്തിയ്ക്കുന്നു. തനിച്ചായിപ്പോയതിന്റെ ഭയം മറച്ചുപിടിച്ച് നിലനിൽപ്പെന്ന സമരത്തിന്റെ ഭാഗമായിമാറിയിരിയ്ക്കുന്നു ഞാനും. മറവിയെന്ന കൊടുങ്കാറ്റിൽ തകർന്നുപോയ ഓർമ്മകളിൽ, ബാക്കിയായതെന്തൊക്കെയോ തേടിപ്പിടിച്ച് മനസ്സുകൊണ്ടെങ്കിലും എന്നോ നഷ്ടപ്പെട്ടുപോയ ആ കുട്ടിത്തം തിരികെപ്പിടിക്കാൻ ഇടയ്ക്കിടെ ശ്രമിയ്ക്കുന്നു. പക്ഷെ ഇന്നും നശിയ്ക്കാത്ത മറ്റുചില ഓർമ്മച്ചിത്രങ്ങൾ തിരികെ നടക്കാനാവാത്തവിധം ഞാൻ വളർന്നുപോയെന്ന് എന്നെ ഓർമ്മപ്പെടുത്തുന്നു. മുന്നോട്ട് മാത്രം ചലിയ്ക്കുന്ന സമയത്തിനൊപ്പം ജീവിതവും മുന്നോട്ട് മാത്രം.പ്രാണനിൽ കൊത്തിവെച്ചതെന്തെല്ലാമോ പറിച്ചെടുത്തുകൊണ്ട് ഒടുവിൽ 2009ഉം വിടപറയുകയാണ്. ഓർമ്മകളിലേയ്ക്ക് കുറേ നൊമ്പരപ്പൂക്കൾ സമ്മാനിച്ച വർഷം. കടന്നുപോകുന്ന ഒരോ നിമിഷങ്ങളും ഓർമ്മപ്പുസ്തകത്തിലെ വാക്കുകളോ വാചകങ്ങളോ താളുകളോ ആയി മാറിക്കൊണ്ടിരിയ്ക്കുന്നു. 2010 എനിയ്ക്കായി കാത്തുവെച്ചതെന്തൊക്കെയാകുമെന്നറിയാൻ സമ്മാനപ്പൊതി തുറക്കാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്നൊരു ബാല്യത്തിന്റെ മനസ്സുമായി ഞാനും കാത്തിരിക്കുന്നു. പൊള്ളിയടർന്ന മനസ്സിനെ പുത്തൻസ്വപ്നങ്ങൾക്കായി സജ്ജമാക്കുന്നു. സമയത്തിന്റെ; ബന്ധങ്ങളുടെ; കടപ്പാടുകളുടെ; കാണാച്ചരടുകളഴിയുകയാണ്. അനുഭവങ്ങളുടെ തീവ്രത സമ്മാനിച്ച ഒരു ലാഘവത്വം മനസ്സിനെ പതുക്കെ ഭരിച്ചുതുടങ്ങിരിയിക്കുന്നു. അതെന്നെ വീണ്ടും സ്വപ്നം കാണാനും ജീവിക്കാനും പഠിപ്പിക്കുന്നു.
വരും വർഷം എല്ലാവർക്കും നല്ലതുമാത്രം സമ്മാനിക്കട്ടെ.... നന്മയും സ്നേഹവും സമാധാനവും പകർന്നു തരട്ടെ...
എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ !!!!

വീടെന്ന തണലിൽ വാപ്പിച്ചിയുടേയും ഉമ്മച്ചിയുടേയും സ്നേഹവലയത്തിലൊതുങ്ങി നിൽക്കാനായിരുന്നു എന്നുമെനിക്കിഷ്ടം. ചെറുപ്പകാലത്ത് ഇടയ്ക്കൊക്കെ വീട്ടിൽ നിന്ന് സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ പോയാൽ ഒരു തീയറ്റർ ഉണ്ട്. എറണാകുളം ടൌണിൽ സിനിമ കാണാൻ പോകുന്നത് വല്ലപ്പോഴും മാത്രമായിരുന്നു. അല്ലെങ്കിൽ ആശ്രയം ഈ കൊച്ചു തീയറ്റർ തന്നെ ആയിരുന്നു. അന്ന് ടി.വി ഒക്കെ അത്രയേറെ പ്രചാരത്തിൽ വന്നിട്ടില്ലാത്തതിനാൽ, പുതിയ സിനിമകൾ റിലീസായി കുറച്ച് കാലം കഴിഞ്ഞാണ് ആ തീയറ്ററിൽ പ്രദർശിപ്പിക്കുകയെങ്കിലും സാമാന്യം തിരക്കുണ്ടാകാറുണ്ട്. സിനിമ കണ്ടാസ്വദിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ലെങ്കിലും എന്തോ മഹാകാര്യത്തിന് പോകുന്നതുപോലെ ഞാനും പോയി മാതാപിതാക്കൾക്കൊപ്പം എല്ലാ സിനിമയ്ക്കും. മുന്നിലിരിയ്ക്കുന്ന ആളിന്റെ തല കാരണം ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ് ബഹളംവെച്ച് കരഞ്ഞും പിന്നെ സീറ്റിന്റെ ഹാൻഡ് റെസ്റ്റിൽ കയറ്റിയിരുത്തുമ്പോൾ സമാധാനപ്പെട്ടും കഥയും കഥാപാത്രങ്ങളുമൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ സിനിമകൾ കണ്ടുവന്നു. എന്നാൽ അക്കാലത്ത് സിനിമയ്ക്ക് പോകുമ്പോൾ മനസ്സിൽ ഭയം തോന്നിച്ചിരുന്നത് അവിടെ സ്ഥിരമായി കാണാറുള്ള ഒരു പ്രായംചെന്ന മനുഷ്യനായിരുന്നു. അയാൾ എന്റെ വാപ്പിച്ചിയുടെ പരിചയക്കാരനായിരുന്നിരിക്കണം. സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ നിൽക്കുമ്പോഴോ മറ്റോ അയാൾ ഞങ്ങളെ കണ്ടാൽ അടുത്തുവന്ന് കുശലാന്വേഷണം നടത്തുമായിരുന്നു. എന്റെ മനസ്സിനെ അലട്ടിയിരുന്നത് ഈ കുശലാന്വേഷണത്തിനൊടുവിൽ സ്ഥിരമായി അയാൾ വാപ്പിച്ചിയോട് എന്നെ ചൂണ്ടി പറഞ്ഞിരുന്ന ഒരു ഡയലോഗാണ്. “സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഇവളെ എനിയ്ക്ക് തന്നിട്ട് പോയാൽ മതി” എന്ന്. വാപ്പിച്ചി അത് സമ്മതിയ്ക്കുകയും ചെയ്യും. പിന്നെ സിനിമ കഴിഞ്ഞ് വീടെത്തുന്നതുവരെ അയാളുടെ ആ ചോദ്യം ഒരു ഭയമായി എന്റെ മനസ്സിനെ വലയം ചെയ്യുമായിരുന്നു. എന്നെ ആരുടേയോ കയ്യിൽ നിന്ന് വിലകൊടുത്ത് വാങ്ങിയതാണെന്നുള്ള ജ്യേഷ്ഠൻവക കെട്ടുകഥകൾ കൂടിയാകുമ്പോൾ എന്റെ ഭയം പൂർണ്ണസ്ഥായിയിലെത്തും. അപ്പോഴൊക്കെയും വാപ്പിച്ചിയോട് എന്നെ അയാൾക്ക് കൊടുക്കുമോ എന്ന് ചോദിയ്ക്കുകയും ‘കൊടുക്കില്ല’ എന്ന മറുപടിയിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യുമായിരുന്നു.
അതുപോലെ വീടിനുമുന്നിലൂടെ ഇടയ്ക്കൊക്കെ പോകുമായിരുന്ന ഒരു പട്ടാളക്കാരനുണ്ടായിരുന്നു. അവധിയ്ക്ക് വരുമ്പോഴായിരിക്കണം അയാളെ ഞാൻ കണ്ടിരുന്നത്. സ്കൂളിൽ എന്റെ സഹപാഠിആയിരുന്ന ആൺകുട്ടിയുടെ അച്ഛനായിരുന്നു അദ്ദേഹം. മൂന്ന് ആൺമക്കളുണ്ടായിരുന്ന അദ്ദേഹത്തിന് പെൺകുട്ടികളോട് ഒരു പ്രത്യേകവാത്സല്യമുണ്ടായിരുന്നു. അതുകൊണ്ടാകണം എന്നെ വീടിന്റെ മുറ്റത്തുകാണുമ്പോഴൊക്കെ അടുത്തേയ്ക്കു വിളിയ്ക്കുകയും ലാളിയ്ക്കുകയും ചെയ്യുമായിരുന്നു. പക്ഷെ ആ സ്നേഹം ഞാനിഷ്ടപ്പെട്ടിരുന്നുവെങ്കിലും അടുത്തുചെന്നാൽ കൂടെ കൊണ്ടുപോയെങ്കിലോ എന്ന ഭയം നിമിത്തം പലപ്പോഴും അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെല്ലാൻ ഞാൻ മടികാണിച്ചു. വിശേഷങ്ങൾ ചോദിയ്ക്കുന്നതിനിടയിൽ ഉമ്മച്ചിയോട് “മോളൂട്ടിയെ എനിയ്ക്ക് തന്നേക്കുമോ?” എന്ന് ചോദിച്ചിരുന്നതാകാണം എന്റെ മനസ്സിനെ അയാളിൽ നിന്ന് അകറ്റിനിർത്തിയ ഭയത്തിന് കാരണം. അയാൾ സ്വന്തം കുട്ടികൾക്കായി വാങ്ങിക്കൊണ്ടുപോകുന്ന മിഠായികളിൽ ഒരു പങ്ക് എനിയ്ക്കും ലഭിയ്ക്കാറുണ്ടായിരുന്നു. അത് പെൺമക്കളില്ലാതിരുന്ന ഒരുച്ഛൻ മകൾക്കായി കാത്തുവെച്ചിരുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പങ്കായിരുന്നുവെന്ന് ഏറെ വളർന്നതിനുശേഷം ഇന്നെനിയ്ക്ക് മനസ്സിലാകുന്നു. കാലമേറെകഴിഞ്ഞ് അദ്ദേഹത്തിന് ഒരു അപകടത്തിൽ തലയ്ക്ക് പരിക്കേൽക്കുകയും സമനിലയ്ക്ക് കാര്യമായ തകരാറ് സംഭവിയ്ക്കുകയും ചെയ്തെന്ന് ആരോപറഞ്ഞ് ഞാനറിഞ്ഞിരുന്നു. ഓർമ്മകളിൽ ഇടയ്ക്കിടെ നുണയാറുണ്ടായിരുന്ന മിഠായികളുടെ മധുരത്തിൽ വേദന പടർത്തുന്ന ഒരു അനുഭവമായിമാറി അത്.
എന്നും വീടിന്റെയും മാതാപിതാക്കളുടേയും സ്നേഹസാമിപ്യം കൊതിച്ചിരുന്ന ഞാനിന്ന് അവരിൽന്നിന്നെല്ലാം ഒരുപാടകലെയിരുന്ന് ജീവിതത്തോട് നിശബ്ദമായി പരാതി പറയുന്നു. ആരും തട്ടിപ്പറിയ്ക്കാതെ തന്നെ എത്ര കൌശലത്തോടെ ജീവിതം എന്നെ അവരിൽ നിന്ന് അടർത്തിമാറ്റിയെന്ന് ഒട്ടൊരത്ഭുതത്തോടെ ചിന്തിയ്ക്കുന്നു. തനിച്ചായിപ്പോയതിന്റെ ഭയം മറച്ചുപിടിച്ച് നിലനിൽപ്പെന്ന സമരത്തിന്റെ ഭാഗമായിമാറിയിരിയ്ക്കുന്നു ഞാനും. മറവിയെന്ന കൊടുങ്കാറ്റിൽ തകർന്നുപോയ ഓർമ്മകളിൽ, ബാക്കിയായതെന്തൊക്കെയോ തേടിപ്പിടിച്ച് മനസ്സുകൊണ്ടെങ്കിലും എന്നോ നഷ്ടപ്പെട്ടുപോയ ആ കുട്ടിത്തം തിരികെപ്പിടിക്കാൻ ഇടയ്ക്കിടെ ശ്രമിയ്ക്കുന്നു. പക്ഷെ ഇന്നും നശിയ്ക്കാത്ത മറ്റുചില ഓർമ്മച്ചിത്രങ്ങൾ തിരികെ നടക്കാനാവാത്തവിധം ഞാൻ വളർന്നുപോയെന്ന് എന്നെ ഓർമ്മപ്പെടുത്തുന്നു. മുന്നോട്ട് മാത്രം ചലിയ്ക്കുന്ന സമയത്തിനൊപ്പം ജീവിതവും മുന്നോട്ട് മാത്രം.പ്രാണനിൽ കൊത്തിവെച്ചതെന്തെല്ലാമോ പറിച്ചെടുത്തുകൊണ്ട് ഒടുവിൽ 2009ഉം വിടപറയുകയാണ്. ഓർമ്മകളിലേയ്ക്ക് കുറേ നൊമ്പരപ്പൂക്കൾ സമ്മാനിച്ച വർഷം. കടന്നുപോകുന്ന ഒരോ നിമിഷങ്ങളും ഓർമ്മപ്പുസ്തകത്തിലെ വാക്കുകളോ വാചകങ്ങളോ താളുകളോ ആയി മാറിക്കൊണ്ടിരിയ്ക്കുന്നു. 2010 എനിയ്ക്കായി കാത്തുവെച്ചതെന്തൊക്കെയാകുമെന്നറിയാൻ സമ്മാനപ്പൊതി തുറക്കാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്നൊരു ബാല്യത്തിന്റെ മനസ്സുമായി ഞാനും കാത്തിരിക്കുന്നു. പൊള്ളിയടർന്ന മനസ്സിനെ പുത്തൻസ്വപ്നങ്ങൾക്കായി സജ്ജമാക്കുന്നു. സമയത്തിന്റെ; ബന്ധങ്ങളുടെ; കടപ്പാടുകളുടെ; കാണാച്ചരടുകളഴിയുകയാണ്. അനുഭവങ്ങളുടെ തീവ്രത സമ്മാനിച്ച ഒരു ലാഘവത്വം മനസ്സിനെ പതുക്കെ ഭരിച്ചുതുടങ്ങിരിയിക്കുന്നു. അതെന്നെ വീണ്ടും സ്വപ്നം കാണാനും ജീവിക്കാനും പഠിപ്പിക്കുന്നു.
വരും വർഷം എല്ലാവർക്കും നല്ലതുമാത്രം സമ്മാനിക്കട്ടെ.... നന്മയും സ്നേഹവും സമാധാനവും പകർന്നു തരട്ടെ...
എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ !!!!
Dec 12, 2009
ഒരു മഴച്ചിത്രം
മഴ, എന്നുമെന്റെ പ്രീയപ്പെട്ട കൂട്ടുകാരിയാണ്. സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും സമ്മിശ്രഭാവങ്ങളെന്നിലേയ്ക്ക് പകരുന്ന എന്റെ ചങ്ങാതി. നാട്ടിൽ അവധിക്കാലമാഘോഷിച്ച് മടങ്ങിവരുന്ന സുഹൃത്തുക്കളോടൊക്കെയും എന്റെ ഏറ്റവുമടുത്ത ബന്ധുവിനെക്കുറിച്ചന്വേഷിക്കുന്നതുപോലെ ഞാൻ മഴയെക്കുറിച്ചന്വേഷിക്കുന്നു. തീരാത്ത ദാഹത്തോടെ മഴച്ചിത്രങ്ങൾ കണ്ടാസ്വദിക്കുന്നു. മഴകാണാൻ കൊതിക്കുന്ന മനസ്സുമായി എന്നും ഞാൻ കാത്തിരുന്നു.ആ കാത്തിരിപ്പിന് മറുപടിയെന്നപോലെ ഇന്നിവിടെ മഴപെയ്തു. വൈകിയെത്തിയ അതിഥിയെപ്പോലെ അല്പം ജാള്യതയോടെ അവൾ ദുബായിയുടെ മണ്ണിൽ പെയ്തിറങ്ങുന്ന കാഴ്ച ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഏറെനേരം ഞാൻ ആസ്വദിച്ചു. പിന്നെ,വർഷത്തിലൊരിക്കൽ വിശിഷ്ടാതിഥിയെപ്പോലെ വന്നെത്തുന്ന അവളുടെ കുളിരറിയാൻ;അറിഞ്ഞൊന്നു പുൽകാൻ ഞാനുമിറങ്ങിനടന്നു. ദിവസങ്ങളായി എന്നെ അലട്ടുന്ന പനിയുടെ ആലസ്യങ്ങളെ വകവെയ്ക്കാതെ നന്നായിതന്നെ മഴ നനഞ്ഞു.
ദുബായ് ക്രീക്കിൽ ഇളകി മറിയുന്ന കടലിനെ നോക്കിയിരുന്ന് ‘സാദാ ചായ’ യുടെ കടുപ്പം നുണയുമ്പോൾ തനിച്ചാണെന്ന തോന്നൽ എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കണ്ണീരിലവസാനിയ്ക്കുമെന്നുറപ്പുള്ള അത്തരം ചിന്തകളെ വഴിതിരിച്ചുവിടാൻപറ്റിയ കാഴ്ചകൾക്കായി എന്റെ കണ്ണുകൾ ചുറ്റിനും തിരഞ്ഞു. കുറച്ചുമാറി രണ്ട് പ്രണയിതാക്കൾ കടലിനോട് ചേർന്നുള്ള കൈവരിയിൽ പിടിച്ചുനിന്ന് എന്തൊക്കെയോ കുസൃതികൾ പറഞ്ഞ് ചിരിയ്ക്കുന്നത് എനിയ്ക്ക് കാണാമായിരുന്നു. അവരുടെ സ്വകാര്യതയിലേയ്ക്ക് നോക്കിയിരിയ്ക്കാൻ എന്തോ എനിക്കപ്പോൾ സങ്കോചമൊന്നും തോന്നിയതേയില്ല.ഒരു പക്ഷിയായോ പ്രാണിയായോ അവിടെ ചെന്നിരുന്ന് അവരുടെ സല്ലാപങ്ങളുടെ ശ്രോതാവാകാൻ കഴിഞ്ഞെങ്കിലെന്ന് ആ നിമിഷമെനിയ്ക്ക് തോന്നി. കടലിനെ സാക്ഷിയാക്കിയ ആ പ്രണയത്തിന്റെ ആഘോഷം കണ്ടങ്ങനെ കുറച്ചുനേരമിരുന്നു.
കഴിഞ്ഞ വർഷത്തെ മഴയുടെ വരവ് ആലിപ്പഴം പൊഴിച്ചുകൊണ്ടായിരുന്നു. അത് പ്രണയത്തിന്റെ ഒരു ഉത്സവകാലമായിരുന്നു എനിയ്ക്ക്. ഇന്ന് സിന്ദൂരം മാഞ്ഞൊരു വിധവയുടെ മുഖം പോലെ ഞാൻ അപൂർണ്ണയാണ്. കൈമോശം വന്ന എന്തിനെയോ ഓർത്ത് തേങ്ങുന്ന മനസ്സുമായി കരിഞ്ഞുപോയ എന്റെ പ്രതീക്ഷകളുടെമേൽ ആർത്തുപെയ്യുന്നൊരു മഴയെ ഞാനിന്ന് സ്വപ്നം കാണുന്നു. ആ മഴയിൽ, സ്നേഹനഷ്ടങ്ങളാൽ ഊഷരമായിത്തീർന്ന എന്റെ മനസ്സിൽ പുതിയ സ്വപ്നങ്ങൾ തളിർക്കുമെന്നും അങ്ങനെ എന്റെ ജീവിതത്തിൽ വർണ്ണങ്ങൾ നിറയുമെന്നും ഞാൻ സങ്കൽപ്പിക്കുന്നു.
പ്രണയത്തിന്റെ; സ്നേഹത്തിന്റെ മുന്തിരിച്ചാറിൽ ഈശ്വരനെന്നെ മുക്കിയെടുക്കുമെന്ന് വെറുതെയെങ്കിലും സ്വപ്നം കാണാറുണ്ടെങ്കിലും ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന ഓർമ്മകളും പ്രണയത്തിന്റെ തിരസ്കരണവുമെല്ലാം എന്നിൽ വളർത്തിയ അപകർഷതാബോധം ഒരു കറുത്ത പാമ്പെന്നപോലെ എന്റെ മനസ്സിനെ ചുറ്റി വരിഞ്ഞിരിയ്ക്കുന്നു. ആലസ്യത്തിന്റെ നിദ്രയിലാണ്ടതുപോലെ കിടക്കുന്നുവെങ്കിലും അതിന്റെ വിഷം ചീറ്റുന്ന പത്തി പലപ്പോഴും എന്റെ ചിന്തകൾക്കുനേരെ ഉയരുന്നു. ഒരു സ്നേഹത്തിനും അർഹതയില്ലാത്തവളാണ് ഞാനെന്ന് ഒരു ഓർമ്മപ്പെടുത്തൽപോലെ ഇടയ്ക്കിടെ അതെന്നോട് മന്ത്രിക്കുന്നു. ഒരു പുരുഷന്റെ സ്നേഹത്തിന് പാത്രീഭവിക്കാൻ കഴിയാത്തവളെന്ന വിചാരം പലപ്പോഴും എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ചപലമായ ആ ചിന്ത, എന്നെ സ്നേഹിയ്ക്കുന്നവരുടെ മനസ്സിനെ മുറിപ്പെടുത്താൻ തക്കവണ്ണം ശക്തിപ്രാപിയ്ക്കുന്നതും വാക്കുകളാൽ ഞാനവരെ വേദനിപ്പിയ്ക്കുന്നതും പതിവായി മാറിയിരിയ്ക്കുന്നു.
ചിന്തകളൊരുപാട് എന്നെ ആക്രമിക്കാൻ തുടങ്ങുന്നതിനുമുൻപ് അവിടെ നിന്നെഴുന്നേറ്റു നടക്കാൻ തുടങ്ങി. ക്രീക്ക്സൈഡിലൂടെ കുറച്ചുനടന്നപ്പോൾ കണ്ടു; മഴക്കോട്ട് ധരിച്ച് മുന്നിൽ നടന്ന് വരുന്ന ഒരു ഫിലിപ്പിനോകുട്ടിയും പുറകിൽ കുടചൂടി നടന്നുവരുന്ന അവന്റെ മാതാപിതാക്കളും. മഴ ആസ്വദിയ്ക്കാനിറങ്ങിയ ഒരു കുടുംബം. ആ കുഞ്ഞിനെ കണ്ടപ്പോൾ ഓർമ്മ വന്നത് മഴക്കോട്ടണിഞ്ഞ് വാപ്പിച്ചിയുടെ സൈക്കിളിലിരുന്ന് നഴ്സറി സ്കൂളിലേയ്ക്ക് പോകുന്ന മൂന്നുവയസ്സുകാരിയായ എന്നെയാണ്. മിന്നിമറയുന്ന ചില ഓർമ്മകൾ മാത്രമേ അക്കാലത്തെക്കുറിച്ചെനിയ്ക്കുള്ളു. വെയിലും മഴയും ഒരുമിച്ചുവരുന്നത് കുറുക്കന്റെ കല്യാണത്തിനാണെന്ന സങ്കല്പം ആരാണെന്റെ മനസ്സിലേയ്ക്ക് പകർന്നുതന്നതെന്ന് ഇന്ന് ഓർത്തെടുക്കാനാകുന്നില്ല. എന്റെ നഴ്സറിക്കാലത്തെ ഏതോ ഒരവധി ദിവസം അത്തരത്തിൽ മഴപെയ്തത് ഇന്നും ഞാൻ നന്നായി ഓർക്കുന്നു. വിവാഹത്തിനും മറ്റും സമ്മാനങ്ങൾ പൊതിഞ്ഞ് നൽകാറുള്ള പിങ്ക്നിറത്തിൽ പൂക്കളുള്ള വർണ്ണകടലാസിൽ എന്റെ പുസ്തകങ്ങളൊക്കെ പൊതിഞ്ഞെടുത്ത് കുറുക്കന്റെ കല്യാണത്തിന് പങ്കെടുക്കാൻ സമ്മാനവുമായി പോകുന്ന ഒരു ക്ഷണിതാവിനെപ്പോലെ ഞാൻ മുറ്റത്ത് മഴയിലിറങ്ങി നടന്നത് മഴയെക്കുറിച്ചുള്ള എന്റെ ഓർമ്മചിത്രങ്ങളിൽ ആദ്യത്തേതാണ്. എന്റെ സുന്ദരമായ ബാല്യത്തിന്റെ നല്ലൊരോർമ്മച്ചിത്രം. തെളിഞ്ഞ വെയിലിൽ പെയ്യുന്ന മഴയിൽ കുളിച്ചുനിൽക്കുന്ന ഒരു കുറുക്കനും അവന്റെ മണവാട്ടിയും എന്റെ കുഞ്ഞുമനസ്സിന്റെ ഭാവനയിൽ അന്നുണ്ടായിരുന്നിരിക്കാം. തീർച്ചയായും അത്ര നിഷ്കളങ്കമായ മനസ്സോടെ മഴയെ അറിഞ്ഞ ഒരു സന്ദർഭവും പിന്നീട് എന്റെ ജീവിതത്തിലുണ്ടായി കാണില്ല. പിന്നെയുമുണ്ട് ബാല്യത്തിന്റെ മഴച്ചിത്രങ്ങൾ. വരാന്തയിൽ മഴച്ചാറ്റൽ വീണുകിടക്കുന്ന നിലത്ത് പേരെഴുതിവെയ്ക്കുന്നതും അരമതിലിന്റെ ഇരുമ്പഴികൾക്കിടയിലൂടെ കാലുകളിട്ടിരുന്ന് മഴ കണ്ടിരിയ്ക്കുന്നതും പിന്നെ ഓരോ മഴക്കാലത്തും അതിരാവിലെ ആദ്യം പത്രമെടുക്കാൻ ജ്യേഷ്ഠനോട് മത്സരിച്ചോടുന്നതിനിടയിൽ മുറ്റത്ത് പായലിന്റെ വഴുക്കലിൽ തെന്നിവീഴുന്നതുമൊക്കെയായി ഓർമ്മകളിൽ മഴ ആർത്തിരമ്പുന്നു.
കുളിരുപകർന്ന് കടന്നുപോയൊരു മഴക്കാറ്റിൽ ഓർമ്മകളുമെന്നോട് തൽക്കാലം വിടപറഞ്ഞു. തണുപ്പിന്റെ കാഠിന്യം കൂടിക്കൊണ്ടിരുന്നു. ഞാനിട്ടിരുന്ന ജീൻസിന്റെ കീഴ്ഭാഗം പൂർണ്ണമായും നനഞ്ഞിരുന്നു.ഇടയ്ക്കിടെ വീശുന്ന കാറ്റിൽ ശരീരം വിറകൊള്ളാൻ തുടങ്ങിയിരുന്നു. വന്ന വഴിയിലൂടെ തന്നെ തിരികെ നടന്നു. മഴകാണാനിറങ്ങിയവരൊക്കെ മടങ്ങിപ്പോകാൻ തുടങ്ങിയിരിയ്ക്കുന്നു. പ്രണയരഹസ്യങ്ങൾ കൈമാറിനിന്നിരുന്ന ആ പ്രണയിതാക്കളും സ്ഥലംവിട്ടിരുന്നു.ദീർഘമായ ഒരു നടത്തത്തിനൊടുവിൽ ബസ്സ്‌സ്റ്റേഷനിൽവന്ന് താമസ സ്ഥലത്തേയ്ക്കുള്ള ബസ്സിൽ കയറിയിരുന്നു. കഴിഞ്ഞതവണ കാണാൻ പോയപ്പോൾ സുഹൃത്തായ സനേഷ് സമ്മാനിച്ച ബസ് കാർഡ് ആദ്യമായി ഉപയോഗിച്ചത് അപ്പോഴായിരുന്നു. ഏറെക്കാലത്തിനുശേഷം ഒരു ബസ്സ്‌യാത്ര തരമായി. ആകെ മൂന്നുയാത്രക്കാരുമായി നീങ്ങിയ ബസ്സിലിരുന്ന് വെറുതെ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുനട്ടിരുന്നു. ഹെഡ്ഫോണിൽ കേട്ടിരുന്ന സംഗീതത്തിൽ സ്വയം മറന്നിരിയ്ക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു; ശൂന്യവും. പുറത്തപ്പോഴും വിട്ടുമാറാത്ത എന്റെ കണ്ണീരുപോലെ മഴ ചിന്നിചിന്നി പെയ്തുകൊണ്ടിരുന്നു.
ദുബായ് ക്രീക്കിൽ ഇളകി മറിയുന്ന കടലിനെ നോക്കിയിരുന്ന് ‘സാദാ ചായ’ യുടെ കടുപ്പം നുണയുമ്പോൾ തനിച്ചാണെന്ന തോന്നൽ എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കണ്ണീരിലവസാനിയ്ക്കുമെന്നുറപ്പുള്ള അത്തരം ചിന്തകളെ വഴിതിരിച്ചുവിടാൻപറ്റിയ കാഴ്ചകൾക്കായി എന്റെ കണ്ണുകൾ ചുറ്റിനും തിരഞ്ഞു. കുറച്ചുമാറി രണ്ട് പ്രണയിതാക്കൾ കടലിനോട് ചേർന്നുള്ള കൈവരിയിൽ പിടിച്ചുനിന്ന് എന്തൊക്കെയോ കുസൃതികൾ പറഞ്ഞ് ചിരിയ്ക്കുന്നത് എനിയ്ക്ക് കാണാമായിരുന്നു. അവരുടെ സ്വകാര്യതയിലേയ്ക്ക് നോക്കിയിരിയ്ക്കാൻ എന്തോ എനിക്കപ്പോൾ സങ്കോചമൊന്നും തോന്നിയതേയില്ല.ഒരു പക്ഷിയായോ പ്രാണിയായോ അവിടെ ചെന്നിരുന്ന് അവരുടെ സല്ലാപങ്ങളുടെ ശ്രോതാവാകാൻ കഴിഞ്ഞെങ്കിലെന്ന് ആ നിമിഷമെനിയ്ക്ക് തോന്നി. കടലിനെ സാക്ഷിയാക്കിയ ആ പ്രണയത്തിന്റെ ആഘോഷം കണ്ടങ്ങനെ കുറച്ചുനേരമിരുന്നു.
കഴിഞ്ഞ വർഷത്തെ മഴയുടെ വരവ് ആലിപ്പഴം പൊഴിച്ചുകൊണ്ടായിരുന്നു. അത് പ്രണയത്തിന്റെ ഒരു ഉത്സവകാലമായിരുന്നു എനിയ്ക്ക്. ഇന്ന് സിന്ദൂരം മാഞ്ഞൊരു വിധവയുടെ മുഖം പോലെ ഞാൻ അപൂർണ്ണയാണ്. കൈമോശം വന്ന എന്തിനെയോ ഓർത്ത് തേങ്ങുന്ന മനസ്സുമായി കരിഞ്ഞുപോയ എന്റെ പ്രതീക്ഷകളുടെമേൽ ആർത്തുപെയ്യുന്നൊരു മഴയെ ഞാനിന്ന് സ്വപ്നം കാണുന്നു. ആ മഴയിൽ, സ്നേഹനഷ്ടങ്ങളാൽ ഊഷരമായിത്തീർന്ന എന്റെ മനസ്സിൽ പുതിയ സ്വപ്നങ്ങൾ തളിർക്കുമെന്നും അങ്ങനെ എന്റെ ജീവിതത്തിൽ വർണ്ണങ്ങൾ നിറയുമെന്നും ഞാൻ സങ്കൽപ്പിക്കുന്നു.
പ്രണയത്തിന്റെ; സ്നേഹത്തിന്റെ മുന്തിരിച്ചാറിൽ ഈശ്വരനെന്നെ മുക്കിയെടുക്കുമെന്ന് വെറുതെയെങ്കിലും സ്വപ്നം കാണാറുണ്ടെങ്കിലും ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന ഓർമ്മകളും പ്രണയത്തിന്റെ തിരസ്കരണവുമെല്ലാം എന്നിൽ വളർത്തിയ അപകർഷതാബോധം ഒരു കറുത്ത പാമ്പെന്നപോലെ എന്റെ മനസ്സിനെ ചുറ്റി വരിഞ്ഞിരിയ്ക്കുന്നു. ആലസ്യത്തിന്റെ നിദ്രയിലാണ്ടതുപോലെ കിടക്കുന്നുവെങ്കിലും അതിന്റെ വിഷം ചീറ്റുന്ന പത്തി പലപ്പോഴും എന്റെ ചിന്തകൾക്കുനേരെ ഉയരുന്നു. ഒരു സ്നേഹത്തിനും അർഹതയില്ലാത്തവളാണ് ഞാനെന്ന് ഒരു ഓർമ്മപ്പെടുത്തൽപോലെ ഇടയ്ക്കിടെ അതെന്നോട് മന്ത്രിക്കുന്നു. ഒരു പുരുഷന്റെ സ്നേഹത്തിന് പാത്രീഭവിക്കാൻ കഴിയാത്തവളെന്ന വിചാരം പലപ്പോഴും എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ചപലമായ ആ ചിന്ത, എന്നെ സ്നേഹിയ്ക്കുന്നവരുടെ മനസ്സിനെ മുറിപ്പെടുത്താൻ തക്കവണ്ണം ശക്തിപ്രാപിയ്ക്കുന്നതും വാക്കുകളാൽ ഞാനവരെ വേദനിപ്പിയ്ക്കുന്നതും പതിവായി മാറിയിരിയ്ക്കുന്നു.
ചിന്തകളൊരുപാട് എന്നെ ആക്രമിക്കാൻ തുടങ്ങുന്നതിനുമുൻപ് അവിടെ നിന്നെഴുന്നേറ്റു നടക്കാൻ തുടങ്ങി. ക്രീക്ക്സൈഡിലൂടെ കുറച്ചുനടന്നപ്പോൾ കണ്ടു; മഴക്കോട്ട് ധരിച്ച് മുന്നിൽ നടന്ന് വരുന്ന ഒരു ഫിലിപ്പിനോകുട്ടിയും പുറകിൽ കുടചൂടി നടന്നുവരുന്ന അവന്റെ മാതാപിതാക്കളും. മഴ ആസ്വദിയ്ക്കാനിറങ്ങിയ ഒരു കുടുംബം. ആ കുഞ്ഞിനെ കണ്ടപ്പോൾ ഓർമ്മ വന്നത് മഴക്കോട്ടണിഞ്ഞ് വാപ്പിച്ചിയുടെ സൈക്കിളിലിരുന്ന് നഴ്സറി സ്കൂളിലേയ്ക്ക് പോകുന്ന മൂന്നുവയസ്സുകാരിയായ എന്നെയാണ്. മിന്നിമറയുന്ന ചില ഓർമ്മകൾ മാത്രമേ അക്കാലത്തെക്കുറിച്ചെനിയ്ക്കുള്ളു. വെയിലും മഴയും ഒരുമിച്ചുവരുന്നത് കുറുക്കന്റെ കല്യാണത്തിനാണെന്ന സങ്കല്പം ആരാണെന്റെ മനസ്സിലേയ്ക്ക് പകർന്നുതന്നതെന്ന് ഇന്ന് ഓർത്തെടുക്കാനാകുന്നില്ല. എന്റെ നഴ്സറിക്കാലത്തെ ഏതോ ഒരവധി ദിവസം അത്തരത്തിൽ മഴപെയ്തത് ഇന്നും ഞാൻ നന്നായി ഓർക്കുന്നു. വിവാഹത്തിനും മറ്റും സമ്മാനങ്ങൾ പൊതിഞ്ഞ് നൽകാറുള്ള പിങ്ക്നിറത്തിൽ പൂക്കളുള്ള വർണ്ണകടലാസിൽ എന്റെ പുസ്തകങ്ങളൊക്കെ പൊതിഞ്ഞെടുത്ത് കുറുക്കന്റെ കല്യാണത്തിന് പങ്കെടുക്കാൻ സമ്മാനവുമായി പോകുന്ന ഒരു ക്ഷണിതാവിനെപ്പോലെ ഞാൻ മുറ്റത്ത് മഴയിലിറങ്ങി നടന്നത് മഴയെക്കുറിച്ചുള്ള എന്റെ ഓർമ്മചിത്രങ്ങളിൽ ആദ്യത്തേതാണ്. എന്റെ സുന്ദരമായ ബാല്യത്തിന്റെ നല്ലൊരോർമ്മച്ചിത്രം. തെളിഞ്ഞ വെയിലിൽ പെയ്യുന്ന മഴയിൽ കുളിച്ചുനിൽക്കുന്ന ഒരു കുറുക്കനും അവന്റെ മണവാട്ടിയും എന്റെ കുഞ്ഞുമനസ്സിന്റെ ഭാവനയിൽ അന്നുണ്ടായിരുന്നിരിക്കാം. തീർച്ചയായും അത്ര നിഷ്കളങ്കമായ മനസ്സോടെ മഴയെ അറിഞ്ഞ ഒരു സന്ദർഭവും പിന്നീട് എന്റെ ജീവിതത്തിലുണ്ടായി കാണില്ല. പിന്നെയുമുണ്ട് ബാല്യത്തിന്റെ മഴച്ചിത്രങ്ങൾ. വരാന്തയിൽ മഴച്ചാറ്റൽ വീണുകിടക്കുന്ന നിലത്ത് പേരെഴുതിവെയ്ക്കുന്നതും അരമതിലിന്റെ ഇരുമ്പഴികൾക്കിടയിലൂടെ കാലുകളിട്ടിരുന്ന് മഴ കണ്ടിരിയ്ക്കുന്നതും പിന്നെ ഓരോ മഴക്കാലത്തും അതിരാവിലെ ആദ്യം പത്രമെടുക്കാൻ ജ്യേഷ്ഠനോട് മത്സരിച്ചോടുന്നതിനിടയിൽ മുറ്റത്ത് പായലിന്റെ വഴുക്കലിൽ തെന്നിവീഴുന്നതുമൊക്കെയായി ഓർമ്മകളിൽ മഴ ആർത്തിരമ്പുന്നു.
കുളിരുപകർന്ന് കടന്നുപോയൊരു മഴക്കാറ്റിൽ ഓർമ്മകളുമെന്നോട് തൽക്കാലം വിടപറഞ്ഞു. തണുപ്പിന്റെ കാഠിന്യം കൂടിക്കൊണ്ടിരുന്നു. ഞാനിട്ടിരുന്ന ജീൻസിന്റെ കീഴ്ഭാഗം പൂർണ്ണമായും നനഞ്ഞിരുന്നു.ഇടയ്ക്കിടെ വീശുന്ന കാറ്റിൽ ശരീരം വിറകൊള്ളാൻ തുടങ്ങിയിരുന്നു. വന്ന വഴിയിലൂടെ തന്നെ തിരികെ നടന്നു. മഴകാണാനിറങ്ങിയവരൊക്കെ മടങ്ങിപ്പോകാൻ തുടങ്ങിയിരിയ്ക്കുന്നു. പ്രണയരഹസ്യങ്ങൾ കൈമാറിനിന്നിരുന്ന ആ പ്രണയിതാക്കളും സ്ഥലംവിട്ടിരുന്നു.ദീർഘമായ ഒരു നടത്തത്തിനൊടുവിൽ ബസ്സ്‌സ്റ്റേഷനിൽവന്ന് താമസ സ്ഥലത്തേയ്ക്കുള്ള ബസ്സിൽ കയറിയിരുന്നു. കഴിഞ്ഞതവണ കാണാൻ പോയപ്പോൾ സുഹൃത്തായ സനേഷ് സമ്മാനിച്ച ബസ് കാർഡ് ആദ്യമായി ഉപയോഗിച്ചത് അപ്പോഴായിരുന്നു. ഏറെക്കാലത്തിനുശേഷം ഒരു ബസ്സ്‌യാത്ര തരമായി. ആകെ മൂന്നുയാത്രക്കാരുമായി നീങ്ങിയ ബസ്സിലിരുന്ന് വെറുതെ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുനട്ടിരുന്നു. ഹെഡ്ഫോണിൽ കേട്ടിരുന്ന സംഗീതത്തിൽ സ്വയം മറന്നിരിയ്ക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു; ശൂന്യവും. പുറത്തപ്പോഴും വിട്ടുമാറാത്ത എന്റെ കണ്ണീരുപോലെ മഴ ചിന്നിചിന്നി പെയ്തുകൊണ്ടിരുന്നു.
Dec 10, 2009
ഒരു യാത്രയുടെ തുടക്കം
മരുഭൂമിയിലെ ശൈത്യം ഇത്തവണ വന്നപാടെയെനിയ്ക്ക് സമ്മാനിച്ചത് വിട്ടുപോകാൻ മനസ്സില്ലാതെ ഇടയ്ക്കിടെ അടിമുടി തലോടുന്ന പനിക്കുളിരാണ്. ശരീരം നുറുങ്ങുന്ന വേദനയും ഒപ്പം കണ്ണുകളിൽ പെറ്റുപെരുകുന്ന തീച്ചൂടും. അതിന്റെ കൂടെ മനസ്സിനുകൂടി മൌഢ്യം ബാധിച്ചപ്പോൾ ഇരുളാൻ തുടങ്ങുന്ന പകലിന്റെ വ്യഥപോലെ എന്തോ ഒന്ന് എന്നെയാകെ പിടികൂടിയിരിയ്ക്കുന്നു. ഒരുപക്ഷെ ഈ ഒരു മൌഢ്യം താൽക്കാലികമാകാം. വീണ്ടും സ്വപ്നങ്ങളുടെ വർണ്ണലോകത്തേയ്ക്ക് ഞാൻ പറന്നുയർന്നേക്കാം. അതല്ലെങ്കിൽ കനത്തുവരുന്ന ഇരുളെന്നെ പൂർണ്ണമായും മൂടിയേക്കാം. ചിരികൊണ്ട് മറയിട്ടൊതുക്കിനിർത്തിയ എന്റെ ജീവിതത്തിന്റെ ഉയർച്ചകളും താഴ്ച്ചകളും ചുഴികളും തിരകളും പിന്നെയിടയ്ക്കൊക്കെ താൽക്കാലികമായി ചെന്നടിഞ്ഞ തീരങ്ങളുമെല്ലാം ഒറ്റനോട്ടത്തിൽ മൂടൽമഞ്ഞിലൂടെയുള്ള കാഴ്ചപോലെ അവ്യക്തമാണ്.അതുകൊണ്ടുതന്നെ ഒരു തിരിച്ചുപോക്ക് അനിവാര്യമാകുന്നു. കെട്ടിയാടിയ വേഷങ്ങളുടെ കപടതകൾക്കിടയിലെവിടെയോ വേർതിരിച്ചെടുക്കാനാവാതെ കുരുങ്ങിപ്പോയ ‘എന്നെ’ തിരഞ്ഞുള്ള ഒരുയാത്ര.
ഇതുവരെയുള്ള ജീവിതം കൊണ്ട് ഞാൻ നേടിയെടുത്തത് അനുഭവങ്ങളുടെ കനലിൽ വാർത്തെടുത്ത; ഇനിയും തളരാൻ മടിയ്ക്കുന്ന ഒരു മനസ്സുമാത്രമാണ്. ദുരന്തങ്ങളുടെ കാട്ടുതീ പടരുമ്പോഴും നഷ്ടങ്ങളിൽ കാലിടറുമ്പോഴും സ്വപ്നം കാണാനും പ്രതീക്ഷകളുടെ ചിറകിലേറി ആകാശംമുട്ടെ പറക്കാനും എന്നെ പ്രാപ്തയാക്കുന്നത് എനിയ്ക്ക് പോലും പലപ്പോഴും അപരിചിതമാകുന്ന എന്റെ മനസ്സാണ്. ചിലപ്പോൾ ആ മനസ്സ് ഞാനെന്ന യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയാകുമ്പോൾ മറ്റുചിലപ്പോൾ എന്നിൽ നിന്ന് യുഗങ്ങളുടെ അന്തരം തീർത്ത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു.
ഞാനെന്നും ഒരു സ്നേഹാന്വേഷിയായിരുന്നു. സ്നേഹം എത്രകിട്ടിയാലും മതിവരാത്ത ആർത്തിപിടിച്ച എന്റെ മനസ്സ് എപ്പോഴും അതിനുപിന്നാലെ പാഞ്ഞു.എനിയ്ക്ക് ചുറ്റിനും സ്നേഹംകൊണ്ടുതീർക്കപ്പെട്ട മതിൽക്കെട്ടുകൾ ഭേദിച്ച് ഞാൻ പുതിയ സ്നേഹങ്ങൾ തേടി നടന്നു. കൌമാരമെത്തിയപ്പോൾ ആ അന്വേഷണം പ്രണയത്തിന്റെ വഴിയിലൂടെയായി. പക്ഷെ പ്രണയവും സ്നേഹത്തിന്റെ പുതിയ അർത്ഥങ്ങൾ കണ്ടെത്തുവാനായുള്ള എന്റെ പരീക്ഷണമായിരുന്നു.തേടി നടന്നത് കയ്യിൽ കിട്ടിയപ്പോഴൊക്കെ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെയായി മനസ്സ്. കൂടെക്കൊണ്ടു നടന്ന് സ്നേഹിച്ചും ഇറുകെ പുണർന്നുകിടന്ന് ഉറങ്ങിയും മടുക്കുമ്പോൾ താൽക്കാലികമായി ഉപേക്ഷിച്ചും വീണ്ടും തിരികെയെടുത്തും ഞാൻ ഒരോ നിമിഷങ്ങളും ആസ്വദിച്ചു. പക്ഷെ ഓരോ സ്നേഹവും സ്വാർത്ഥതയുടെ അതിർവരമ്പുകൾ തീർക്കാൻ തുടങ്ങുമ്പോൾ എന്റെ മനസ്സ് പലപ്പോഴും എനിക്കപരിചിതയായി. ഞാൻ സ്നേഹത്തിന്റെ ആ വേലിക്കെട്ടിനുള്ളിൽ നിൽക്കാൻ കൊതിയ്ക്കുമ്പോൾ തനിയെ പറക്കുന്ന പക്ഷിയുടെ സ്വാതന്ത്ര്യം കാട്ടിത്തന്ന് എന്റെ മനസ്സെന്നെ ആശയക്കുഴപ്പത്തിലാക്കുമായിരുന്നു. രാത്രിസ്വപ്നങ്ങളിൽ പലപ്പോഴും ഞാൻ തനിച്ചു പറക്കാൻ തുടങ്ങി. പകൽവെളിച്ചത്തിൽ ഞാൻ തനിച്ചാകാൻ ഇഷ്ടപ്പെട്ടതേയില്ല. പക്ഷെ ആ സ്വപ്നങ്ങൾ ഞാൻ ആഗ്രഹിക്കാതെ തന്നെ പലതവണ യാഥാർത്ഥ്യമായി. ജീവിതവഴികളിൽ പലപ്പോഴും ഞാൻ തനിച്ചായി. പക്ഷെ സ്നേഹത്തിന്റെ ഓരോ നഷ്ടങ്ങളിലും ഞാൻ വല്ലാതെ ദു:ഖിച്ചു. തനിയെ പറക്കുന്ന പക്ഷിയുടെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിനും മേലെയുള്ള മൌനവും ഏകാന്തതയും പലപ്പോഴും എന്നെ ഭ്രാന്തമായി കരയിച്ചു. സ്നേഹത്തിന്റെ സുരക്ഷതേടി എന്റെ ആത്മാവ് വീണ്ടുമലയാൻ തുടങ്ങുന്നത് അപ്പോഴാകും.
അടുക്കികൂട്ടുന്ന ഓർമ്മചിത്രങ്ങളിൽ വേഷങ്ങളുടെ കപടതയില്ലാത്ത ഞാനുണ്ടാകും. എന്റെ ചിന്തകളും സ്വപ്നങ്ങളും പ്രണയങ്ങളും പ്രതീക്ഷകളും നേട്ടങ്ങളും നഷ്ടങ്ങളും സന്തോഷങ്ങളും ദു:ഖങ്ങളുമുണ്ടാകും; ദുരന്തം മുന്നിട്ടുനിൽക്കുന്ന ജീവിതാനുഭവങ്ങളുണ്ടാകും. കൂട്ടിവായിച്ചാൽ കിട്ടുന്നതെന്തായാലും അതാകുമെന്റെ ജീവിതം. ജീവിതപ്പുസ്തകത്തിൽ നിന്നും ഞാൻ തന്നെ പലപ്പോഴായി കീറിയെടുത്തു ദൂരെയെറിഞ്ഞ താളുകൾ കാലമിന്നും കാത്തുവെച്ചിരിയ്ക്കുന്നു. അവയോരോന്നും തേടിയുള്ള എന്റെ യാത്ര ഞാനിവിടെ തുടങ്ങുന്നു.......
ഇതുവരെയുള്ള ജീവിതം കൊണ്ട് ഞാൻ നേടിയെടുത്തത് അനുഭവങ്ങളുടെ കനലിൽ വാർത്തെടുത്ത; ഇനിയും തളരാൻ മടിയ്ക്കുന്ന ഒരു മനസ്സുമാത്രമാണ്. ദുരന്തങ്ങളുടെ കാട്ടുതീ പടരുമ്പോഴും നഷ്ടങ്ങളിൽ കാലിടറുമ്പോഴും സ്വപ്നം കാണാനും പ്രതീക്ഷകളുടെ ചിറകിലേറി ആകാശംമുട്ടെ പറക്കാനും എന്നെ പ്രാപ്തയാക്കുന്നത് എനിയ്ക്ക് പോലും പലപ്പോഴും അപരിചിതമാകുന്ന എന്റെ മനസ്സാണ്. ചിലപ്പോൾ ആ മനസ്സ് ഞാനെന്ന യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയാകുമ്പോൾ മറ്റുചിലപ്പോൾ എന്നിൽ നിന്ന് യുഗങ്ങളുടെ അന്തരം തീർത്ത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു.
ഞാനെന്നും ഒരു സ്നേഹാന്വേഷിയായിരുന്നു. സ്നേഹം എത്രകിട്ടിയാലും മതിവരാത്ത ആർത്തിപിടിച്ച എന്റെ മനസ്സ് എപ്പോഴും അതിനുപിന്നാലെ പാഞ്ഞു.എനിയ്ക്ക് ചുറ്റിനും സ്നേഹംകൊണ്ടുതീർക്കപ്പെട്ട മതിൽക്കെട്ടുകൾ ഭേദിച്ച് ഞാൻ പുതിയ സ്നേഹങ്ങൾ തേടി നടന്നു. കൌമാരമെത്തിയപ്പോൾ ആ അന്വേഷണം പ്രണയത്തിന്റെ വഴിയിലൂടെയായി. പക്ഷെ പ്രണയവും സ്നേഹത്തിന്റെ പുതിയ അർത്ഥങ്ങൾ കണ്ടെത്തുവാനായുള്ള എന്റെ പരീക്ഷണമായിരുന്നു.തേടി നടന്നത് കയ്യിൽ കിട്ടിയപ്പോഴൊക്കെ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെയായി മനസ്സ്. കൂടെക്കൊണ്ടു നടന്ന് സ്നേഹിച്ചും ഇറുകെ പുണർന്നുകിടന്ന് ഉറങ്ങിയും മടുക്കുമ്പോൾ താൽക്കാലികമായി ഉപേക്ഷിച്ചും വീണ്ടും തിരികെയെടുത്തും ഞാൻ ഒരോ നിമിഷങ്ങളും ആസ്വദിച്ചു. പക്ഷെ ഓരോ സ്നേഹവും സ്വാർത്ഥതയുടെ അതിർവരമ്പുകൾ തീർക്കാൻ തുടങ്ങുമ്പോൾ എന്റെ മനസ്സ് പലപ്പോഴും എനിക്കപരിചിതയായി. ഞാൻ സ്നേഹത്തിന്റെ ആ വേലിക്കെട്ടിനുള്ളിൽ നിൽക്കാൻ കൊതിയ്ക്കുമ്പോൾ തനിയെ പറക്കുന്ന പക്ഷിയുടെ സ്വാതന്ത്ര്യം കാട്ടിത്തന്ന് എന്റെ മനസ്സെന്നെ ആശയക്കുഴപ്പത്തിലാക്കുമായിരുന്നു. രാത്രിസ്വപ്നങ്ങളിൽ പലപ്പോഴും ഞാൻ തനിച്ചു പറക്കാൻ തുടങ്ങി. പകൽവെളിച്ചത്തിൽ ഞാൻ തനിച്ചാകാൻ ഇഷ്ടപ്പെട്ടതേയില്ല. പക്ഷെ ആ സ്വപ്നങ്ങൾ ഞാൻ ആഗ്രഹിക്കാതെ തന്നെ പലതവണ യാഥാർത്ഥ്യമായി. ജീവിതവഴികളിൽ പലപ്പോഴും ഞാൻ തനിച്ചായി. പക്ഷെ സ്നേഹത്തിന്റെ ഓരോ നഷ്ടങ്ങളിലും ഞാൻ വല്ലാതെ ദു:ഖിച്ചു. തനിയെ പറക്കുന്ന പക്ഷിയുടെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിനും മേലെയുള്ള മൌനവും ഏകാന്തതയും പലപ്പോഴും എന്നെ ഭ്രാന്തമായി കരയിച്ചു. സ്നേഹത്തിന്റെ സുരക്ഷതേടി എന്റെ ആത്മാവ് വീണ്ടുമലയാൻ തുടങ്ങുന്നത് അപ്പോഴാകും.
അടുക്കികൂട്ടുന്ന ഓർമ്മചിത്രങ്ങളിൽ വേഷങ്ങളുടെ കപടതയില്ലാത്ത ഞാനുണ്ടാകും. എന്റെ ചിന്തകളും സ്വപ്നങ്ങളും പ്രണയങ്ങളും പ്രതീക്ഷകളും നേട്ടങ്ങളും നഷ്ടങ്ങളും സന്തോഷങ്ങളും ദു:ഖങ്ങളുമുണ്ടാകും; ദുരന്തം മുന്നിട്ടുനിൽക്കുന്ന ജീവിതാനുഭവങ്ങളുണ്ടാകും. കൂട്ടിവായിച്ചാൽ കിട്ടുന്നതെന്തായാലും അതാകുമെന്റെ ജീവിതം. ജീവിതപ്പുസ്തകത്തിൽ നിന്നും ഞാൻ തന്നെ പലപ്പോഴായി കീറിയെടുത്തു ദൂരെയെറിഞ്ഞ താളുകൾ കാലമിന്നും കാത്തുവെച്ചിരിയ്ക്കുന്നു. അവയോരോന്നും തേടിയുള്ള എന്റെ യാത്ര ഞാനിവിടെ തുടങ്ങുന്നു.......
Nov 3, 2009
എന്റെ ഒരു ചെറിയ സന്തോഷം....
Subscribe to:
Posts (Atom)


